Saturday, 29 April 2017

വഹ്ഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും ഭാഗം 2

സൂറത്ത് യൂനുസിലെ പതിനെട്ടാമത്തെ ആയതിനു ഇമാം റാസി(റ) നല്‍കിയ വിശദീകരണത്തിലെ ഒരു ഇബാറത്തിന്റെ പകുതി മാത്രം എടുത്തു ഉദ്ധരിച്ചു ഇസ്തിഘാസാ വിരുദ്ധർ വ്യാപകമായി തെറ്റിധരിപ്പിക്കാറുണ്ട്.എന്താണ് സത്യമെന്ന് ഞമ്മൾക്ക്‌ പരിശോദിക്കാം.


ആദ്യം അവർ ദുർവ്യാഗ്യാനം  ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം..

ഇതാണ് ആ ആയത്ത്.

  وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ ۚ قُلْ أَتُنَبِّئُونَ اللَّـهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِ‌كُونَ (يونس 18)

ഏതാണ്ട് വാക്കര്‍ത്ഥം:

"അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിനെ കൂടാതെയുള്ള, ബിംബങ്ങളെ അവര്‍ ആരാധിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ ഈ ബിംബങ്ങള്‍ ശുപാര്‍ശകരാണെന്നു അവര്‍ പറയുകയും ചെയ്യുന്നു. നബിയെ അവരോടു ചോദിക്കുക. ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങള്‍ അവനു അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനും ആണ്”.

أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .

ഈ ബിംബങ്ങളെയും വിഗ്രഹങ്ങളെയും അവര്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളില്‍ പ്രതിഷ്ടിച്ചു. അങ്ങനെ ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ, ആ മഹാന്മാര്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകര്‍ ആകും എന്ന് അവര്‍ വാദിച്ചു. തതുല്യമാണ് ഇക്കാലത്ത് മഹാന്മാരുടെ ഖബ്രുകളെ ആദരിക്കുന്നതില്‍ വ്യാപ്രുതരായ സൃഷ്ടികളില്‍ അധികം പേരുടെയും ചെയ്തികള്‍. ആ മഹാന്മാരുടെ ഖബറുകള്‍ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്കുള്ള ശുപാര്‍ശകര്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അവര്‍.

ഖണ്ഡനം.

മൗലവി ഉദ്ദരിച്ച ആയത്തും സുന്നികൾ നടത്തുന്ന തവസ്സുലുമായി യാതൊരു ബന്ധമില്ല. സുന്നികൾ നടത്തുന്ന തവസ്സുലിനെ വിമർശിക്കാൻ ഒരൊറ്റ തെളിവ് കിട്ടാത്തത് കൊണ്ടായിരിക്കാം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ആയത്ത് ഉദ്ദരിച്ചത്.ഈ ആയത്തിന്റെ മുമ്പും ശേഷവുമുള്ള വചനങ്ങൾ പരിശോദിച്ചാൽ മനസ്സിലാകുന്നത് പരലോകത്തെ നിഷേധിക്കുകയും ദൈവപുത്രിമാരിൽ വിശ്വസിക്കുകയും അല്ലഹുവിനെയല്ല ബിംബങ്ങലെയാണ് ആരാധിക്കെണ്ടതെന്നു ജല്പ്പിക്കുകയും ആ ബിംബങ്ങളെ ആരാധിക്കുകയും ചൈതിരുന്നതിനെ കുറിച്ചാണ് മേല ആയത്തിൽ പറഞ്ഞിട്ടുള്ളത്  എന്നാണു. അല്ലാതെ സുന്നികൾ നടത്തുന്ന തവസ്സുലിനെ കുറിച്ച് അതിൽ യാതൊരു പരമാർഷവുമില്ല. തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന എല്ലാ ആയത്തുകളുടെയും അവസ്ഥ

ഇതാണ്. ഇക്കാര്യം പുത്തൻവാദികളുടെ നേതാവ് ശൌകാനി തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക. 
 وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)

അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).

ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ശൌകാനി തന്നെ അസ്ഥാനത്താണെന്ന്  പറഞ്ഞ ആയത്തുകളാണ് കേരളത്തിലെ മൌലവിമാർ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് സ്താപിക്കാമെന്ന വ്യാമോഹത്തോടെ  ഉദ്ദരിക്കുന്നതെന്നു മുകളിലെ ഉദ്ടരിനിയിൽ നിന്ന് സ്പഷ്ടമാണല്ലോ.


തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെ അനുമദിയൊ നിർദ്ദേശമോ കൂടാതെ തങ്ങൾക്കു ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചതാണ് മൗലവി ഉദ്ദരിച്ച ആയത്ത്.അതിനെ ഖൻഡിച്ചുകൊണ്ടാണ്  "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്".(അൽബഖറ 255) എന്ന് അള്ളാഹു ചോദിച്ചത്.ഇക്കാര്യം ഇമാം റാസി(റ) യുടെ വിവരണത്തിൽ നിന്ന് തന്നെ വ്യതമാണ്. അദ്ദേഹം എഴുതുന്നു: 
قوله: {مَن ذَا الذى} استفهام معناه الإنكار والنفي، أي لا يشفع عنده أحد إلا بأمره وذلك أن المشركين كانوا يزعمون أن الأصنام تشفع لهم وقد أخبر الله تعالى عنهم بأنهم يقولون {مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى الله زُلْفَى}  وقولهم: {هَؤُلاء شفعاؤنا عِندَ الله}(التفسير الكبير: ٣/٤٤٨)


അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ ആരും അവന്റെയടുക്കൽ ശുപാർശപറയുകയില്ലെന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യം. അങ്ങനെ ചോദിക്കാൻ കാരണം മുശ്രിക്കുകൾ അവരുടെ ബിംബങ്ങൾ അവർക്കുവേണ്ടി ശുപാർശപറയുമെന്ന് വാദിച്ചിരുന്നു. "അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ ഞങ്ങൾ അവർക്ക് ഇബാദത്തെടുക്കുന്നില്ല". "ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാര്ഷകരാണ്  എന്നൊക്കെ പറഞ്ഞിരുന്നതായി അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട്.(റാസി 3/448)


അപ്പോൾ "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്" എന്ന് അള്ളാഹു ചോദിച്ചത് ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർഷകരാണ്"  എന്ന മുശ്രിക്കുകളുടെ വാദത്തിന്റെ ഖൻഡനമാനെന്നാണ് ഇമാം റാസി(റ) തന്നെ പറയുന്നത്. അത് അവർക്കുള്ള ഖൻഡനമാകേണമെങ്കിൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ ദൈവങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കണമല്ലോ. ഇക്കാര്യം ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:
إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321

ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).

അപ്പോൾ അല്ലാഹുവിന്റെ അനുവാദവും നിർദ്ദേശവും കൂടാതെ ആരെങ്കിലും അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന ഒരു മുസ്ലിമും അപ്രകാരം വിശ്വസിക്കുന്നില്ല. ഇക്കാര്യം ശൌകാനി തന്നെ വ്യക്തമാക്കിയതാണ്. അതിനാല പ്രസ്തുത ആയത്തിന്റെ പരിധിയിൽ തവസ്സുൽ ചെയ്യുന്ന മുസ്ലിംകൾ കടന്നുവരുന്നതല്ല. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്ത് വിശ്വാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് കടുത്ത പാതകമാണ്. അത് ഖാവാരിജുകളുടെ സ്വഭാവമായിരുന്നുവെന്നു മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമർ(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.


അമ്പിയാക്കൾ,ഔലിയാക്കൾ ,മലക്കുകൾ ,പണ്ഡിതൻമാർ, സത്യവിശ്വാസികൾ തുടങ്ങി പലരും ആഖിറത്തിൽ പാപികളായ വിശ്വാസികൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് ഖുർആനിൽ സൂചിപ്പിക്കുകയും ഹദീസിൽ വ്യക്തമായി പ്രസ്ഥാപിക്കുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെല്ലാം വിശ്വാസികളുടെ ശുപാർഷക്കാരാനെന്നു വിശ്വസിക്കൽ ഖുർആനും സുന്നത്തും അംഗീകരിക്കുന്നതിന്റെ ഭാഗമാണ്. അതിനാല മുസ്ലിംകൾ വിശ്വസിക്കുന്ന ശുപാർശയും മുശ്രിക്കുകൾ വിശ്വസിക്കുന്ന ശുപാർശയും തമ്മിൽ വ്യത്യാസമുണ്ടായേ മതിയാവൂ. ആ വ്യത്യാസമാണ് ഇമാം റാസി(റ) യുടെ  മുന് വിവരണത്തിൽ കാണുന്നത്.

മൗലവിയുടെ തെറ്റായ ആശയം ജൽപ്പിക്കാൻ ഇമാം റാസി (റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്.എന്നാൽ ഇമാം റാസി(റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്. എന്നാൽ ഇമാം റാസി(റ) ഇബാറത്ത് ഒരിക്കലും മൌലവിക്ക് അനുകൂലമല്ല.കാരണം അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ അവന്റെ അടുക്കൽ ദൈവങ്ങൾ ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ വാദം എടുത്തുപറയുന്ന "ഇക്കൂട്ടർ അല്ലാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകരാന് എന്നാ ആയത്തിന്റെ വിശദീകരണത്തിലാണ് ഇമാം റാസി(റ) അപ്രകാരം പ്രസ്ഥാപിച്ചിരിക്കുന്നത്. അതിനാൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെയുള്ള ശുപാർശയാണ് അവിടെയും ഉദ്ദേശ്യമെന്നത് വ്യക്തമാണ്. അത്തരം ഒരു ശുപാർശയിൽ മുസ്ലിംകൾ വിശ്വസിക്കുന്നില്ല. അതിനാൽ ഇമാം റാസി(റ) യുടെ പരമാർഷം ഖബ്ർ പൂജ നടത്തുന്ന മുശ്രിക്കുകളെ കുറിച്ചാണ്. മഹാന്മാരെ സന്ദർശിക്കുന്ന മുസ്ലിംകളെ കുറിച്ചല്ല. മുസ്ലിംകൾ ശുഹദാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബ്റുകളെ ആദരിക്കുന്നതും ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാനെന്നതിനു രേഖയായാണ്  ഇമാം റാസി(റ)  അവതരിപ്പിക്കുന്നത്. ഇമാം റാസി(റ) യുടെ പരമാർഷം കാണുക. 
أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)

നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണെന്ന് നാം പറഞ്ഞ ആശയത്തിന് ഇത് രേഖയാണ്. (റാസി 2/443) .

അപ്പോൾ മുസ്ലിംകളുടെ സിയാറത്തിനെയല്ല ഇമാം റാസി(റ) ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമാണ്. ഇമാം റാസി(റ) യുടെ കാലത്തുണ്ടായിരുന്ന ചില വ്യാജ സിദ്ദന്മാരെ കുറിച്ച് മറ്റൊരിടത്ത് അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്. 
 أن الجهال والحشوية إذا بالغوا في تعظيم شيخهم وقدوتهم ، فقد يميل طبعهم إلى القول بالحلول والاتحاد ، وذلك الشيخ إذا كان طالبا للدنيا بعيدا عن الدين ، فقد يلقي إليهم أن الأمر كما يقولون ويعتقدون ، وشاهدت بعض المزورين ممن كان بعيدا عن الدين كان يأمر أتباعه وأصحابه بأن يسجدوا له ، وكان يقول لهم : أنتم عبيدي ، فكان يلقي إليهم من حديث الحلول والاتحاد أشياء ، ولو خلا ببعض الحمقى من أتباعه ، فربما ادعى الإلهية(التفسير الكبير: ٣٧/١٦)

വിഡ്ഢികളിൽ ചിലര് അവരുടെ ശൈഖിനെ അമിതമായി ബഹുമാനിച്ച് അവസാനം ഷൈഖും ദൈവവും ഒന്നാണെന്ന അവതാരവാദത്തിലേക്ക് എത്തിച്ചേരുന്നു. ഭൌതിക നേട്ടങ്ങൾ ആഗ്രഹിക്കുന്നവനും മതത്തിൽ നിന്ന് അകന്നുഅവനുമായ കള്ള ഷൈഖാകുമ്പോൾ  ഇത്തരം അവതാരവാദത്തെ മുരീദുമാർക്കു പറഞ്ഞു കൊടുക്കുന്നു. എന്ന് മാത്രമല്ല മുരീദുകാരോടു തനിക്ക് സുജൂദു ചെയ്യാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഇത്തരം കള്ള ഷൈഖന്മാരെ ഞാൻ തന്നെ നേരിൽ കണ്ടിട്ടുണ്ട്. വിഡ്ഢികളായ മുരീദുമാരുമായി താൻ തനിച്ചാകുമ്പോൾ താൻ ദൈവമാനെന്നുകൂടി ആ ശൈഖ് വാദിക്കാരുണ്ട്(റാസി : 16/37)

ഇത്തരം കള്ള ഷൈഖുമാർ കേരളത്തിലുമുണ്ട്. ചേറ്റൂർ,കൊരുൽ,ശംസിയ്യ തുടങ്ങിയ കള്ള ത്വരീഖത്തുകാർ ഉദാഹരണം. ഇത്തരം വിശ്വാസ ആചാരങ്ങളാണ് ഇമാം റാസി(റ) ഇവിടെ വിവരിച്ചത്. ഇത്തരം വിശ്വാസക്കാർ അവരുടെ ഷൈഖൻമാരുടെ ഖബ്റുകളെ  ആരാധിക്കുന്നത് അറേബിയൻ മുശ്രിക്കുകളുടെ പ്രവർത്തിയോടു തുല്യമാണെന്ന്  പറയാവുന്നതാണ്. ഇവരുടെയും അവരുടെയും വീക്ഷണത്തിൽ യാതൊരു വ്യത്യാസവുമില്ല. ദൈവമാണെന്നോ ദാവാവതാരമാണെന്നോ ഉള്ള വിശ്വാസമാല്ലാതെ മഹത്തുകളുടെ ഖബ്റ് ആദരിക്കുന്നതിനെ ഒരിക്കലും ഇമാം റാസി(റ) എതിർക്കുന്നില്ലെന്നു നേരത്തെ ഉദ്ദരിച്ച ഇമാം റാസി(റ) യുടെ ഇബാറത്തിൽ നിന്ന് വ്യക്തമാണല്ലോ.  

വഹ്ഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും

ഭാഗം 1





إِذْ تَسْتَغِيثُونَ رَ‌بَّكُمْ فَاسْتَجَابَ لَكُمْ أَنِّيمُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْ‌دِفِينَ ﴿الأنقال- ٩﴾
നിങ്ങള്‍ നിങ്ങളുടെരക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായിആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍നിങ്ങള്‍ക്കു മറുപടി നല്‍കി.
ഇവിടെ കാര്യകാരണ ബന്ധങ്ങൽക്കതീതമായി സഹായം നബി(സ) യും സ്വഹാബത്തും അല്ലാഹുവോടാണ് ചോദിച്ചത്.
അല്ലാഹു  പറയുന്നു :

إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖفَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ ﴿الأعراف:١٩٤﴾
തീര്‍ച്ചയായുംഅല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ളദാസന്‍മാര്‍ മാത്രമാണ്‌.എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
അല്ലാഹു  പറയുന്നു :

لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَسْتَجِيبُونَ لَهُمبِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَادُعَاءُ الْكَافِرِ‌ينَ إِلَّا فِي ضَلَالٍ ﴿١٤:الرعد﴾
അവനോടുള്ളതുമാത്രമാണ്ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരുംഅവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം)വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.

അല്ലാഹു  പറയുന്നു :

إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَااسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُ‌ونَ بِشِرْ‌كِكُمْ ۚ وَلَايُنَبِّئُكَ مِثْلُ خَبِيرٍ‌ ﴿١٤:فاطر﴾
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരംനല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ആരുമില്ല.
അല്ലാഹു  പറയുന്നു :

أَمْوَاتٌ غَيْرُ‌ أَحْيَاءٍ ۖ وَمَا يَشْعُرُ‌ونَ أَيَّانَ يُبْعَثُونَ ﴿النحل:٢١﴾
അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍)മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്അവര്‍ അറിയുന്നുമില്ല.
അല്ലാഹു  പറയുന്നു :


وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّايَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ ﴿٥:الأحقاف﴾
അല്ലാഹുവിനു പുറമെ,ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്ഉത്തരം നല്‍കാത്തവരെവിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റിബോധമില്ലാത്തവരാകുന്നു.
അല്ലാഹു  പറയുന്നു :

قُلْ إِنَّمَا أَدْعُو رَ‌بِّي وَلَا أُشْرِ‌كُ بِهِ أَحَدًا ﴿الجن:٢٠﴾
(നബിയേ,)പറയുക: ഞാന്‍ എന്‍റെരക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍പങ്കുചേര്‍ക്കുകയില്ല.


أَلَيْسَ اللَّـهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَنيُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ ﴿الزمر:٣٦﴾
തന്‍റെ ദാസന്ന് അല്ലാഹുമതിയായവനല്ലയോ? അവന്ന്പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹുപിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
നബി(സ) പറയുന്നു :

الدّعاء هو العبادة(جامع الترمدي: ٢٨٩٥)
"പ്രാർത്ഥന അതാണ്‌ ആരാധന". (തുർമുദി : 2895)




നബി(സ) പറയുന്നു :
إذا سأَلتَ فاسألِ الله، وذا استعنتَ فاستعنباللهِ(ترمذي)
നീ ചോദിക്കുകയാണെങ്കിൽഅല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക".(തുർമുദി: 2440)



ഇത്തരം ആയത്തുകൾ മഹാൻമാരോട്മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കും ബാധകമെന്നാനു പുത്തൻവാദികൾ പറയുന്നത്. എന്നാൽ ഉപര്യക്തആയതുകളുടെയും ഹദീസുകളുടെയും വിവക്ഷ എന്താണെന്ന് നമുക്ക് പരിശോദിക്കാം.

പുത്തൻവാദികൾക്ക്  മറുവടി.
അല്ലാഹുവിന്റെഅനുവാദവും ഉദ്ദേശ്യവും വേണ്ടുകയും കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാനുംസമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിത്തരാനും കഴിവുള്ള ഇലാഹുകലുണ്ടെന്നുവിശോസിച്ച മക്ക മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയ സഹായർതനയുംഇബാദത്തുമാനു പ്രസ്തുത വചനങ്ങളിൽ പരമാർഷിക്കുന്നദ്.അല്ലാതെ മുഅജിസത്ത് കറാമത്തിലുടെഅൻബിയ-ഔലിയാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ സത്യാ വിശ്വാസികൾഅവരോടു നടത്തുന്ന സഹയാർതനയല്ല.പ്രസ്തുത വചനങ്ങൾക്ക് പൂർവ്വകാലമുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങളും അവയുടെ മുമ്പും ശേഷവുമുള്ളവചനങ്ങളും പരിശോദിച്ചാൽ തന്നെ ഈ യാതാർത്ഥ്യം ബോധ്യപ്പെടുന്നതാണ്.അതിനാല ഓരോ വചനങ്ങൾക്കും പൂർവ്വകാല മുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങൾആദ്യമായി നമുക്ക് പരിശോദിക്കാം.

അഅറാഫ് 194-ആം വചനംവ്യാഖ്യാനിച്ച് ഇമാം ത്വബ് രി (റ) എഴുതുന്നു.


قال أبو جعفر: يقول جل ثناؤه لهؤلاء المشركين من عبدة الأوثان،موبِّخهم على عبادتهم ما لا يضرهم ولا ينفعهم من الأصنام: (إن الذين تدعون) أيهاالمشركون، آلهةً =(من دون الله), وتعبدونها، شركًا منكم وكفرًا بالله =(عبادأمثالكم)، يقول: هم أملاك لربكم,كما أنتم له مماليك. فإن كنتم صادقين أنها تضر وتنفع، وأنها تستوجب منكم العبادةلنفعها إياكم, فليستجيبوا لدعائكم إذا دعوتموهم, (44) فإن لم يستجيبوا لكم، لأنهالا تسمع دعاءكم, فأيقنوا بأنها لا تنفع ولا تضر; لأن الضر والنفع إنما يكونان ممنإذا سُئل سمع مسألة سائله وأعطى وأفضل، ومن إذا شكي إليه من شيء سمع، فضرّ من استحقالعقوبة، ونفع من لا يستوجب الضرّ. (جامعالبيان)



ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങൾക്ക് ആരാധന ചെയ്തതിന്റെ പേരില് വിഗ്രഹാരാധകരായ മുശ്രിക്കുകളെ ആക്ഷേപിച്ചു അല്ലാഹു പറയുന്നു. ഏ മുശ്രിക്കുകളെ! അല്ലാഹുവേ കൂടാതെയുള്ള ഇലാഹുകളാനെന്ന നിലയിൽ അല്ലാഹുവിൽ അവിവിശ്വസിച്ചും പങ്ക് ചേർത്തും നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ നിങ്ങളെ പൊലൊഎ അല്ലാഹുവിന്റെ ഉടമയിൽ ഉള്ളവരാണ്. അവ ഉപകാരോപദ്രവങ്ങൾ വരുത്തുമെന്നും അവ നിങ്ങള്ക്ക് ഉപകാരം ചെയ്യുന്നതിന്റെ പേരിൽ നിങ്ങളുടെ ആരാധന അർഹിക്കുമെന്നുമുള്ള വാദത്തിൽ നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവർ ഉത്തരം ചെയ്യട്ടെ.നിങ്ങളുടെ വിളി കേൾക്കാത്തത്കൊണ്ട് അവ നിങ്ങള്ക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അവ ഉപകാരമോ ഉപദ്രവമോ വരുത്തുകയില്ലെന്നു നിങ്ങൾ ഉറപ്പിച്ചുകൊള്ളണം കാരണം ഉപകാരവും ഉപദ്രവവും വരുത്താൻ വിളിക്കുന്നവന്റെ വിളിയും ആവലാതിയും കേൾക്കെണ്ടാതുണ്ടല്ലോ.എന്നിട്ട് ശിക്ഷ അർഹിക്കുന്നവന് ഉപദ്രവവും അല്ലാത്തവർക്ക് ഉപകാരവും ചെയ്യുകയും വേണം(ജാമിഉൽ ബയാൻ :13/321)

നിർജീവവസ്തുക്കളും,കേൾവിഷക്തിയില്ലാതതുമായ വിഗ്രഹങ്ങൾക്ക് ബുദ്ദി ജീവികൾക്ക് പ്രയോഗിക്കുന്ന പദങ്ങൾ ഇവിടെ പ്രയോഗിച്ചതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


كيف يحسن وصفها بأنها عباد مع أنها جمادات؟ وجوابه من وجوه: الأول: أنالمشركين لماادعوا أنها تضر وتنفع، وجب أن يعتقدوا فيها كونها عاقلةفاهمة، فلا جرم وردت هذه الألفاظ على وفق معتقداتهم(التفسير لكبير : ٧\٣٣٥)


വിഗ്രഹങ്ങൾ അചേതന വസ്തുക്കലായിരിക്കെ "ഇബാദ്" എന്ന് അവയെ വിശേഷിപ്പിച്ചതിനു പലരൂപത്തിൽ ഉത്തരം പൂരിപ്പിക്കാവുന്നതാണ്.
ഒന്ന് : വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും വരുത്തമെന്ന് മുശ്രിക്കുകൾ വാദിക്കുമ്പോൾ അവ ബുദ്ദിയുള്ളതും ഗ്രാഹ്യ ശേഷി ഉള്ളതുമാനെന്നു അവർ വിശ്വസിക്കെണ്ടിവരുമല്ലോ.അതിനാൽഅവരുടെ വിശ്വാസം കണക്കിലെടുത്ത് അതോടു യോജിച്ച പദപ്രയോഗങ്ങൾ അള്ളാഹു നടത്തിയെന്ന് മനസ്സിലാക്കാം.(തഫ്സീർ റാസി: 7/335)


ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്. ആയതിന്റെ വിവക്ഷ വിഗ്രഹമാനെന്നു അതിന്റെ മുമ്പും പിമ്പും പരിശോദിച്ചാൽ തന്നെ വ്യക്തമാവും.

സൂറത് റഅദിലെ  പതിനാലാം വചനം വിവരിച് ഇമാം റാസി (റ) എഴുതുന്നു:


ثمقال تعالى : ( والذين يدعون من دونه ) يعني الآلهة الذين يدعونهم الكفار من دون الله : ( لا يستجيبون لهم بشيء ) مما يطلبونه إلا استجابة كاستجابة باسط كفيه إلىالماء ، والماء جماد لا يشعر ببسط كفيه ولا بعطشه وحاجته إليه ، ولا يقدر أن يجيبدعاءه ويبلغ فاه ، فكذلك ما يدعونه جماد ، لا يحس بدعائهم ولا يستطيع إجابتهم ،ولا يقدر على نفعهم (التفسيرلكبير)


അല്ലാഹുവിനെ വിട്ടുകൊണ്ട് സത്യാനിശേദികൾ വിളിക്കുന്ന ദൈവങ്ങൾ വെള്ളത്തിലേക്ക് രണ്ട് കരങ്ങൾ നീട്ടിയവന് ലഭിക്കുന്ന ഉത്തരം പോലെയുള്ള ഉത്തരമല്ലാതെ അവരാവശ്യപ്പെടുന്ന യാതൊന്നിനും അവര്ക്ക് നല്കുകയില്ല. വെള്ളത്തിലേക്ക് കരങ്ങൾ നീട്ടിയവന്റെ ആവശ്യമോ അവന്റെ ദാഹമോ അവൻ തന്റെ കരങ്ങൾ തന്നിലേക്ക് നീട്ടിയ കാര്യമോ നിർജീവിയായ വെള്ളം അറിയുന്നില്ല. അവന്റെ വിളിക്കുത്തരം നൽകാനോ അവന്റെ വായിലേക്ക് സ്വയം  എത്താനോ വെള്ളത്തിനു സാധ്യവുമല്ല.ഇതേ പോലെ സത്യാനിശേദികൾ  വിളിക്കുന്ന ദൈവവും നിരജീവിയാണ്.അവരുടെ വിളി അത് അറിയുന്നില്ല. അവര്ക്കുത്തരം നല്കാനോ ഉപകാരം ചെയ്യുവാനോ അതിനു സാധ്യമല്ല.(റാസി 9/161)

ഇമാം ത്വബ് രീ(റ) എഴുതുന്നു :
(والذين يدعون من دونه) يقول تعالى ذكره: والآلهة التي يَدْعونها المشركون أربابًا وآلهة(جامعالبيان 16/399)


റബ്ബുകളും ഇലാഹുകലുമാനെന്ന നിലയിൽ മുശ്രിക്കുകൾ വിളിക്കുന്ന ഇലാഹുകൾ എന്നാണ് ആയത്തിന്റെ വിവക്ഷ (ജാമുഹുൽ ബയാൻ :16/399)


ഇമാം ബൈളവി(റ) എഴുതുന്നു :
وَالَّذِينَ يَدْعُونَ)أي والأصنامالّذين يدعوهم المشركون

മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/219)

അബുസ്സുഊദു(റ) എഴുതുന്നു :
وَالَّذِينَ يَدْعُونَ)أي والأصنام الّذين يدعوهم المشركون

മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/490)
ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.

ഫാത്വിർ പതിനാലാം വചനം വിശദീകരിച്ച് നസഫീ(റ) എഴുതുന്നു:
القرآن الكريم - تفسير نسفي - تفسير سورة فاطر - الآية

{إِن تَدْعُوهُمْ} أي الأصنام {لاَ يَسْمَعُواْ دُعَآءَكُمْ} لأنهم جماد {وَلَوْ سَمِعُواْ} على سبيل الفرض {مَا استجابوا لَكُمْ} لأنهم لا يدّعون ما تدّعون لهم من الإلهية ويتبرءون منها(تفسير نسفي

വിഗ്രഹങ്ങൾ നിർജീവികലായത്  കൊണ്ട് നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവരുത്തരം ചെയ്യുകയില്ല. അവ നിങ്ങളുടെ വിളി കേൾകുമെന്നു സങ്കല്പിച്ചാൽ തന്നെ നിങ്ങൾ വാദിക്കുന്ന പോലെ ഇലാഹാനെന്ന വാദം അവർക്കില്ലാത്തത് കൊണ്ട് നിനഗ്ലുടെ വിളിക്ക് അവരുത്തരം നല്കുന്നതുമല്ല.(തഫ്സീർ നസഫീ : 3/164)


إن تدعوا أيها الناس هؤلاء الآلهة التي تعبدونها من دون الله لا يسمعوا دعاءكم ; لأنها جماد لا تفهم عنكم ما تقولون.

ജനങ്ങളെ! അല്ലാഹുവേകൂടാതെ നിങ്ങൾ ആരാധിക്കുന്ന ഇലാഹുകളെ നിങ്ങൾ വിളിക്കുകയാണെങ്കിൽ അവ നിങ്ങൾ പറയുന്നത് ഗ്രഹിക്കാൻ സാധിക്കാത്ത  നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവ ഉത്തരം ചെയ്യുകയില്ല.(ജാമിഉൽ ബയാൻ : 20/453)
അല്ലാമാ ഇബ്നു കസീർ പറയുന്നു :

يعني:الآلهة التي تدعونها من دون الله لا يسمعون دعاءكم ؛ لأنها جماد لا أرواحفيها-ابن كثير 
6/541

അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട്  നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : 6/541)
നഹ്ല് സൂറയിലെ 20-21 വചനങ്ങൾ വിവരിച്ച് ഇമാം ഇബ്നുജരീർ (റ) എഴുതുന്നു:

وأوثانكم الذين تدعون من دون الله أيها الناس آلهة لا تخلق شيئا وهي تخلق، فكيف يكون إلها ما كان مصنوعا مدبرا لا تملك لأنفسها نفعا ولا ضرا؟-جامع البيان 17/188

ജനങ്ങളെ! അല്ലാഹുവേ കൂടാതെ നിങ്ങൾ ഇലാഹുകലായി കരുതുന്ന വിഗ്രഹങ്ങൾ യാതൊന്നും സിർട്ടിക്കുകയില്ല. അവ സൃഷ്ട്ടികളുമാണ്. സ്വന്തത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കാത്ത സൃഷ്ട്ടിയും മറ്റൊരാളുടെ നിയന്ത്രനത്തിലുള്ളതും ആവുമ്പോൾ അവ എങ്ങനെ ഇലാഹാകും?(ജാമിഉൽ ബയാൻ :17/188)

ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.
അഹഖാഫ് സൂറയിലെ അഞ്ചാം വചനം വിവരിച്ച് ഇബ്നുജരീർ (റ) എഴുതുന്നു :


وأيّ عبد أضلّ من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة: يقول: لا تُجيب دعاءه أبدا, لأنها حجر أو خشب أو نحو ذلك-جامع البيان 22/95


അന്ത്യനാൾവരെ ഉത്തരം ചെയ്യാത്ത ഇലാഹുകളെ അല്ലഹുവേകൂടാതെ വിളിക്കുന്ന അടിമയേക്കാൾ വഴിപിഴച്ചവൻ ആരുണ്ട് . അള്ളാഹു പറയുന്നു. അവന്റെ വിളിക്ക്  ഒരിക്കലും  അവ ഉത്തരം നല്കുകയില്ല. കാരണം അവ കല്ലോ മരമോ അതുപോലെയുള്ള നിർജീവ വസ്തുക്കളോ ആണ്.(ജാമിഉൽ ബയാൻ: 22/95)

ഇമാം റാസി(റ) എഴുതുന്നു :


والمعنى : أنه لا امرأ أبعد عن الحق وأقرب إلى الجهل ممن يدعو من دون الله الأصنام ، فيتخذها آلهة ويعبدها ، وهي إذا دعيت لا تسمع ، ولا تصح منها الإجابة لا في الحال ولا بعد ذلك اليوم إلى يوم القيامة -التفسير الكبير 14/43

അല്ലാഹുവേ വിട്ട് വിഗ്രഹങ്ങളെ വിളിക്കുകയും അവയെ ഇലാഹാക്കി ആരാധിക്കുകയും ചെയ്യുന്നവനെക്കാൾ സത്യത്തിൽ നിന്ന് അകന്നതും അജ്ഞതയിലെക്ക് കൂടുതൽ അടുത്തതുമായ മറ്റൊരു കാര്യവും തന്നെയില്ല. അവയാകട്ടെ വിളി കേൾക്കുകയോ ഇപ്പോഴും ഭാവിയിലും ഉത്തരം നല്കുകയോ  ചെയ്യാൻ പറ്റാത്ത നിർജീവ വസ്തുക്കളാണ്. (റാസി: 14/43)



ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ അല്ലാഹുവോട് കൂടെ ഒരാളെയും വിളിക്കരുത് എന്നതിനർത്ഥം മറ്റൊരു ഇലാഹിനെ ആരാധിക്കരുത് എന്നാണ്.

ഇമാം  മാവർദി (റ)(ഹി:364-450) എഴുതുന്നു :

فَلَا تَدْعُوا مَعَ اللَّـهِ أَحَدًا- أي فلا تعبدوا معه غيره-4/338

അല്ലാഹുവിനെ കൂടാതെ മറ്റാരെയും ആരാധിക്കരുത്  എന്നർത്ഥം.(അന്നുകത്ത് വൽ ഉയൂൻ:3/338)
ബൈളവി എഴുതുന്നു :

وَأَنَّ الْمَسَاجِدَ لِلَّـهِ-مختصَّة به-فَلَا تَدْعُوا مَعَ اللَّـهِ أَحَدًا فلا تعبدوا فيها غيرهز(بيضوي: ٥/٣٣٥)

നിശ്ചയം പള്ളികൾ അല്ലാഹുവിനു മാത്രമുള്ളതാണ് അതിനാൽ പള്ളികളിൽ വെച്ച്  അള്ളാഹു അല്ലാത്തവർക്ക് നിങ്ങൾ ആരാധന ചെയ്യരുത്.(ബൈളവി: 5/335) ഈ ആയതിന്റെ അവതരണ പശ്ചാത്തലം വിശദീകരിച്ച് ഇമാം ത്വബ് രി(റ) എഴുതുന്നു :

عن قتادة، قوله: ( وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ) كانت اليهود والنصارى إذا دخلوا كنائسهم وبِيَعهم أشركوا بالله، فأمر الله نبيه أن يوحد الله وحده.--جامع البيان : ٢٣/٦٦٥

ഖതാദ(റ) യിൽ നിന്ന് നിവേദനം: ജൂത ക്രൈസ്തവർ  അവരുടെ ചർച്ചുകളിലെക്കും പള്ളികളിലെക്കും പ്രവേശിച്ചാൽ അല്ലഹുവേകൊണ്ട് പങ്ക് ചേർക്കുമായിരുന്നു. അതിനാൽ പള്ളിയിൽ പ്രവേശിച്ചാൽ  അല്ലാഹുവേ മാത്രം ആരാധിക്കാൻ നബി(സ) ക്ക്  അള്ളാഹു നിർദ്ദേശം നല്കി(ജാമി ഉൽ ബയാൻ: 23/665)

ഇമാം മാവർദി (റ) എഴുതുന്നു :

مَاحكَاهُ أبو جعفرِ محمد بن علِيِّ: أنّ الخمس من مشركي أهلِ مكّة وهم كنانة وعامر وقريشّ كانوا يلبّون حول البيت: لبّيك اللهمّ لبّيك،لبّيك لاشريك لك،إلاّ شريكا هولك،تملكه وما ملك،فأنزل الله هذه الآية نهيا أن يجعل لله شريكا(٤/٣٣٨)

അബു ജഅഫർ(റ) ഉദ്ദരിക്കുന്നു : മക്ക മുശ്രിക്കുകളിൽ നിന്നുള്ള കിനാന ,ആമിർ,ഖുറൈശികൾ, എന്നിവർ കഅബയുടെ പരിസരത്ത് വെച്ച് നിന്റെ ഉടമയിലുള്ള  ഒരു പങ്കാളിയല്ലാതെ  മറ്റൊരു പങ്കാളിയും നിനക്കില്ല എന്നർത്ഥം കാണിക്കുന്ന തല്ബിയത് ചോല്ലാരുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിനു പങ്കാളിയെ സ്ഥാപിക്കുന്നത്  വിലക്കികൊണ്ട് അള്ളാഹു പ്രസ്തുത വചനം അവതരിപ്പിച്ചു.(അന്നുകത്ത് വൽ ഉയുൻ: 4/338)


അപ്പോൾ ദൈവപുത്രനാനെന്ന വീക്ഷണത്തോടെ ക്രൈസ്തവർ ഈസാ നബി (അ സ)യെയും ജൂതന്മാർ ഉസൈർ (അ സ ) നെയും കീഴ് ദൈവങ്ങളും അല്ലാഹുവിന്റെ പുത്രിമാരുമാനെന്ന വീക്ഷണത്തോടെ മക്ക മുശ്രിക്കുകൾ അവരുടെ ആരാധ്യവസ്തുക്കളെയും വിളിച്ചിരുന്നതിനെ വിലക്കിയാണ് പ്രസ്തുത വചനം അവതരിച്ചതെന്നു സാരം. അതിനാല അത്തരം വീക്ഷനങ്ങലോടെ അള്ളാഹു അല്ലാത്തവരെ വിളിക്കുന്നതിനു മാത്രമേ മേല സൂക്തം ബാധകമാവൂ.അല്ലാതെ മാതാവിനെയോ പിതാവിനെയോ സ്നേഹിതന്മാരെയോ അമ്ബിയാക്കളെയോ ഔലിയാക്കളേയോ വിളിക്കുന്നതിനും അവരോട അവരവർക്ക്‌ കഴിയുന്ന സഹായങ്ങൾ ചോദിക്കുന്നതിനും മേല സൂക്തം ബാധകമല്ല.
ഇക്കാര്യം ഇനി പറയുന്ന ആയത്തുകളിൽ നിന്നും മറ്റും വ്യക്തമാണ്.

അള്ളാഹു പറയുന്നു :

وَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ‌ ۘ لَا إِلَـٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْ‌جَعُونَ ﴿ ٨٨ :القصص
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ഖസ്വസ്: 88)


അള്ളാഹു പറയുന്നു :

فَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ‌ فَتَكُونَ مِنَ الْمُعَذَّبِينَ ﴿الشعراء:٢١٣﴾
ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത് എങ്കില്‍ ‍നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുംز


അള്ളാഹു പറയുന്നു :

وَرَ‌بَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَ‌بُّنَا رَ‌بُّ السَّمَاوَاتِ وَالْأَرْ‌ضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا ۖ لَّقَدْ قُلْنَا إِذًا شَطَطًا ﴿الكهف:١٤﴾
ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു.


അപ്പോൾ അല്ലാഹുവിനു പുറമേ മറ്റു ഇലാഹുകളെ വിളിക്കലാണ് തെറ്റും ശിർക്കുമായി തീരുന്നത്. വിശുദ്ദ ഖുർആനിൽ ഒരു വിഷയം ഒരു സ്ഥലത്ത് നിരുപാധികമായും(മുത്ലഖ്) മറ്റൊരു സ്ഥലത്ത് സോപാധിക(മുഖയ്യദ്) മായും പരമാർഷിച്ചാൽ സോപാധികമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിരുപാധികമായി പറഞ്ഞതിനെയും വിലയിരുത്തനമെന്നാണ് നിദാനശാസ്ത്രം. അതനുസരിച്ച് അല്ലാഹുവിന്റെ പുറമേ മറ്റു ഇലാഹുകളെ വിളിക്കുന്നതിനെ പറ്റിയാണ് അല്ലാഹുവിന്റെ കൂടെ ഒരാളെയും വിളിക്കരുതെന്നു ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ പറഞ്ഞതിന്റെ വിവക്ഷഎന്ന് മനസ്സിലാക്കാം.

ജിന്ന് സൂറത്തിലെ ഇരുപതാം വചനം വിശദീകരിച്ച് അബുസ്സുഊദ്(ര) എഴുതുന്നു:

قُلْ إِنَّمَا أَدْعُو--أي أعبد--رَ‌بِّي وَلَا أُشْرِ‌كُ بِهِ--بربّي في العبادة- أَحَدًا--فليس ذالك بيدع ولا مستكر يوجب التّعجّب أو الإطباق علي عداوتي--أبو السعود:٦/٣٩٤﴿


എന്റെ രക്ഷിതാവിനു മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ. ആരാധനയുടെ വിഷയത്തിൽ അവനോടു ഒരാളെയും ഞാൻ പങ്ക് ചെർക്കുകയില്ല. ഇത് അല്ഭുതജനകമായ ഒന്നോ ഒറ്റക്കെട്ടായി എന്നോട് ശത്രുത കാണിക്കാൻ വകുപ്പുള്ള ഒരു നവീനാഷയമോ അല്ല.(അബുസ്സുഊദു: 6/394)


ഇതേ വിവരണം മറ്റു തഫ്സീറുകളിലും  കാണാം.

സൂറത്ത് സുമറിലെ 36 ആം വചനം എടുത്ത്വച്ച് പുത്തൻ വാദികൾ പറയുന്നത് അഭൌതികമായ സഹായം നല്കാൻ അള്ളാഹു പോരെ എന്നാണല്ലോ. എന്നാൽ ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട്  ചോദിക്കാമെന്നു പറയുന്നത് അള്ളാഹു മതിയാവാത്തദ് കൊണ്ടാണോ? രോഗം സുഖപ്പെടുത്താൻ അള്ളാഹു മതിയാവത്തതിനാലാണോ ഡോക്ടറെ സമീപ്പിക്കുന്നത്. ഈ ആയത്തിന് ഇത്തരമൊരു ഉപാധിവേക്കാൻ ഇവർക്കെന്തു പ്രമാണമാണുള്ളത്?.

എന്നാൽ ഭൗതികവും അഭൗതികവുമായ മുഴുവൻ കാര്യങ്ങല്ക്കും അടിമക്ക് അള്ളാഹു മത്തിയെന്നാണ് സുന്നികളുടെ വിശ്വാസം. അതുകൊണ്ടാണ് അള്ളാഹു അനുവദിച്ചവരോട് മാത്രം അവർ സഹായം തേടുന്നത്. അവ രണ്ടിലുമിടക്ക്  വ്യത്യാസപ്പെടുത്തുന്നതിനു യാതൊരു പ്രമാണവുമില്ല എന്നതാണ് വസ്തുത.

തന്റെ അടിമക്ക് അള്ളാഹു പോരെ എന്ന് ചോദിച്ച അള്ളാഹു തന്നെ നബി(സ) യോട് പറയുന്നത് കാണുക.

 يَا أَيُّهَا النَّبِيُّ حَسْبُكَ اللَّـهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ ﴿٦٤ا لأنفال﴾

"നബിയേ താങ്കൾക്കു അല്ലാഹുവും താങ്കളോട് പിൻപറ്റിയ സത്യവിശ്വാസികളും മതി".(അൻഫാൽ: 64)

إِن تَتُوبَا إِلَى اللَّـهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَ‌ا عَلَيْهِ فَإِنَّ اللَّـهَ هُوَ مَوْلَاهُ وَجِبْرِ‌يلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ‌ ﴿التحريم-٤﴾

നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്‌.


മേല സൂക്തത്തിലെ 

 وَصَالِحُ الْمُؤْمِنِينَ


 എന്ന പരമാർശം വിശദീകരിച്ച്  വിശ്വവിഖ്യാത മുഫസ്സിർ ഇബ്നുജരീർ (റ) എഴുതുന്നു:


حدّثنا بشر،ثنا يزيد،قال: ثنا سعيد ، عن قتادة،قوله:(وَصَالِحُ الْمُؤْمِنِينَ)قال: هم الأنبياء.
حدثنا ابن عبد الأعلي قال: ثنا ابن ثور،عن معمر عن قتادة،قوله(وَصَالِحُ الْمُؤْمِنِينَ)قال: هم الأنبياء.
حدثنا ابن حميد، قال: ثنا مهران عن سفيان(وَصَالِحُ الْمُؤْمِنِينَ) قل: الأنبياء، جمع البيان: ٢٣/٤٨٧)

മേൽ സൂക്തത്തിലെ :സദ്‌വ്രത്തരായ സത്യവിശ്വാസികൾ

 "( وَصَالِحُ الْمُؤْمِنِينَ)


 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അമ്ബിയാക്കലാനെന്നു ഖതാദ(റ) വും സുഫിയാൻ(റ) വും പ്രസ്ഥാപിച്ചിരിക്കുന്നു.(ജാമിഉൽ ബയാൻ)

ഇബ്നു തൈമിയ്യ പറയുന്നു :


സദ്‌വ്രത്തരായ സത്യവിശ്വാസികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവേ ഭയപ്പെടുന്ന ഔലിയാക്കലാണ്.അബുബകർ (റ) ഉമർ(റ) ഉസ്മാൻ(റ)അലി(റ) എന്നിവരും ബൈഅത്തുരിള് വാനിൽ പങ്കെടുത്ത 1400 സ്വഹാബിമാരും അതിൽ ഉള്പെടുന്നതാണ്.(ഫതാവാ: 6/94)

മരിച്ചുപോയ അമ്ബിയാക്കളും മലക്കുകളും ഔലിയാക്കളും നബി(സ) യെ സഹായിക്കുമെന്നനല്ലൊ മേല സൂക്തത്തിളുടെ അള്ളാഹു പ്രഖ്യാപിക്കുന്നത്.അള്ളാഹു പോരാത്തത്  കൊണ്ടാണോ മരിചുപൊയ്യ അമ്ബിയാക്കളെയും മലക്കുകളുടെ നേതാവ്  ജിബ്രീൽ (അ)മിനേയും മറ്റു മലക്കുകളെയും ഔളിയാക്കളെയും മറ്റു സത്യവിസ്വാസികളെയും നബി(സ) യുടെ സഹായികളായി അള്ളാഹു പരിചയപ്പെടുത്തിയത്.?ഒരിക്കലുമല്ല.

അതിനാൽ അടിമക്ക് അള്ളാഹു പോരെ എന്നാ ചോദ്യത്തിന് സുന്നികൾക്ക്‌ പറയാനുള്ളത് ഭൗതികവും അഭൗതികവുമായ എല്ല കാര്യങ്ങല്ക്കും  അള്ളാഹു എമ്പാടും മതിയെന്നാണ്. അള്ളാഹു മതിയായത് കൊണ്ടാണ് ഭൗതികവും അഭൗതികവുമായ  സഹായങ്ങൾ അള്ളാഹു നിശ്ചയിച്ചു തന്ന സഹായികളിൽ നിന്ന് മാത്രം സുന്നികൾ ആവശ്യപ്പെടുന്നത്.

(الدعاء هوالعبادة) "പ്രാർത്ഥന അതാണ്‌ ആരാധന" എന്ന് പുത്താൻ പ്രസ്ഥാനക്കാർ അർഥം പറയാറുള്ള ഹദീസിൽ ശരിയായ വിവക്ഷ എന്താണെന്ന് നമുക്ക് പരിശോദിക്കാം.

എല്ല ദുഹായും ആരാധന എന്നാണോ  അതിന്റെ അർഥം  ഒരിക്കലുമല്ല. കാരണം, ' എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു.'



 قَالَ رَ‌بِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارً‌ا ﴿نوح :٥﴾


എന്ന് മഹാനായ നൂഹ് നബി(അ) പറഞ്ഞത് സൂറത്ത് നൂഹ് അഞ്ചാം വചനത്തിൽ പറഞ്ഞിടുണ്ട്. ഇനി മരണപ്പെട്ട വസ്തുക്കളെ വിളിക്കൽ ആരാധനയാണ് എന്നാണോ ഹദീസിനര്തം. ആവാൻ തരമില്ല. കാരണം,മഹാനായ ഇബ്രാഹിം നബി(അ) യോട് ജീവ പോയ പക്ഷികളെ വിളിക്കാൻ അള്ളാഹു നിർദ്ദേശിച്ചു.

അല്ലാഹു പറയുന്നു :

وَإِذْ قَالَ إِبْرَ‌اهِيمُ رَ‌بِّ أَرِ‌نِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْ‌بَعَةً مِّنَ الطَّيْرِ‌ فَصُرْ‌هُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿البقرة:٢٦٠
എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക.(അൽ ബഖറ:261)

മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം നബി(സ) ബദർ യുദ്ദം കഴിഞ്ഞ ശേഷം ശത്രുപക്ഷത്തു നിന്ന് കൊല്ലപ്പെട്ട പ്രധാനികളായ അബുജഹ്ൽ,ഉത്ത്ബത്ത് ,ശൈബത്, തുടങ്ങിയവരെ വിളിച്ച സംസാരിച്ച സംഭവം ബുഖാരിയിലുമറ്റുമുണ്ട്.

ഇനി മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം ബിലാലുബ്നുഹാരിസ്(റ) എന്നാ സ്വഹാബീവര്യൻ നബി(സ) യുടെ വഫാത്തിനു ശേഷം മഴക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കാൻ നബി(സ) യോട് ആവശ്യപ്പെട്ടതും നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തിനു മറുവടി നല്കിയതും പ്രബലമായ പരമ്പരയിലുടെ സ്ഥിരപ്പെട്ടതാണ്. അതെ പോലെ മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ (റ) തന്റെ കാലു കൊച്ചിയപ്പോൾ നബി(സ) യെ വിളിച്ചു സഹായം തേടിയതും പ്രബലമായി വന്നിടുണ്ട്.

ഇനി പുത്തൻവാദികൾ പറയുന്നത് പോലെ അഭൌതികമായ മാർഗത്തിലുടെ മഹാന്മാരെ വിളിക്കുന്നത് അവര്ക്കുള്ള ആരാധനയാണ് എന്നാണോ ഹദീസിന്റെ അർഥം? ഒരിക്കലുമല്ല.കാരണം,ബിലാലുബ്നുഹാരിസ് (റ) ന്റെ സംഭവത്തിലും ഉമർ(റ) സാരിയ(റ) വിളിച്ച സംഭവത്തിലും അബ്ദുല്ലഹിബ്നു ഉമർ(റ) യുടെ സംഭവത്തിലും അതാണല്ലോ ഉള്ളത്. എന്നുമാത്രമല്ല അങ്ങനെ ഒരു അർഥം ആ ഹദീസിനു ആധുനിക പുത്തൻവാദികൾ അല്ലാതെ ലോകത്ത് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.

പണ്ഡിതന്മാർ ഹദീസിനു നല്കിയ അർഥം എല്ലാ  ഇബാദത്തും ദുഹായാണെന്നാണ്. അഥവാ ഏതൊരു ഇബാതത്തിന്റെയും കാതലായ വശം മനസ്സറിഞ്ഞുള്ള   പ്രാർഥനയാണ്.ബാഹ്യ പ്രകടനങ്ങളോ മറ്റോ അല്ല.കാരണം ബാഹ്യപ്രകടനങ്ങൾ ലോകമാന്ന്യത്തിനോ ആരുടെയെങ്കിലും കല്പനങ്ങൾക്ക് വഴിപ്പെട്ടോ മറ്റെന്തെങ്കിലും ഭൌതിക ലക്ഷ്യങ്ങൾക്ക് വേണ്ടിയോ ആകാമല്ലോ. എന്നാൽ യജമാനനായ അല്ലാഹുവിനോട് അടിമയുടെ മനസ്സില് നിന്ന് വരുന്ന പ്രാർത്ഥന അല്ലാഹുവും അടിമയും  മാത്രം അറിയുന്നതും മറ്റാരും അറിയാത്തതുമായത്‌ കൊണ്ട് അത്തരം ലക്ഷ്യങ്ങൾ ഉണ്ടാവാൻ വകുപ്പില്ല. അതിനാല അല്ലാഹുവിന്റെ റുബൂബിയ്യത്തും ഉലുഹിയ്യത്തും അന്ഗീകരിച്ചും അടിമയുടെ അശക്തതയും ഉബൂദിയ്യത്തും യജമാനനുമുംബിൽ സമർപ്പിച്ചും മാത്രമേ അത്തരം ഉൾവിളികൾ ആവാൻ തരമുള്ളൂ. അതിനാല ഏത് ഇബാദത്തായാലും അത്തരമൊരു ഉൾവിളിയുണ്ടോ എങ്കിൽ അതാണ്‌ ആ ഇബാദത്തിന്റെ പ്രധാന ഭാഗവും മുഖ്യഘടഗവും.ഇതാണ് പ്രസ്തുത ഹദീസിന്റെ താല്പര്യം. അല്ലാമ ത്വീബി(റ)യെ ഉദ്ദരിച്ച് ഇമാം നവവി (റ) പറയുന്നു :

قال الطّيبي:  أتى بضمير الفصل والخبر المعرف باللام ليدل على الحصر في أن العبادة ليست غير الدعاء

ഫസ്ലിന്റെ ളമീറും (هو) ലാമു കൊണ്ട് മഅരിഫയാക്കിയ ഖബറും  (العبادة) നബി(സ) കൊണ്ടുവന്നത് ഇബാദത്ത് ദുആ മാത്രമാണ് എന്നാ അർഥം ലഭിക്കാനാണ്.(ഫയ്ളുൽഖദീർ: 3/721)

അല്ലാമ മുല്ലാഅലിയ്യുൽഖാരി  മിർഖാത്തിൽ എഴുതുന്നു :


أي هو العبادة الحقيقيّة الْتي تستأهلُ أن تسمّ عبادة،لدلالته علي الإقبال علي الله والإعراض عمّ سواه،بحيث لا يرجو ولا يخاف إلاّ إيّاه، قائمً بوجوب العبوديّة ،معترِفً بحقّ لرّبوبيّة،عالمً بنعمة الإيجاد،طالبًً لمدد لأمداد علي وفق المراد وتوفيق لإسعاد.(مرقاة المفاتيح:١١٩/٧)

ഇബാദത്തെന്നുപറയാൻ യോഗ്യതയുള്ളത് ദുആയാണ് എന്നതാണ് ഹദീസിന്റെ താല്പര്യം. കാരണം അടിമ പൂർണമായും അല്ലാഹുവിലേക്ക് മുന്നിടുകയും അള്ളാഹു അല്ലാത്തവരെ ഭയക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാത്ത വിധം അവരിൽ നിന്ന് എല്ലാ നിലക്കും  തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു എന്നാണല്ലോ ദുആ കാണിക്കുന്നത്. അതുതന്നെ ഇബുദിയ്യത്തിന്റെ ബാധ്യത നിറവേറ്റിയും റുബ്ബിയ്യത്തിന്റെ ബാധ്യത അന്ഗീകരിച്ചും സൃഷ്ട്ടികർമമാകുന്ന  അനുഗ്രഹം അറിഞ്ഞും നല്ലത് പ്രവർത്തിക്കാനുള്ള തൗഫീഖും ഉദ്ദേശത്തോടെ യോജിക്കുന്ന സഹായവും തേടിയുമാണല്ലോ അടിമ പ്രാർതിക്കുന്നത്. (മിർഖാത്തുൽ മഫാത്തിഹ് :7/119)

ഇമാം റാസി(റ) പറഞ്ഞിതിങ്ങനെ :

فقوله((الدّعاء هو العبادة)) معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام ((الحجّ عرفة)) أي الوقوف بعرفة هو الرّكن الأعضم(التفسير الكبير:٣/١١٣)

"ദുആ അതാണ്‌ ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു  റാസി: 3/113) 

ഇമാം റാസി (റ) തന്നെ പറയട്ടെ:

إعلم أنّه تعال حكي عن المؤمنين دعاءهم،وذالك لأنّه(ص) قال:((الدّعاء مخّ العبادة)) لأنّ الدّاعي يشاهد نفسه في مقام الفقر والحاجة والذّلّة والمسكنة،ويشاهد جلال الله تعالي وكرمه وعزّته وعظّمته بنعت الإستغناء والتّعالي، وهو المقصود من جميع العبادت واطّاعات اها((التفسير الكبير:٧/١٤٣)

നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയാനെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവാൻ തന്നെ ആവശ്യമുല്ലവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്‌ഷ്യം അതാണല്ലോ.(റാസി : 7/143)

ചുരുക്കത്തിൽ  നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും  അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ്  ഏതൊരു ഇബാദത്തിന്റെയും കാതലായ വശം.  ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.


(الدّعاء مخّ العبادة) ദുആ ആരാധനയുടെ മജ്ജയാനെന്ന മറ്റൊരു ഹദീസിൽ  പറഞ്ഞതിന്റെ  വിവക്ഷയും അതാണ്‌. അത്തരം ഉൾ വിളികളില്ലാത്ത യേത് ഇബാദത്തും മജ്ജയില്ലാത്തദിനു തുല്യമാണ്. അല്ലാതെ അഭൌതികമായ മാർഗ്ഗത്തിലൂടെ അമ്പിയ-ഔലിയാക്കളോട് സഹായാര്തന നടത്തുന്നതാണ് ആരാധനയെന്നു പ്രസ്തുത ഹദീസ് വിശദീകരിച്ച് ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല.പറയുന്നതുമില്ല.

"നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക". (തുർമുദി: 2440)


ഭോതികവും അഭൌതികവും മറഞ്ഞതും തെളിഞ്ഞതും ,സൃഷ്ട്ടികളുടെ കഴിവിന്നധീനവും അതീതവുമായ മുഴുവൻ വിഷയങ്ങളും അല്ലാഹുവിനോട് ചോദിക്കാനമെന്നാണ്  ഈ ഹദീസ് പഠിപ്പിക്കുന്നത്. ഹദീസിന്റെ ബാക്കി ഭാഗം കൂടി വായിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്. അപ്പോൾ അള്ളാഹു നല്കുന്ന സഹായം എന്ന നിലക്ക്   ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചോദിക്കുന്നത് ഈ ഹദീസിന്നെതിരല്ലാത്തദ് പോലെ അതെ വീക്ഷണത്തിൽ മഹാന്മാരോട് നടത്തുന്ന ഇസ്തിഗാസയും ഹദീസിന്നെതിരല്ല. ഭൌതികത്തെയും  അഭൌത്കത്തെയും ഈ ഹദീസ് ഉൾകൊള്ളുമെന്നിരിക്കെ അഭൌതികത്തിൽമാത്ത്രം പരിമിതപ്പെടുത്തുന്നത് തികച്ചും അന്ന്യായമാണ്.

ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചൊദിക്കാമെന്നറിയിക്കുന്ന മറ്റു പ്രമാണങ്ങൾ ഉള്ളതുകൊണ്ടാണ് അവയെ ഈ ഹദീസിൽ നിന്ന് ഒഴിവാക്കുന്നതെങ്കിൽ അഭൌതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചൊദിക്കാമെന്നറിയിക്കുന്ന തെളിവുകളുമുണ്ടല്ലോ . എന്നിരിക്കെ ഒന്നിന് കൊള്ളുകയും മറ്റേതിനെ തള്ളുകയും ചെയ്യുന്നത് തികച്ചും അന്യായമല്ലേ? ഹദീസിന്റെ പൂർണ രൂപം ഇങ്ങനെയാണ്.

عَنْ ابْنِ عَبَّاسٍ قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا فَقَالَ:

(( يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظْ اللَّهَ يَحْفَظْكَ احْفَظْ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلْ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتْ الْأَقْلَامُ وَجَفَّتْ الصُّحُفُ)) (جامع الترذي: ٢٤٤٠)

ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം: ഒരു ദിവസം ഞാൻ നബി(സ) യുടെ പിന്നിലുണ്ടായിരുന്നു.അപ്പോൾ നബി(സ) എന്നോട് പറഞ്ഞു: "മോനെ! നിനക്കുവേണ്ടി ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം.നീ അല്ലാഹുവേ സൂക്ഷിക്കുക,എന്നാൽ അള്ളാഹു നിന്നെയും സൂക്ഷിക്കും.നീ അല്ലാഹുവേ സൂക്ഷിക്കുക,എന്നാൽ അല്ലാഹുവെ നിന്റെ മുമ്പിൽ നിനക്ക് എത്തിക്കാനാകും.നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക. നീ അറിയുക സംദുആയം മുഴുവനും നിനക്കൊരു ഉപകാരം ചെയ്യാൻ വിചാരിച്ചാൽ അള്ളാഹു നിനക്ക് കണക്കാക്കിയ ഉപകാരമല്ലാതെ അവര്ക്ക് നിനക്ക് ചെയ്തു തരാൻ കഴിയില്ല.സമുദായം ഒന്നടങ്കം നിനക്കൊരു ഉപദ്രവം ചെയ്യാൻ വിചാരിച്ചാൽ അള്ളാഹു നിനക്ക് കണക്കാക്കിയ ഉപദ്രവമല്ലാതെ നിനക്കെല്പിക്കാൻ അവർക്കാവില്ല.പേനകൾ ഉയർത്തപ്പെടുകയും ഏടുകൾ വറ്റിപ്പോകുകയും ചെയ്തിരിക്കുന്നു".(എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്നർത്ഥം)

ഖദ്ർ-ഖളാഇലുല്ല വിശ്വാസമാണ് ഹദീസിലെ വിഷയം. അഥവാ അല്ലാഹുവിന്റെ തീരുമാനത്തെ മറികടന്നു ഒരാൾക്കും യാതൊന്നും ചെയ്യാൻ സാധ്യമല്ല.ഈമാൻ കാര്യങ്ങളിൽ ആറാമത്തേത് നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് എന്നതാണല്ലോ അതെ ആശയം തന്നെയാണ് ഈ ഹദീസും നമുക്ക് പകര്ന്നു തരുന്നത്. അതിനാല അള്ളാഹു നന്മ ഉദ്ദേശിക്കുന്നയാൾക്ക് തിന്മ വരുത്തുവാനോ അള്ളാഹു തിന്മ ഉദ്ദേശിച്ചയാൾക്ക്  നന്മ ചെയ്യുവാനോ കഴിവുള്ള ഒരാളും ലോകത്തില്ലെന്നാണ് പ്രസ്തുത ഹദീസ് നല്കുന്ന പാഠം. അപ്രകാരം ചെയ്യാൻ കഴിവുള്ളവർ ഉണ്ടെന്നു വിശ്വസിച്ച് അത്തരകാരോട് ചോദിക്കുന്നതിനു ഹദീസ് എതിരാണ്. ആ വിശ്വാസത്തോടെ കൂടെയല്ലാതെ ഭൌതികമോ അഭൌതികാമോ ആയ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചോദിക്കുന്നതിനു ഹദീസ് എതിരല്ല.


പ്രസ്തുത ഹദീസിൽ "നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക" എന്നിടത്ത് ചോദിക്കപ്പെടുന്നകാര്യം (മാഫ്ഊൽ)പറയാത്തത് കൊണ്ട് എന്ത് ചോദിക്കുകയാനെങ്കിലും അല്ലാഹുവോട് ചോദിക്കുക എന്ന അർഥം ലഭിക്കുന്നു. അഥവാ ഭൗതികവും അഭൗതികവുമായ കാര്യങ്ങൾ അല്ലാഹുവോട് മാത്രമേ ചോദിക്കാവൂ എന്നർത്ഥം. ഈ ഹദീസിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നത് കാണുക.

പുത്തൻ പ്രസ്ഥാനക്കാർ ഉദ്ദരിക്കാറുള്ള 'തുഹ്ഫത്തുൽ അഹ് വദി' യിൽ നിന്ന് വായിക്കുക.


(وإذا استعنت) أي أردت الإستعانة في الطّاعة وغيرها من أمور الدّنيا والأخرة(تحفة الأحوذي:٣٠٨/٦)

ഇബാദത്തിനും മറ്റു ഐഹികവും പാരത്രികവുമായ കാര്യങ്ങൾക്കും നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക(6/308)

സുബ്ലുസ്സലാം എന്നഗ്രന്ഥത്തിൽ പറയുന്നു :

وقوله «  إذا استعنت فاستعن بالله  » مأخوذ من قوله (  وإياك نستعين  ) أي نفردك بالاستعانة . أمره صلى الله عليه وسلم أن يستعين بالله وحده في كل أموره--(سبل السلام: ١١٢/٧)

നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക എന്ന ആശയം (وَإِيَّاكَ نَسْتَعِينُ) "നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നതിൽ നിന്നെടുത്തതാണ്. എല്ലാ കാര്യങ്ങളിലും അല്ലാഹുവോട് സഹായം തേടുന്നതാണ് ഇബ്നുഅബ്ബാസ്(റ) നോട് നബി(സ) കല്പ്പിച്ചത്.(സുബ്ലുസ്സലാം : 1112.

ഇമാം നവവി(റ) പറയുന്നു :

وقوله صلى الله عليه وسلم: «إذا سألت فاسأل الله وإذا استعنت فاستعن بالله» أرشده إلى التوكل على مولاه، وأن لا يتخذ إليها سواه، ولا يتعلق بغيره في جميع أموره ما قل منها وما كثر--الأربعين لنووي:١٩/١

നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക യജമാനനായ അല്ലാഹുവിന്റെ മേൽ ഭരമെൽപ്പിക്കാനും അള്ളാഹു അല്ലാതെ ഇലാഹിനെ സ്വീകരിക്കാതിരിക്കാനും കുറഞ്ഞതും കൂടിയതുമായ എല്ലാ കാര്യങ്ങളിലും അല്ലാഹു അല്ലാത്തവരോട് ബന്ധപ്പെടാതിരിക്കാനുമാണ് "നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക" എന്ന കല്പനയിലൂടെ ഇബ്നുഅബ്ബസ് (റ) നു നബി(സ) നിര്ദ്ദേശം നല്കിയത്. (ശർഹുൽ അർബഈൻ : 1/19)


ഇതേ വിവരണം മറ്റു ഗ്രന്ഥങ്ങളിലും കാണാം.ചുരുക്കത്തിൽ അല്ലാഹുവിന്റെ തീരുമാനം മാറി കടന്നു ഉപകാരമോ ഉപദ്രവമോ വരുത്താൻ കഴിയുന്ന ഒരാളും ഇല്ലാത്തദ് കൊണ്ട് അല്ലാഹുവോട് മാത്രമേ ചോദിക്കാവൂ എന്നാണ് ഹദീസിന്റെ താല്പര്യം. ഭൗതികമായ കാര്യങ്ങളിൽ അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് അല്ലാഹുവിന്റെ തീരുമാനം മറികടന്നു അവർക്ക് ഉപകാരോപദ്രവങ്ങൾ  വരുത്താൻ കഴിയുമെന്ന വീക്ഷണത്തോട് അല്ലല്ലോ.പ്രത്യുത അല്ലാഹുവിന്റെ നിർദ്ദേശം സ്വീകരിച്ചും അല്ലാഹു അടിമകളെ സഹായിക്കുന്നത്  മറ്റു സൃഷ്ട്ടികൾ മുഖേന ആയത് കൊണ്ടുമാണല്ലോ. അത് പോലെ അമ്പിയാ-ഔലിയാക്കളോട് അഭൌതിക മാർഗ്ഗത്തിലൂടെ സുന്നികൾ തേടുന്നത്  അല്ലാഹുവിന്റെ തീരുമാനം മറികടന്നു അവർക്ക് ഉപകാരോപ്ദ്രവങ്ങൾ വരുത്താൻ കഴിയുമെന്ന നിലക്കല്ല.മറിച്ച് അല്ലാഹു അവർക്ക് നല്കുന്ന മുഅജിസത്ത്കൊണ്ടും കറാമത്ത്കൊണ്ടും അല്ലാഹുവിന്റെ അനുവാദത്തോടെ  ക്കൊടിയും ഇറാദത്തോട്കൂടിയും അവർ സഹായിക്കുമെന്ന വിശ്വാസത്തോടെ മാത്രമാണ്. ആദ്യത്തേതിന് പ്രസ്തുത ഹദീസ് എതിരില്ലാത്തദ് പോലെ രണ്ടാമത്തേതിനും ഹദീസ് എതിരല്ല.


(وَإِيَّاكَ نَسْتَعِينُഫാതിഹയിലെ നിന്നോട് ഞങ്ങൾ സഹായം തേടുന്നു എന്ന വചനത്തിനും എല്ലാവിഷയത്തിനും എന്നുതന്നെയാണ് വിവക്ഷ. അവിടെ മനുഷ്യ കഴിവിന്നതീതമായ വിഷയങ്ങളിൽ നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു എന്ന അർത്ഥ കല്പന പുത്തൻ പ്രസ്ഥാനക്കാരുടെ സൃഷ്ടിയാണ്. പൂർവകാല മുഫസ്സിറുകളിൽ ഒരാളും അത്തരമൊരു അർഥം അതിനു നല്കിയില്ല.

മഹാനായ മുഫസ്സറുകളുടെ നേതാവ് അബ്ബാസ്‌(റ) നെ ഉദ്ദരിച്ച് ഇബ്നു കസീർ എഴുതുന്നു :


(وَإِيَّاكَ نَسْتَعِينُ) علي طاعتك وعلي أمورنا كلّها

നിനക്ക് ഇബാദത്തെടുക്കുന്നതിനും ഞങ്ങളുടെ എല്ല കാര്യങ്ങൾക്കും നിന്നോട് ഞങ്ങൾ സഹായം തേടുന്നു(ഇബ്നു കസീർ: 1/135)
അബുജഅഫർ(റ) പറയുന്നു:

قال أبو جعفر : ومعنى قوله : ( وإياك نستعين ) :وإياك ربنا نستعين على عبادتنا إياك وطاعتنا لك وفي أمورنا كلها--(جامع البيان)

നിന്നോട് ഞങ്ങൾ സഹായം തേടുന്നു എന്നതിനർത്ഥം ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് ഞങ്ങൾ ചെയ്യുന്ന ആരാധനയുളും ഞങ്ങളുടെ മറ്റെല്ലാ കാര്യങ്ങളിലും നിന്നോട് ഞങ്ങൾ സഹായം തേടുന്നു.എന്നാണ്.(ജാമിഉൽ ബയാൻ : 1/161) 


عن عبد الله بن عبّاس(وَإِيَّاكَ نَسْتَعِينُ) قال: إيّاك نستعين علي طاعتك وعلي أمورنا كلّها(جامع البيان : ١/١٦١)


ഇബ്നുഅബ്ബാസ് (റ)നിന്ന് നിവേദനം: അവർ പറയുന്നു: നിനക്ക് വഴിപെടുന്നതിലും  ഞങ്ങളുടെ എല്ലാകാര്യങ്ങളിലും നിന്നോട് തന്നെ ഞങ്ങൾ നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുന്നു.(ജാമിഉൽ ബയാൻ: 1/161)

അപ്പോൾ ഭൗതികവും അഭൌതികവും സൃഷ്ടികളുടെ കഴിവിന്നധീനവും അതീതവുമായ എല്ലാ  വിഷയങ്ങളിലും ഒരു സത്യവിശ്വാസി സഹായം തേടുന്നത് അല്ലാഹുവിനോട് തന്നെയാണ്. എന്നാൽ അല്ലാഹു സഹായത്തിനു നിശ്ചയിച്ച കേന്ത്രങ്ങളിൽ നിന്ന് ഭൗതികമായ സഹായം തേടുന്നത് "നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന ആയത്തിനും, നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക" എന്ന ഹദീസിനും എതിരല്ലാതത് പോലെ സൃഷ്ടികളെ സഹായിക്കാൻ അല്ലാഹു നിശ്ചയിച്ച കേന്ദ്രങ്ങളെന്ന നിലയില അമ്പിയ-ഔലിയാക്കളോട് അഭൌതികമായ സഹായം തേടുന്നതും പ്രസ്തുത ആയത്തിനും  ഹദീസിനും എതിരല്ല. ഒന്നാം ഒകുപ്പിനെ മാറ്റിനിർത്താൻ തെളിവുള്ളതുപോലെ രണ്ടാം വകുപ്പിനെ മാറ്റി നിരത്താനും തെളിവുണ്ട്. എന്നിരിക്കെ ചില പ്രമാണങ്ങൾ കൊള്ളുകയും ചിലത് തള്ളുകയും ചെയ്യുന്നത് തികച്ചും അന്യായമല്ലേ?!!!.



ഇമാം റാസി രഹ്മതുല്ലാഹി അലൈഹി പറയുന്നത് കാണുക 
وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ (106)
അല്ലാഹു തആല പറയുന്നു
(അല്ലാഹുവിനു പുറമേ നിനക്ക് ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതും ആയ യാതൊന്നിനെയും നീ ആരാധിക്കരുത്, അങ്ങനെ നീ ചെയ്യന്ന പക്ഷം നീ അക്രമികളില്‍ പെട്ടവന്‍ ആയിത്തീരും ) സൂറത്ത് യൂനുസ്
ഇതിന്റെ വിശദീകരണത്തില്‍ ഇമാം റാസി രഹ്മതുല്ലാഹി അലൈഹി ഇങ്ങനെ പറയുന്നുണ്ട് 

لَوِ اشْتَغَلْتَ بِطَلَبِ الْمَنْفَعَةِ وَالْمَضَرَّةِ مِنْ غَيْرِ اللَّه فَأَنْتَ مِنَ الظَّالِمِينَ،
അല്ലാഹു അല്ലാത്തവരെ കൊണ്ട് നീ ഉപകാരവും ഉപദ്രവവും തേടല്‍ കൊണ്ട് ജോലി ആയാല്‍ നീ അക്രമികളില്‍ പെട്ടവന്‍ ആയിത്തീരും എന്ന്
ഇവിടെ അല്ലാഹു അല്ലാത്തവര്‍ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യുമെന്നോ അല്ലെങ്ങില്‍ അവര്‍ ആരാധനയ്ക്ക് അര്‍ഹന്‍ ആണെന്ന് കരുതി കൊണ്ടോ ആര്ങ്ങിലും അങ്ങനെ ചെയ്താല്‍ എന്നാണു ഇവിടെ ഉദ്ദേശ്യം, സുന്നികള്‍ ആരും തന്നെ അല്ലാഹു അല്ലാത്തവര്‍ക്ക് ഉപകാരം ചെയ്യാനോ ഉപടവം ചെയ്യാനോ കഴിവ് ഉണ്ടെന്നു വിശ്വസിക്കുന്നില്ല, എല്ലാ കഴിവും അല്ലാഹുവില്‍ നിന്നാണ് എന്നാണു സുന്നികള്‍ വിശ്വസിക്കുന്നത്......
കാരണം അതിന്റെ ശേഷം ഇമാ റാസി രഹ്മതുല്ലാഹി അലൈഹി ഇങ്ങനെയും പറഞ്ഞതായി കാണാം......

وَطَلَبُ الِانْتِفَاعِ بِشَيْءٍ خَلَقَهُ اللَّه لِلِانْتِفَاعِ بِهِ لَا يَكُونُ مُنَافِيًا لِلرُّجُوعِ بِالْكُلِّيَّةِ إِلَى اللَّه،
(അല്ലാഹു തആല ഉപകാരത്തിനു വേണ്ടി സൃഷ്ട്ടിച്ച ഒന്നിനോട് ഉപകാരത്നെ തേടല്‍ അല്ലാഹിവിലേക്ക് പൂര്‍ണ്ണമായി മടങ്ങുക എന്നതിന് ഒരിക്കലും എതിരാവുക ഇല്ല)
അള്ളാഹു തആല സഹായത്തിനു കാരണം ആയി നിശ്ചയിച്ചതിനോട് സഹായം തേടല്‍ ഒരിക്കലും ഈ ആയതിനു എതിരാവുക ഇല്ല

Thursday, 27 April 2017

റജബ് മാസത്തിൽ നോമ്പ് സുന്നത്തുണ്ടോ?

ശാഫിഈ മദ് ഹബിലെ ആധികാരിക കർമ്മ ശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജർ ഹൈത്തമി (റ) വിന്റെ ഫതാവൽ കുബ്റയിൽ റജബ് നോമ്പിനെ എതിർക്കുന്നവർക്ക് വായടപ്പൻ മറുപടി , ശരീഅത്ത് അറിയാത്ത പമ്പര വിഡ്ഡിയും , ദീനിൽ തഖ്ലീദ് ചെയ്യാൻ പറ്റാത്തവനാണെന്നും ചതിയനും ഇത്തരം വാദം ഉന്നയിക്കുന്നവൻ തൗബ ചെയ്ത് മടങ്ങണമെന്നും ഇല്ലെങ്കിൽ ശിക്ഷ കൊടുക്കണമെന്നൊക്കെ പറഞ്ഞ് വിശാലമായ മറുപടി ഫതാവ കുബ്റയിലെ കിതാബു സ്വൗമിൽ ഉള്ള ഭാഗം മുഴുവനും കൊടുക്കുന്നു*

👇🏻👇🏻❌❌
*ഫതാവൽ കുബ്റയിൽ ഇബ്നു ഹജർ ഹൈത്തമി റ  റജബിന്റെ ഫളാഇലിനെ പറ്റി വന്ന എല്ലാ ഹദീസും ദുർബ്ബലമാണെന്നൊക്കെ പറഞ്ഞ് ഇബ്നു ഹജർ തങ്ങളുടെ പേരിൽ പോസ്റ്റുണ്ടാക്കി പച്ചക്കളവ് പ്രചരിപ്പിക്കുന്ന വഹാബികൾക്ക് വായടപ്പൻ മറുപടി*
👇🏻👇🏻👇🏻👇🏻
 *ഒരു തവണ ഇബ്നു ഹജർ തങ്ങളുടെ ഈ ഫതാവയിലെ മുഴുവനും നോക്കി അർഥം സ്വന്തം അണികൾക്ക് പറഞ്ഞ് കൊടുക്കാൻ മുഴുവൻ വഹാബി മൗലവിമാരെയും വെല്ലു വിളിക്കുന്നു*
+918139852848  313abna786@gmail.com കെണിയിലകപ്പെട്ട് പോയവർ കണ്ണ് തുറക്കട്ടെ*

*[كِتَابُ الصَّوْمِ]*    ⏬⏬⏬⏬

ഫതാവയിലെ ചോദ്യം ❓ 👇🏻
റജബ് മാസത്തിലെ നോമ്പിനെപ്പറ്റി
👇🏻
*ഒരു പണ്ടിതനുണ്ട് ജനങ്ങളെ  റജബ് നോമ്പിനെ തൊട്ട് വിലക്കുന്നു റജബ് നോമ്പിന്റെ ഹദീസുകളൊക്കെ നിർമ്മിച്ചതാണെന്ന് പറയുന്നു നിർമ്മിച്ച (മൗളൂആയ) ഹദീസൊക്കെ സ്വീകരിക്കണ്ടാ എന്ന് നവവി ഇമാമൊക്കെ പറഞ്ഞിട്ടുണ്ടല്ലോ* ????

ِ (وَسُئِلَ) - رَضِيَ اللَّهُ عَنْهُ - قَالَ فِي طَهَارَةِ الْقُلُوبِ لِعَلَّامِ الْغُيُوبِ: شَهْرُ رَجَبٍ شَهْرُ الْحَرْثِ فَاتَّجِرُوا رَحِمَكُمْ اللَّهُ فِي رَجَب فَإِنَّهُ مَوْسِمُ التِّجَارَةِ وَاعْمُرُوا أَوْقَاتَكُمْ فِيهِ فَهُوَ أَوَانُ الْعِمَارَةِ. رُوِيَ أَنَّهُ مَنْ صَامَ مِنْ رَجَب سَبْعَةَ أَيَّامٍ أُغْلِقَتْ عَنْهُ أَبْوَابُ جَهَنَّمَ، وَمَنْ صَامَ مِنْهُ عَشَرَةَ أَيَّامٍ لَمْ يَسْأَلْ اللَّهَ شَيْئًا إلَّا أَعْطَاهُ، وَإِنَّ فِي الْجَنَّةِ قَصْرًا الدُّنْيَا فِيهِ كَمَفْحَصِ الْقَطَاةِ لَا يَدْخُلُهُ إلَّا صَوَّامُ رَجَب وَقَالَ وَهَبُ بْنُ مُنَبِّهٍ: جَمِيعُ أَنْهَارِ الْجَنَّةِ تَزُورُ زَمْزَمَ فِي رَجَب تَعْظِيمًا لِهَذَا الشَّهْرِ قَالَ وَقَرَأْت فِي بَعْضِ كُتُبِ اللَّهِ تَعَالَى مَنْ اسْتَغْفَرَ اللَّهَ تَعَالَى فِي رَجَبٍ بِالْغَدَاةِ وَالْعَشِيِّ يَرْفَعُ يَدَيْهِ وَيَقُولُ: اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَتُبْ عَلَيَّ سَبْعِينَ مَرَّةٍ لَمْ تَمَسَّ النَّارُ جِلْدَهُ أَبَدًا ثُمَّ قَالَ بَعْد ذَلِكَ بِأَوْرَاقٍ كَثِيرَةٍ وَفِي الْحَدِيثِ: «مَنْ فَاتَهُ وِرْدُهُ فَصَلَّاهُ قَبْلَ الظُّهْرِ فَكَأَنَّمَا صَلَّاهُ فِي وَقْتِهِ» اهـ وَقَدْ وَرَدَ عَلَيْنَا جَوَابُكُمْ الشَّرِيفُ فِي هَذِهِ الْمَسْأَلَةِ، وَهُوَ جَوَابٌ شَافٍ وَقَدْ حَصَلَ بِهِ النَّفْعُ لِي وَلِمَنْسَمِعَهُ لَكِنَّ الْفَقِيهَ الَّذِي ذَكَرْتُ لَكُمْ فِي السُّؤَالِ يَنْهَى النَّاسَ عَنْ صَوْمِهِ وَيَقُولُ: أَحَادِيثُ صَوْمِرَجَب مَوْضُوعَةٌ وَقَدْ قَالَ النَّوَوِيُّ الْحَدِيثُ الْمَوْضُوعُ لَا يُعْمَلُ بِهِ وَقَدْ اتَّفَقَ الْحُفَّاظُ عَلَى أَنَّهُ مَوْضُوعٌ. اهـ فَالْمَسْئُولُ مِنْكُمْ زَجْرُ هَذَا النَّاهِي حَتَّى يَتْرُكَ النَّهْيَ وَيُفْتِيَ بِالْحَقِّ، وَاذْكُرُوا لَنَا مَا يَحْضُركُمْ مِنْ كَلَام الْأَئِمَّةِ أَثَابَكُمْ اللَّهُ الْجَنَّةَ؟

*മറുപടി ഇബ്നു ഹജർ ഹൈത്തമി (റ)* 👇🏻

(فَأَجَابَ) - رَضِيَ اللَّهُ عَنْهُ - بِأَنِّي قَدَّمْت لَكُمْ فِي ذَلِكَ مَا فِيهِ كِفَايَة،

ഞാൻ ഇതിൽ മതിയാകുന്ന മനസ്സിലാകുന്ന  ആവശ്യമായ മറുപടി മുമ്പ് പറഞ്ഞതാണ്

 وَأَمَّا اسْتِمْرَارُ هَذَا الْفَقِيهِ عَلَى نَهْيِ النَّاسِ عَنْ صَوْمِ رَجَب
റജബ് നോമ്പിനെ വിരോധിച്ച് കൊണ്ട് ഒരു പണ്ടിതൻ ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ

 فَهُوَ جَهْل
അത് വിവരക്കേടാണ്

ٌ مِنْهُ وَجُزَافٌ عَلَى هَذِهِ الشَّرِيعَةِ الْمُطَهَّرَةِ
പരിശുദ്ധ ശരീ അത്തിൻ മേൽ അയാൾ കടന്നാക്രമിക്കുകയാണ്

 فَإِنْ لَمْ يَرْجِع عَنْ ذَلِك
അയാൾ അതിൽ നിന്നും മടങ്ങുന്നില്ലെങ്കിൽ

َ وَإِلَّا وَجَبَ عَلَى حُكَّامِ الشَّرِيعَةِ الْمُطَهَّرَةِ زَجْرُهُ وَتَعْزِيرُهُ التَّعْزِيرَ الْبَلِيغَ الْمَانِعَ لَهُ
ശരീ അത്തിന്റെ വിധി കർത്താക്കൾക്ക് ഭരണാധികാരികൾക്ക് ഇത്തരം റജബ് നോമ്പിനെ എതിർക്കുന്നവർക്ക് ശക്തമായ ശിക്ഷ നടപടിയെടുക്കൽ നിർബന്ധമാണ്

وَلِأَمْثَالِهِ مِنْ الْمُجَازَفَةِ فِي دِينِ اللَّهِ تعالى
ഇത്തരം നല്ല കാര്യങ്ങളെ തടയാൻ വേണ്ടി വരുന്നവരെ മുഴുവനും ശിക്ഷയേർപ്പെടുത്തണം

  وَكَأَنَّ هَذَا الْجَاهِلَ يَغْتَرُّ بِمَا رُوِيَ
َ مِنْ أَنَّ جَهَنَّمَ تُسَعَّرُ مِنْ الْحَوْلِ إلَى الْحَوْلِ لِصَوَّامِ رَجَب
റജബ് നോമ്പിനെ എതിർക്കുന്ന പടു വിഡ്ഡി ചില ഹദീസുകളെ കണ്ട് കൊണ്ട്  വഞ്ചനയിൽ പെട്ടതാണ് എങ്ങനെയാണ് പെട്ട് പോയത്

 وَمَا دَرَى هَذَا الْجَاهِلُ الْمَغْرُورُ أَنَّ هَذَا حَدِيثٌ بَاطِلٌ كَذِب
റജബുമായി ബന്ധപ്പെട്ട്  അങ്ങനെ ചില കള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടാവാം

ٌ لَا تَحِلُّ رِوَايَتُه
ഇത്തരം ഹദീസുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല

ُ كَمَا ذَكَرُهُ الشَّيْخُ أَبُو عَمْرِو بْنِ الصَّلَاحِ
ഇത് പാടില്ലെന്നത് ഇബ്നു സ്വലാഹെന്നവരും പറഞ്ഞതാണ്

 وَنَاهِيكَ بِهِ حِفْظًا لِلسُّنَّةِ وَجَلَالَةً فِي الْعُلُوم
അദ്ദേഹം മഹാനാണല്ലോ

ِ وَيُوَافِقهُ إفْتَاءُ الْعِزِّ بْنِ عَبْدِ السَّلَامِ فَإِنَّه
ُ سُئِلَ عَمَّا نُقِلَ عَنْ بَعْضِ الْمُحَدِّثِينَ مِنْ مَنْعِ صَوْمِ رَجَب وَتَعْظِيمِ حُرْمَتِهِ وَهَلْ يَصِحُّ نَذْرُ صَوْمِ جَمِيعِهِ
മഹാനായ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം‌(റ) റ്റടുത്ത് ഒരു ചോദ്യമുണ്ടായിരുന്നു അതായത് റജബ് നോമ്പിനെ തടയുന്ന ചിലയാളുകൾ, അതിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്നവർ , ആ റജബിലെ മുഴുവൻ നോമ്പ് നേർച്ചയാക്കി നോറ്റുന്നതിനെപ്പറ്റി ചോദ്യത്തിലുണ്ടായിരുന്നു

فَقَالَ فِي جَوَابِهِ
(സുൽത്വാനുൽ ഉലമ) ഇസ്സിദ്ദീനുബ്നു അബ്ദുസ്സലാം (റ) മറുപടി പറഞ്ഞു

نَذْرُ صَوْمِهِ صَحِيحٌ
റജബ് നോമ്പ് നേർച്ചയാക്കൽ സ്വഹീഹാണ്

 لَازِمٌ يَتَقَرَّبُ إلَى
اللَّهِ تَعَالَى بِمِثْلِه
നേർച്ചയാക്കൽ ലാസിമാണ് അത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ്

ِ وَاَلَّذِي نَهَى عَنْ صَوْمِهِ جَاهِلٌ بِمَأْخَذِ أَحْكَامِ الشَّرْعِ
റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , ശറ ഇന്റെ ഹുക്മുകൾ എങ്ങനെ തെളിവ് പിടിക്കണമെന്ന് അവന്ന് അറിയില്ല

وَكَيْف يَكُونُ مُنْهَيَا عَنْه
ഇത് വിരോധിക്കാൻ എന്ത് ന്യായമാണുള്ളത്

ُ مَعَ أَنَّ الْعُلَمَاءَ الَّذِينَ دَوَّنُوا الشَّرِيعَةَ
ശരീഅത്തിനെ ക്രോടീകരിച്ച ഉലമാക്കൾ പറയുന്നു

 لَمْ يَذْكُر أَحَدٌ مِنْهُمْ انْدِرَاجَهُ فِيمَا يُكْرَه صَوْمُهُ
റജബ് നോമ്പിനെ കറാഹത്തെന്നത് പണ്ഡിതരിൽ ഒരാളും പറഞ്ഞിട്ടില്ല

 بَلْ يَكُونُ صَوْمُهُ قُرْبَةً إلَى اللَّهِ تَعَالَى
റജബ് നോമ്പ് അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യ കർമ്മമാണ്

 لِمَا جَاءَ فِي الْأَحَادِيثِ الصَّحِيحَة
ഇത് സ്വഹീഹായ ഹദീസിൽ തന്നെ വന്നിട്ടുണ്ട്

ِ مِنْ التَّرْغِيبِ فِي الصَّوْم
നോമ്പിനെ പ്രേരിപ്പിക്കുന്ന ഹദീസുകൾ ഉണ്ട്

ِ مِثْلُ قَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «يَقُولُ اللَّهُ كُلُّ عَمَلِ ابْنِ آدَمَ لَهُ إلَّا الصَّوْمَ» ، وَقَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ» ، وَقَوْلُهُ «إنَّ أَفْضَلَ الصِّيَامِ صِيَامُ أَخِي دَاوُد كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا» وَكَانَ دَاوُد يَصُومُ مِنْ غَيْرِ تَقْيِيدٍ بِمَا عَدَا رَجَبًا
ദാവൂദ് നബി (അസ) മൊക്കെ റജബിനെ ഒഴിവാക്കിയിട്ടല്ല നോമ്പ് നോറ്റിട്ടുള്ളത്

 مِنْالشُّهُورِ وَمَنْ عَظَّمَ رَجَبًا بِجِهَةٍ غَيْرِ مَا كَانَتْ الْجَاهِلِيَّةُ يُعَظِّمُونَهُ بِه
ജാഹിലിയ്യാ കാലത്ത് റജബിനെ ബഹുമാനിച്ചു  എന്നത് കൊണ്ട് നമുക്ക് ബഹുമാനിക്കാൻ പാടില്ലാ എന്ന് വരുകയില്ല അവർ ബഹുമാനിച്ച ആ സ്ഥിതിയിൽ നമ്മൾ ബഹുമാനിക്കണ്ട

ِ فَلَيْسَ مُقْتَدِيًا بِهِمْ
നമ്മൾ അവരോട് തുടർന്ന് കൊണ്ടല്ല

 وَلَيْسَ كُلُّ مَا فَعَلُوهُ مَنْهِيًّا عَنْ فِعْلِهِ
ജാഹിലിയ്യ കാലത്ത് ചെയ്തതൊക്കെ പ്രവർത്തിക്കൽ പാടില്ലെന്നതുണ്ടൊ അങ്ങനെയൊന്നില്ലല്ലോ

 إلَّا إذَا نَهَتْ الشَّرِيعَةُ عَنْهُ
നമ്മളുടെ ശരീഅത്ത് വിരോധിക്കണ്ടെ ??

 أَوْ دَلَّتْ الْقَوَاعِدُ عَلَى تَرْكِهِ
നമ്മുടെ ശരീഅത്തിന്റെ നിയമം അതുപേക്ഷിക്കണമെന്നത് അറിയിക്കണ്ടെ ?!

 وَلَا يُتْرَكُ الْحَقُّ
ഹഖിനെ ഉപേക്ഷിക്കാൻ പാടില്ല

لِكَوْنِ أَهْلِ الْبَاطِلِ فَعَلُوه
തിന്മയുടെ ആളുകൾ പണ്ട് ചെയ്തിരുന്നു എന്നത് കൊണ്ട്

ُ وَاَلَّذِي يَنْهَى عَنْ صَوْمِهِ جَاهِلٌ مَعْرُوفٌ بِالْجَهْل
റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് വിവരക്കേട് കൊണ്ട് മഹ് റൂഫായവൻ ആണ്

ِ وَلَا يَحِلُّ لِمُسْلِمٍ أَنْ يُقَلِّدَهُ فِي دِينِه
അവനെ ദീനിൽ തഖ് ലീദ് ചെയ്യാനോ സ്വീകരിക്കാനോ പറ്റില്ല

إذْ لَا يَجُوزُ التَّقْلِيد
ആരെങ്കിലും പറയുന്നത് കേട്ട് കൊണ്ട് തഖ്ലീദ് ചെയ്യലല്ല

ُ إلَّا لِمَنْ اُشْتُهِرَ بِالْمَعْرِفَةِ بِأَحْكَامِ اللَّهِ تَعَالَى
അല്ലാഹുവിന്റെ വിധിതീർപ്പുകളെ അറിയൽ കൊണ്ട് പ്രശസ്തിയാർജ്ജിച്ചവരെയാണ് തഖ് ലീദ് ചെയ്യേണ്ടത്

وَبِمَآخِذِهَا
അതിൽ നിന്ന് പിടിക്കേണ്ടതും

وَاَلَّذِي يُضَاف إلَيْهِ ذَلِكَ بَعِيدٌ عَنْ مَعْرِفَةِ دِينِ اللَّهِ تَعَالَى
ഈ റജബ് നോമ്പിനെ വിരോധിക്കുന്നവർ അല്ലാന്റെ ദീനറിയൽനെ തൊട്ട് വിദൂരമാണ്

 فَلَا يُقَلِّد فِيهِ
 അവനെ തഖ്ലീദ് ചെയ്യരുത്

وَمَنْقَلَّدَهُ غُرَّ بِدِينِهِ
അങ്ങനെയുള്ളവരെ തഖ്ലീദ് ചെയ്താൽ ദീനിൽ ചതിയിലകപ്പെടും

 اهـ جَوَابُهُ
ഇതാണ് സുൽത്വാനുൽ ഉലമ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ മറുപടി

 فَتَأَمَّل
ഇബ്നു ഹജർ തങ്ങൾ പറയുന്നു ഒന്ന് ചിന്തിച്ച് നോക്ക്

 كَلَامَ هَذَا الْإِمَامِ تَجِدهُ مُطَابِقًا لِهَذَا الْجَاهِل الَّذِي يَنْهَى أَهْلَ نَاحِيَتِكُمْ عَنْ صَوْمِ رَجَب وَمُنْطَبِقًا عَلَيْهِ عَلَى أَنَّ هَذَا أَحْقَرُ مِنْ أَنْ يُذْكَرَ
 فَلَا يُقْصَدُ بِمِثْلِ كَلَامِ ابْنِ عَبْدِ السَّلَامِ؛

റജബ് നോമ്പിനെ എതിർക്കുന്ന  ജാഹിലായ ആളുകൾ അവരെപ്പറ്റി നമുക്ക് പറയാൻ പറ്റുന്നവനല്ല അവൻ നിസ്സാരനാണ് എന്ന ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ വാക്ക് മനസ്സിലാക്കി ചിന്തിക്കുക

 لِأَنَّهُ إنَّمَا عَنَى بِذَلِكَ بَعْضَ الْمَنْسُوبِينَ إلَى الْعِلْمِ مِمَّنْ زَلَّ قَلَمُهُ وَطَغَى فَهْمُهُ فَقَصْد هُوَ وَابْنُ الصَّلَاحِ الرَّدَّ عَلَيْهِ

 وَأَشَارَ إلَى أَنَّهُ يَكْفِي فِي فَضْلِ صَوْمِ رَجَب
റജബ് നോമ്പിന്റെ സ്രേഷ്ടതയിലേക്ക് മഹാനായ ഇസ്സുദ്ദീനുബ്നു അബ്ദുസ്സ്ലാം (റ) സൂചിപ്പിച്ചു

 مَا وَرَدَ مِنْ الْأَحَادِيثِ الدَّالَّةِ عَلَى فَضْلِ مُطْلَقِ الصَّوْمِ
 റജബിലെ  നോമ്പ് പൊതുവേ  സുന്നത്താണെന്നത് ഹദീസിൽ തെളിവുണ്ട്

 وَخُصُوصِهِ فِي الْأَشْهُرِ الْحُرُم
പ്രത്യേകിച്ച് യുദ്ധം ഹറാമായ നാല് മാസത്തിൽ പെട്ടതാണ് റജബ് മാസം  അതിന്ന് മഹത്വമുണ്ടെന്ന സൂചനയാണ് അവർ നൽകുന്നത്

ِ أَيْ كَحَدِيثِ أَبِي دَاوُد وَابْنِ مَاجَهْ وَغَيْرِهِمَا عَنْ الْبَاهِلِيِّ «أَتَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقُلْت: يَا رَسُولَ اللَّهِ أَنَا الرَّجُلُ الَّذِي أَتَيْتُك عَامَ الْأَوَّلِ قَالَ: فَمَا لِي أَرَى جِسْمَك نَاحِلًا قَالَ: يَا رَسُولَ اللَّهِ مَا أَكَلْت طَعَامًا بِالنَّهَارِ مَا أَكَلْته إلَّا بِاللَّيْلِ قَالَ مَنْ أَمَرَك أَنْ تُعَذِّبَ نَفْسَك قُلْت: يَا رَسُولَ اللَّهِ إنِّي أَقْوَى قَالَ صُمْ شَهْرَ الصَّبْرِ وَثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ الْأَشْهُرَ الْحُرُمَ» وَفِي رِوَايَةٍ «صُمْ شَهْرَ الصَّبْرِ وَيَوْمًا مِنْ كُلِّ شَهْرٍ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ صُمْ يَوْمَيْنِ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ: صُمْ ثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ مِنْ الْحُرُمِ وَاتْرُكْ، صُمْمِنْ الْحُرُمِ وَاتْرُكْ وَقَالَ بِأُصْبُعِهِ الثَّلَاثِ يَضُمُّهَا ثُمَّ يُرْسِلُهَا»

അബൂദാവൂദും ഇബ്നു മാജയും മറ്റുള്ളവരൊക്കെ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് നബി സ്വ യുടെ അടുത്ത് ബാഹിലി (റ) ചെന്ന് കൊണ്ട് നോമ്പിനെ സംബന്ധിച്ച്  ചോദിച്ചപ്പോൾ യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പ് അനുഷ്ടിച്ചോളൂ എന്നാണ് നബി സ്വ മറുപടി നൽകിയത്

 قَالَ الْعُلَمَاءُ وَإِنَّمَا أَمَرَهُ بِالتَّرْكِ؛ لِأَنَّهُ كَانَ يَشُقُّ عَلَيْهِ إكْثَارُ الصَّوْمِ كَمَا ذَكَره فِي أَوَّلِ الْحَدِيثِ فَأَمَّا مَنْ لَا يَشُقّ عَلَيْهِ فَصَوْمُ جَمِيعِهَا فَضِيلَةٌ

 فَتَأَمَّلْ أَمْرَهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِصَوْمِ الْأَشْهُرِ الْحُرُمِ فِي الرِّوَايَةِ الْأُولَى وَبِالصَّوْمِ مِنْهَا فِي الرِّوَايَةِ الثَّانِيَةِ تَجِدهُ نَصًّا فِي الْأَمْرِ بِصَوْمِ رَجَب أَوْ بِالصَّوْمِ مِنْهُ؛ لِأَنَّهُ مِنْ الْأَشْهُرِ الْحُرُمِ بَلْ هُوَمِنْ أَفْضَلِهَا

നീ ഒന്ന് ചിന്തിക്ക് യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പനുഷ്ടിക്ക് എന്ന് നബി സ്വ കൽപ്പിച്ചു അത് റജബിലെ നോമ്പും കൽപ്പനയാണ്  , റജബ് യുദ്ധം ഹറാമായ മാസമാണ് അതിൽ ഏറ്റവും ശ്രേഷ്ടമായ മാസമാണ്

 فَقَوْلُ هَذَا الْجَاهِل
അപ്പോൾ റജബിനെ എതിർക്കുന്ന പടു ജാഹിലുകളുടെ സംസാരം

ِ إنَّ أَحَادِيثَ صَوْمِ رَجَب مَوْضُوعَةٌ
റജബ് നോമ്പിന്റെ ഹദീസ് മൗളൂആണെന്ന് പറയുന്നത്

 إنْ أَرَادَ بِهِ مَا يَشْمَلُ الْأَحَادِيثَ الدَّالَّةَ عَلَى صَوْمِهِ عُمُومًا وَخُصُوصًا
അത് വ്യാപകമായിട്ടും പ്രത്യേകമായിട്ടും റജബ് നോമ്പിന്റെ മേൽ അറിയിക്കുന്ന ഹദീസുകൾ ഒക്കെ മൗളൂആണെന്ന് ഉദ്ദേശിച്ചാൽ

 فَكِذْبٌ مِنْه
അത് കളവാണ് എല്ലാ ഹദീസും മൗളൂആണെന്ന് പറയാൻ പറ്റൂല
ُ وَبُهْتَان
അത് നിർമ്മിച്ച കളവാണ്

 فَلْيَتُبْ عَنْ ذَلِكَ،
അങ്ങനെ പറയുന്നവൻ തൗബ ചെയ്ത് മടങ്ങണം

 وَإِلَّا عُزِّرَ عَلَيْهِ التَّعْزِيرَ الْبَلِيغَ نَعَمْ.
എന്നിട്ടും മടങ്ങുന്നില്ലെങ്കിൽ അവന്ന് ശക്തമായ ശിക്ഷ കൊടുക്കണം

 رُوِيَ فِي فَضْلِ صَوْمِهِ
നോമ്പിന്റെ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

 أَحَادِيثُ كَثِيرَةٌ مَوْضُوعَةٌ،
ഹദീസുകളിൽ മൗളൂആയതും ഉണ്ട്

 وَأَئِمَّتُنَا وَغَيْرُهُمْ لَمْ يُعَوِّلُوا فِي نَدْبِ صَوْمِهِ عَلَيْهَا
നമ്മുടെ അഹിമ്മത്ത് ആ മൗളൂആയ ഹദീസിലല്ല അവലംബിച്ചത്

 حَاشَاهُمْ مِنْ ذَلِك
അങ്ങനെ അവലംബിക്കുന്നവരുമല്ല നമ്മുടെ ഇമാമുമാർ

َ وَإِنَّمَا عَوَّلُوا عَلَى مَا قَدَّمْته وَغَيْره
നാം മുമ്പ് പറഞ്ഞ മറ്റ് പല ഹദീസുകളും ഉണ്ട്  വേറെയും ഉണ്ട് ആ ഹദീസുകൾ മൗളൂഅല്ല അതിന്റെ മേലിലാണ് നമ്മൾ അവലംബിച്ചത്

 وَمِنْهُ مَا رَوَاهُ الْبَيْهَقِيُّ فِي الشُّعَبِ عَنْ أَنَسٍ
അതിൽ പെട്ടതാണ് അനസ് (റ) ൽ നിന്ന് ഇമാം ബൈഹഖി (റ) ശുഅബുൽ ഈമാനിൽ ഉദ്ധരിച്ച ഹദീസ്

 يَرْفَعهُ «أَنَّ فِي الْجَنَّةِ نَهْرًا يُقَالُ لَهُ رَجَبٌ أَشَدُّ بَيَاضًامِنْ اللَّبَنِ وَأَحْلَى مِنْ الْعَسَلِ، مَنْ صَامَ مِنْرَجَبٍ يَوْمًا سَقَاهُ اللَّهُ مِنْ ذَلِكَ النَّهْرِ»
 وَرُوِيَ عَنْ عَبْدِ اللَّهِ بْنِ سَعِيدٍ عَنْ أَبِيهِ يَرْفَعهُ «مَنْ صَامَ يَوْمًا مِنْ رَجَبٍ كَانَ كَصِيَامِ سَنَةٍ وَمَنْ صَامَ سَبْعَةَ أَيَّامٍ غُلِّقَتْ عَنْهُ أَبْوَابُ جَهَنَّمَ، وَمَنْ صَامَ ثَمَانِيَةَ أَيَّامٍ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ، وَمَنْ صَامَ عَشَرَةَ أَيَّامٍ لَمْ يَسْأَلْ اللَّهَ شَيْئًا إلَّا أَعْطَاهُ إيَّاهُ، وَمَنْ صَامَ خَمْسَةَ عَشَرَ يَوْمًا نَادَىمُنَادٍ مِنْ السَّمَاءِ قَدْ غُفِرَ لَك مَا سَلَفَ فَاسْتَأْنِفْ الْعَمَلَ وَقَدْ بُدِّلَتْ سَيِّئَاتُك حَسَنَاتٍ، وَمَنْ زَادَ زَادَهُ اللَّهُ» . ثُمَّ نَقَلَ عَنْ شَيْخِهِ الْحَاكِمِ أَنَّ الْحَدِيثَ الْأَوَّلَ مَوْقُوفٌ عَلَى أَبِي قِلَابَةَ وَهُوَ مِنْ التَّابِعِينَ فَمِثْلُهُ لَا يَقُولُهُ إلَّا عَنْ بَلَاغٍ عَمَّنْ قَوْلُهُ مِمَّا يَأْتِيه الْوَحْيُ ثُمَّ رُوِيَ عَنْ أَبِي هُرَيْرَةَ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَصُمْ بَعْدَ رَمَضَانَ إلَّا رَجَبَ وَشَعْبَانَ» ثُمَّ قَالَ إسْنَادُهُ ضَعِيفٌ اهـ

മുകളിൽ ☝🏻ഹദീസുകൾ ഇബ്നു ഹജർ തങ്ങൾ ഉദ്ധരിച്ചതിന്ന് ശേഷം പറയുന്നു

 وَقَدْ تَقَرَّرَ أَنَّ الْحَدِيثَ الضَّعِيفَ وَالْمُرْسَلَ وَالْمُنْقَطِعَ وَالْمُعْضِلَ، وَالْمَوْقُوف
സ്ഥിരപ്പെട്ട ഒരു നിയമം ഉണ്ട് അതായത് ളഈഫായ , മുർസലായ , മുൻ ഖതിആയ, മുഹ് ളലായ , മഹ്ഖൂഫായ ഹദീസുകൾ

َ *يُعْمَلُ بِهَا فِي فَضَائِلِ الْأَعْمَالِ إجْمَاعًا*

*ഫളാഇലുൽ അഹ്മാലിന്ന് വേണ്ടി അവലംബിക്കാമെന്നതിന്ന് ഇജ്മാഹ് ആകുന്നു*

 وَلَا شَكَّ أَنَّ صَوْمَ رَجَبٍ مِنْ
 فَضَائِلِ الْأَعْمَال
റജബ് നോമ്പ് പുണ്യ കർമ്മമാണെന്നതിൽ സംശയമില്ല

فَيُكْتَفَى فِيهِ بِالْأَحَادِيثِ الضَّعِيفَةِ

ഹദീസിലെ റാവിമാരിൽ ചില ന്യൂനതകൾ ഉണ്ടെങ്കിൽ പോലും അത് മതിയാകുന്നതാണ്

 وَنَحْوِهَا
അത് പോലോത്ത മുർസലും , മുൻ ഖതിഉമെല്ലാം മതിയാകുന്നതാണ്

وَلَا يُنْكِرُ ذَلِكَ إلَّا جَاهِلٌ مَغْرُورٌ

അല്ല ഇത് പോരാ എന്ന് പറയുന്നവൻ വിഡ്ഡിയും ചതിയിലകപ്പെട്ടവനുമാണ്

 وَرَوَى الْأَزْدِيُّ فِي الضُّعَفَاءِ مِنْ حَدِيثِ السُّنَنِ «مَنْ صَامَ ثَلَاثَةَ أَيَّامٍ مِنْ شَهْرٍ حَرَامٍ الْخَمِيسَ وَالْجُمُعَةَ وَالسَّبْتَ كَتَبَ اللَّهُ لَهُ عِبَادَةَ سَبْعِمِائَةِ عَامٍ» وَلِلْحَلِيمِيِّ فِي صَوْمِ رَجَب كَلَامٌ مُحْتَمَلٌ فَلَا تَغْتَرُّ بِهِ فَإِنَّ الْأَصْحَابَ عَلَى خِلَافِ مَا قَدْ يُوهِمهُ كَلَامُهُ. وَاَللَّهُ سُبْحَانه وَتَعَالَى أَعْلَمُ بِالصَّوَابِ

*പ്രിയപ്പെട്ട കൂട്ടുകാർ മനസ്സിലക്കുക ചിലർനടത്തുന് ഇമാമീങ്ങളുടെ കിതാബിൽ വമ്പൻ തട്ടിപ്പ് മനസ്സിലാക്കുക*
*മലയാളം പോസ്റ്റ് കണ്ട് തെറ്റിധരിച്ച് പോകരുതേ*

Friday, 14 April 2017

സ്ത്രീ നിസ്കാരത്തിനു പുറത്തു പോകൽ പാടില്ലേ?

സ്ത്രീ പുറത്തിറങ്ങൽ:


സ്ത്രീക്കു നൽകേണ്ട എല്ലാവിധ സംരക്ഷണങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചിട്ടുള്ള പരിശുദ്ധ ഇസ്ലാം പ്രകൃതിപരവും സൃഷ്ടിപരവുമായ അവളുടെ സമസ്തനിലകളും പരിഗണിക്കുകയും അതനുസരിച്ച്‌ അവളുടെ ശരീരത്തിനും അഭിമാനത്തിനും പൂർണ്ണസംരക്ഷണം ഉറപ്പു വരുത്തുന്ന നിയമങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്‌. പുരുഷനെ മദമിളക്കുന്ന അവളുടെ ശരീരലാവണ്യവും മാംസ നൈർമ്മല്ല്യവും അത്യാകർഷകമായ അവളുടെ ശരീരവടിവും ആകാരരൂപാതികളും വർണ്ണിക്കാത്ത കവികൾ കാണില്ല. ഇതു നിഷേധിച്ചു കൊണ്ടുള്ള ഒരു സമത്വവാദവും പ്രകൃതി അംഗീകരിക്കില്ല.

എല്ലാ രംഗത്തും സ്ത്രീ-പുരുഷ സമ്മിശ്രമായ ജീവിതരീതിയാണിന്ന്. ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സ്ത്രീ പുരുഷനോടൊത്തു വിഹരിക്കുന്നു. സ്ത്രീയും പുരുഷനും കൂടിക്കലർന്നുകൊണ്ടുള്ള ഈ ജീവിതരീതി, സമൂഹത്തെ ലൈംഗിക അരാചകത്വത്തിലേക്കു നയിച്ചതിൽ അനൽപമായ പങ്കു വഹിച്ചിട്ടുണ്ടെന്നത്‌ നഗ്നമായ സത്യമാണ്‌. എന്നാൽ ഇസ്ലാം കുത്തഴിഞ്ഞ ഈ ജീവിതരീതി പൂർണ്ണമായും നിഷേധിച്ചിരിക്കുന്നു.






അല്ലാഹു പറയുന്നു: "നിങ്ങളുടെ വീടുകളിൽ നിങ്ങൾ കഴിഞ്ഞു കൂടുക. ഇസ്ലാമിന്റെ മുമ്പുള്ള സ്ത്രീകൾ സൗന്ദര്യം പ്രദർശ്ശിപ്പിച്ചിരുന്നതു പോലെ നിങ്ങൾ പ്രദർശ്ശിപ്പിക്കുകയും അരുത്‌" (സൂറ അഹ്‌സാബ്‌).

وقرن في بيوتكن ولا تبرجن تبرج الجاهلية الأولى

سورة الأحزاب

ഒരിക്കലും സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന് ഇതിനർത്ഥമില്ല. ശറഇയ്യായ ആവശ്യങ്ങൾക്കു വേണ്ടി അവർക്കു പുറത്തിറങ്ങാം. മേൽ ആയത്തിനെ ഇങ്ങനെയാണ്‌ മുഫസ്സിറുകൾ വ്യാഖ്യാനിച്ചത്‌. (ഇബ്‌നു കസീർ 3-452 നോക്കുക).


أي : الزمن بيوتكن فلا تخرجن لغير حاجة

تفسير ابن كثير
എന്നാൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും അവൾ ചില ചിട്ടകളും സദാചാരമര്യാദകളും പാലിക്കണം. ഖുർആൻ പറഞ്ഞു: "നബിയേ, തങ്ങളുടെ ഭാര്യമാരോടും പുത്രിമാരോടും മറ്റു സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ പ്രാഥമികാവശ്യങ്ങൾക്കു വേണ്ടി രാത്രിയിൽ പോലും പുറത്തിറങ്ങുകയാണെങ്കിലും അവരുടെ ജിൽബാബുകൾ(ആകെ മൂടി വസ്ത്രങ്ങൾ) കൊണ്ടു പുതക്കുകയും വഴികാണാനുള്ള കണ്ണൊഴിച്ചു ശരീരമാസകലം ആവരണം ചെയ്യുകയും ചെയ്തുകൊള്ളാൻ തങ്ങൾ നിർദ്ദേശിക്കണം. അവരെ മനസ്സിലാക്കി മാനം കെടുത്താതിരിക്കാൻ ഇതാണനുയോജ്യ മാർഗ്ഗം" (സൂറ അഹ്‌സാബ്‌).

ياأيها النبي قل لأزواجك وبناتك ونساء المؤمنين يدنين عليهن من جلابيبهن ذلك أدنى أن يعرفن فلا يؤذين وكان الله غفورا رحيما

سورة الأحزاب
ഇങ്ങനെ പർദ്ദാനിയമങ്ങൾ പാലിച്ചു സ്ത്രീകൾക്കു പുറത്തിറങ്ങാമെങ്കിലും മൊത്തത്തിൽ ഇസ്ലാം അത്‌ നിരുത്സാഹപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. നബി(സ) പറഞ്ഞു: "സ്ത്രീ ഔറത്താണ്‌ (പൂർണ്ണമായും മറക്കപ്പെടേണ്ടവളാണ്‌) അവൾ പുറത്തിറങ്ങിയാൽ പിശാച്‌ അവളിലേക്കു വെളിപ്പെടും. അവൾ അല്ലാഹുവിന്റെ റഹ്‌മത്തുമായി ഏറ്റവും അടുത്തിരിക്കുന്ന അവസരം തന്റെ വീടിന്റെ അകത്തളത്തിലിരിക്കുമ്പോളാണ്‌". (തുർമുദി - ബസ്സാർ).

المرأة عورة، فاذا خرجت استشرفها الشيطان، وأقرب من رحمة ربها وهي في قعر بيتها

ترمذي وبزار
സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങുന്നതു വിലക്കിക്കൊണ്ടുള്ള ധാരാളം ഹദീസുകൾ ഉദ്ധരിച്ച്‌ ശേഷം ഇബ്നു ഹജർ(റ) പറയുന്നു: "സ്ത്രീകൾ സുഗന്ധം പൂശി മൊഞ്ചായി പുറത്തിറങ്ങുന്നത്‌ വൻദോഷമാണെന്നാണ്‌ ഈ ഹദീസുകളുടെ വ്യക്തമായ ഭാഷ്യം. എന്നാൽ നമ്മുടെ പ്രമാണങ്ങളുമായി യോജിക്കാൻ, ആ ഹദീസുകളെല്ലാം നാശം സുനിശ്ചിതമായിടത്തെന്നാണു കൽപ്പിക്കേണ്ടതുണ്ട്‌. പ്രത്യുത, നാശം ഭയപ്പെടുന്നേയുള്ളൂവെങ്കിൽ ഇതു കറാഹത്താണ്‌. നാശം ളന്ന് (ധാരണ) ഉണ്ടെങ്കിൽ കബീറത്ത്‌(വൻദോഷം) അല്ലാത്ത ഹറാമുമാണ്‌. ഇതു വ്യക്തമാണല്ലോ." (സവാജിർ 2-37)

تنبيه : عد هذا هو صريح الأحاديث وينبغي حمله ليوافق قواعدنا على ماذا تحققت الفتنة أما مع مجرد خشيتها فهو مكروه أو مع ظنها فهو حرام غير كبيرة كما هو ظاهره

زواجر

ചുരുക്കത്തിൽ തൊഴിൽ പോലുള്ള ആവശ്യങ്ങൾക്കും മറ്റു തങ്ങൾക്ക്‌ മസ്‌ലഹത്തുള്ള കാര്യങ്ങൾക്കും സ്ത്രീകൾ വീടുവിട്ടിറങ്ങുന്നത്‌ നിരുപാധികമായി തടയപ്പെട്ടിട്ടില്ല. നാശം സുനിശ്ചിതമാണെങ്കിലും ധാരണയുണ്ടെങ്കിലും മാത്രമാണ്‌ ഹറാമാകുന്നത്‌. ആശങ്കയുള്ളപ്പോൾ കറാഹത്തും. അവർ പുറപ്പെടുന്നത്‌ മൂലം ശറഅ് ഹറാമാക്കിയ യാതൊരു നാശവും ഭയമില്ലെങ്കിൽ അതനുവദനീയവുമാണ്‌. ഹിജാബും പർദ്ദാവിധിയുമെല്ലാം വന്നതിനു ശേഷമുള്ള വിധിയാണിത്‌. പക്ഷേ വീടിനകത്തു തന്നെ ഒതുങ്ങിക്കഴിയുന്നതാണ്‌ സ്ത്രീകൾക്കുത്തമമെന്നതിൽ സന്ദേഹമില്ല. മേൽ ചൊന്ന ഹദീസിൽ നബി(സ) തങ്ങൾ തന്നെ അങ്ങനെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭർത്താവിനു കൂട്ടു പോവുക, ഹജ്ജിനു പോവുക പോലുള്ള പുണ്യകർമ്മങ്ങൾക്കു മാത്രമേ വീടുവിട്ടു പുറത്തിറങ്ങുന്നതിൽ പുണ്യമുള്ളൂ. ഇതാണു സത്യവിശ്വാസിനികളുടെ വഴക്കവും.



🏻സ്ത്രീ ജുമുഅ: ജമാഅത്തു വിധി

ഇനി നോക്കാനുള്ളത് സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങേണ്ട പുണ്യകർമ്മമാണോ അവർക്ക് ജുമുഅ:യും ജമാഅത്തും എന്നാണ്.സ്ത്രീകൾക്കു ജമാഅത്തു സംബന്ധിച്ച് പണ്ഡിതന്മാർക്കു വ്യത്യസ്ത വിധികളാണുള്ളത്. അവർക്കു സ്വന്തമായി അവരുടെ വീടുകളിൽ ജമാഅത്തായി നമസ്കരിക്കുന്നത് പുണ്യമാണെന്നാണ് ഇമാം ശാഫിഈ(റ)യും ഇമാം അഹ്'മദും(റ) പറയുന്നത്. എന്നാൽ അബൂഹനീഫ(റ)യും മാലികും(റ) അവർക്കു ജമാഅത്തു കറാഹത്താണെന്ന പക്ഷക്കാരാണ്. (റഹ്'മത്തുൽ ഉമ്മ - പേജ്:62)

جماعة النساء في بيوتهن افضل لكن لا كراهة في الجماعة لهن عند الشافعي واحمد وقال ابو حنيفة ومالك تكره الجماعة للنساء - رحمة الامة
ശാഫിഈ(റ) മദ്ഹബ് സംബന്ധിച്ച് ഇമാം നവവി(റ)യുടെ വിവരണം ശ്രദ്ധിക്കുക: "സ്ത്രീകൾക്കു ജമാഅത്തു സുന്നത്താണ്. ഇതിൽ ശാഫിഈ മദ്ഹബുകാർക്കു ഭിന്നാഭിപ്രായമില്ല. പക്ഷേ, അവർക്കു പുരുഷന്മാർക്കെന്ന പോലെ ശക്തിയായ സുന്നത്തുണ്ടോ എന്നതിൽ അസ്ഹാബിനു രണ്ടു പക്ഷമുണ്ട്. ഇല്ലെന്നാണു പ്രബലം.....സ്ത്രീകളുടെ ജമാഅത്ത് വീടുകളിലാണു പുണ്യം, അവർ പള്ളിയിൽ വരുന്നതിനേക്കാൾ. 'അവർക്കു വീടാണു പുണ്യ'മെന്ന ഹദീസാണ് അതിനു തെളിവ്. നമ്മുടെ അസ്ഹാബ് പറഞ്ഞു: തന്റെ വീട്ടിൽ നിന്നും ഏറ്റവും മറക്കുന്ന സ്ഥലമേതോ അവിടെ നമസ്ക്കരിക്കുന്നതാണവൾക്കു പുണ്യം. കാരണം നബി(സ) പ്രസ്താവിച്ചതായി ഇബ്നു മസ്ഊദ്(റ)വിന്റെ ഹദീസുണ്ട്: "സ്ത്രീ അവളുടെ മുറിയിൽ നമസ്കരിക്കുന്നതാണ് മേലേ അറയിൽ നമസ്ക്കരിക്കുന്നതിനെക്കാൾ പുണ്യം. അവളുടെ അകത്തളത്തിൽ നമസ്ക്കരിക്കുന്നത് മുറിയിൽ നമസ്കരിക്കുന്നതിനേക്കാൾ പുണ്യമുള്ളതും." - അബൂദാവൂദ്. (ശറഹുൽ മുഹദ്ദബ് 4-198)

يسن الجماعة للنساء بلا خلاف عندنا ، لكن هل تتأكد في حقهن كتأكدها في حق الرجال ؟ فيه الوجهان السابقان أصحهما المنع...

جماعة النساء في البيوت أفضل من حضورهن المساجد للحديث المذكور

قال أصحابنا : وصلاتها فيما كان من بيتها أستر أفضل لها لحديث عبد الله بن مسعود أن النبي صلى الله عليه وسلم قال صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها -
رواه أبو داود بإسناد صحيح على شرط مسلم .
(شرح المهذب)
ഇനി ജുമുഅ:യുടെ വിധി നോക്കാം.


"ജുമുഅ: ഫർള് ഐനാണെന്നതിൽ ഉലമാഅ് ഏകോപിച്ചിരിക്കുന്നു........ സ്ത്രീകൾക്കതു നിർബന്ധമില്ലെന്നാണു നാലു മദ്ഹബിന്റെയും പക്ഷം". (റഹ്'മത്തുൽ ഉമ്മ - പേജ്:73)

اتفق العلماء على ان صلاة الجمعة فرض واجب على الاعيان.......ولا يجب ذلك على صبي ولا عبد ولا مسافر ولا امرأة الا في رواية عن احمد في العبد خاصة - رحمة الامة

സ്ത്രീക്കു ജുമുഅ നിർബന്ധമില്ലെന്നതിൽ ഇജ്മാഉണ്ട് (ശറഹുൽ മുഹദ്ദബ് 4-484) ഈ ഇജ്മാഉ കൊണ്ടും സ്വഹീഹായ ഹദീസു കൊണ്ടും സ്ത്രീകൾക്കു ജുമുഅ നിർബന്ധമില്ലെന്നു ഖണ്ഡിതമായി തെളിഞ്ഞിരിക്കെ, ജുമുഅ നിർബന്ധമാണെന്നു തെളിയിക്കുന്ന ആയത്തിലെ പുരുഷന്മാരെ കുറിക്കുന്ന 'അല്ലദീന ആമനൂ' എന്ന വാക്യത്തിൽ ഒരു നിലക്കും സ്ത്രീകൾ പെട്ടിട്ടില്ലെന്നു സുവ്യക്തമായി. അങ്ങനെ പുത്തൻ വാദികൾക്കു പോലും പൊതുവേ വാദവുമില്ലല്ലോ. നിര്ബന്ധമാണെന്നതു പോകട്ടെ, സുന്നത്താണെന്നു പോലും തെളിയിക്കാനാവില്ലെന്നു തന്നെയാണ് അവരും പറയുന്നത്. പെണ്ണുങ്ങളെ പള്ളിയിലേക്കയക്കാൻ നിർബന്ധിക്കുകയാണു നബി ചെയ്തതെന്ന് 'മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ' എന്ന ഗ്രന്ഥത്തിൽ എം.സി.സി എഴുതിയപ്പോൾ അതിനെ വിമർശിച്ചു കൊണ്ട് അൽമനാർ എഴുതിയത് കാണുക


"............................ആകയാൽ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകൾക്കു ജുമുഅ വുജൂബില്ലെന്നു പറഞ്ഞവരാണെന്നു തെളിഞ്ഞു. സുന്നത്തുണ്ടെന്നു ഉലമാക്കൾ പറഞ്ഞുവെന്ന് മൗലവി(എം.സി.സി) വാദിക്കുന്നു. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അതുദ്ധരിച്ചു തരുവാൻ അദ്ദേഹത്തിനു സാധിക്കുമോ?" (അൽമനാർ - പു:3 ല:23,24).


(മൗലാനാ നജീബ് ഉസ്താദിന്റെ, 1998 ഇൽ പ്രസിദ്ധീകൃതമായ 'സ്ത്രീ പള്ളിയിൽ' എന്ന പുസ്തകത്തിൽ നിന്നും)

HEADING , ഞാൻ ഒഴിതിയതാ ഉസ്താദിറെ ഇങ്ങനെല്ലട്ടോ

Thursday, 13 April 2017

നാലാലൊരു മദ്ഹബ് നിർബന്ധമാണോ?

മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം

തിരുനബി (സ്വ) യുടെ ജീവിത രീതി ഒപ്പിയെടുത്ത യഥാര്‍ഥ മാതൃകാ പുരഷരാണ് സ്വഹാബഃ. അവരുടെ സുവര്‍ണകാലത്ത് മുജ്തഹിദുകള്‍ ഇജ്തിഹാദ് ചെയ്യുകയാണ് ചെയ്തിരുന്നത് (മുസ്തസ്വ്ഫാ 2-108). സ്വഹാബത്തിനു ശേഷവും ഈ സമ്പ്രദായം നിരാക്ഷേപം തുടര്‍ന്നു പോന്നു. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തിയതു കാണുക : സ്വഹാബത്തിന്റെ കാലം മുതല്‍ നാലു മദ്ഹബുകള്‍ പ്രത്യക്ഷപ്പെടുന്നതുവരെ, ജനങ്ങള്‍ സൌകര്യപ്പെട്ട പണ്ഢിതന്മാരെ തഖ്ലീദു ചെയ്തു കൊണ്ടിരുന്നു. പരിഗണനീയനായ ഒരാളുടെയും ആക്ഷേപം അക്കാര്യത്തിലുണ്ടായിരുന്നില്ല. പ്രസ്തുത തഖ്ലീദ് തെറ്റായിരുന്നുവെങ്കില്‍ അവരതു നിരോധിക്കുമായിരുന്നു” (ഇഖ്ദുല്‍ജീദ്).
മുജ്തഹിദുകള്‍ നിറഞ്ഞൊഴുകിയ കാലഘട്ടമായിരുന്നു ആദ്യ നൂറ്റാണ്ടുകള്‍. ഇഷ്ടമുള്ളവരോട് ചോദിക്കാനും അവരെ തഖ്ലീദു ചെയ്തു പ്രവര്‍ത്തിക്കാനും സൌകര്യമുണ്ടായിരുന്നു. കാലക്രമത്തില്‍ മുജ്തഹിദുകളുടെ എണ്ണം കുറഞ്ഞു വന്നു. ഉള്ളവരെ അനുഗമിക്കാന്‍ സമുദായം നിര്‍ബന്ധിതരായി. മുജ്തഹിദുകള്‍ പിന്‍തലമുറകളുടെ രക്ഷക്കായി തങ്ങളുടെ മദ്ഹബുകള്‍ രേഖപ്പെടുത്തി വെക്കാന്‍ തുടങ്ങി. പലരും രേഖപ്പെടുത്തിയെങ്കിലും വിജ്ഞാന സമുദ്രങ്ങളും ജനസമ്മതരുമായ നാലു ഇമാമുകളുടെ മദ്ഹബുകള്‍ മാത്രമാണ് പൂര്‍ണമായി ലിഖിത രൂപത്തില്‍ അവശേഷിക്കുകയും വിശ്വസ്തരായ പണ്ഢിത തലമുറകള്‍ മുഖേന ലഭിക്കുകയും ചെയ്തത്. അങ്ങനെ അല്ലാഹുവിന്റെ മുന്‍ നിശ്ചയ പ്രകാരം നാലു മദ്ഹബുകള്‍ സമ്പൂര്‍ണമായി അവശേഷിക്കുകയും മറ്റുള്ളവ അപ്രത്യക്ഷമാവുകയും ചെയ്തു.
കര്‍മ ശാസ്ത്രത്തില്‍, അപ്പോള്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു. അഞ്ചാമത്തെ ഒരു മദ്ഹബ് സമുദായത്തിന്റെ മുമ്പിലില്ല എന്നതു തന്നെ കാരണം. ഇമാം സുബ്കി (റ) അദ്ദേഹത്തിന്റെ നിദാനശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നു : “സാധാരണക്കാരനും ഇജ്തിഹാദിന്റെ പദവി പ്രാപിച്ചിട്ടില്ലാത്ത മറ്റു വ്യക്തികള്‍ക്കും മുജ്തഹിദുകളുടെ മദ്ഹബുകളില്‍ ഒരു നിശ്ചിത മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ് എന്നതാണ് ശരിയായ അഭിപ്രായം (ജംഉല്‍ ജവാമിഅ് 2-440).

Frm moosa sonkal


By  ABNA
MOB:- +918139852848

മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം

313abna786@gmail.com