Tuesday, 31 January 2017

ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും


ചോദ്യം:
ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധിയെന്ത്? മുന്‍ഗാമികള്‍ ഇത് ചെയ്തിട്ടുണ്ടോ?
ഉത്തരം:
ഖബറിന്മേല്‍ തണലിന് വേണ്ടിയുള്ള പുര ഉണ്ടാക്കല്‍ കറാഹത്താണെന്നാണ് കര്‍മശാസ്ത്രത്തിന്റെ പൊതുനിയമം. പക്ഷേ, ഈ പറഞ്ഞത് ഖബറിന്മേല്‍ ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് ചൂട്, തണുപ്പ് എന്നിവ തടുക്കുക പോലുള്ള നല്ല ഉദ്ദേശ്യത്തോട് കൂടിയല്ലെങ്കിലാണ്. അങ്ങനെയാണെങ്കില്‍ അതില്‍ കറാഹത്തില്ല (ശര്‍വാനി 3/197).
ബഹു. ഇബ്നു അബീശൈബ(റ) മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) വഴിയായി നിവേദനം ചെയ്യുന്നു: ബഹു. ഉമര്‍(റ) സൈനബ(റ)യുടെ ഖബറിന്മേല്‍ കൂടാരം വെച്ച് കെട്ടിയിരുന്നു. ഇബ്നുഅബീശൈബ(റ) തന്നെ അബൂഅത്വാഇ(റ)ല്‍ നിന്ന് നിവേദനം: ഇബ്നുഅബ്ബാസ്(റ) വഫാത്തായപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. ബഹു. ഇബ്നുല്‍ ഹനഫിയ്യ(റ)യാണ് ജനാസ സംസ്കരണത്തിന് നേതൃത്വം നല്‍കിയത്. ഖബറടക്കം ചെയ്തശേഷം അവര്‍ ഖബറിന്മേല്‍ പുരകെട്ടുകയും മൂന്നുദിവസം അത് ശേഷിക്കുകയും ചെയ്തു. (മുസ്വന്നഫു ഇബ്നു അബീശൈബ 3/335). ഇതുതന്നെയാണ് ഹനഫീ മദ്ഹബിന്റെയും വീക്ഷണം. റദ്ദുല്‍ മുഖ്താര്‍ 1/946 നോക്കുക.
അബൂമഅ്ശര്‍(റ) മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) വഴിയായി നിവേദനം ചെയ്യുന്നു: “സൈനബ ബിന്‍ത് ജഹ്ശി(റ)ന്റെ ഖബര്‍ കുഴിക്കുന്ന ചൂടുള്ള ദിവസത്തില്‍ ഉമര്‍(റ) ശ്മശാനത്തില്‍ നിന്നുകൊണ്ട് ഇവരുടെ മേല്‍ ഞാനൊരു കൂടാരം കെട്ടിയെങ്കില്‍ എന്നുപറയുകയും കൂടാരം പണിയുകയും ചെയ്തു. ജന്നത്തുല്‍ ബഖീഇലെ ഖബറിന്മേല്‍ ആദ്യമുണ്ടായിരുന്ന കൂടാരം അതായിരുന്നുവെന്ന് മറ്റൊരു നിവേദനത്തിലും കാണാം.
മുഹമ്മദുബ്നു ഇബ്റാഹിം(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: “ചൂട് കഠിനമായതുകൊണ്ട് സൈനബ(റ)യുടെ ഖബറിന്മേല്‍ കൂടാരം പണിയാന്‍ ഉമര്‍(റ) കല്‍പ്പിച്ചു. ബഖീഇലെ ഖബറിന്മേല്‍ ആദ്യമുണ്ടായിരുന്ന കൂടാരം അതായിരുന്നു” (ത്വബഖാതു ഇബ്നിസഅദ് 8/113).
ബഹു. ഇബ്നു അസാകിര്‍(റ) തബ്യീനു കദ്ബില്‍ മുഫ്തരി പേജ് 287ല്‍ പറയുന്നു: “ശൈഖ് അബുല്‍ ഫത്ഹ്(റ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു. ശൈഖ് നസ്വ് റുബ്നു ഇബ്റാഹീമി(റ)ന്റെ ഖബറിന്മേല്‍ ഞങ്ങള്‍ ഏഴുദിവസം ഖുര്‍ആന്‍ പാരായണം ചെയ്തു. ഓരോ ദിവസവും ഇരുപത് ഖത്തം ഓതിയിരുന്നു. ഇത് ബഹു. സുയൂത്വി(റ) തന്റെ ഫതാവ 2/194ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം സുയൂത്വി തന്റെ ഫതാവാ 2/194ല്‍ പറയുന്നു: ഇത് പോലെ ധാരാളം ഇമാമുകളുടെ താരീഖില്‍ ഞാന്‍ കണ്ടിട്ടുണ്ട്.
ബഹു. അബൂജഅ്ഫരില്‍ ഹമ്പലി(റ) വഫാത്തായപ്പോള്‍ അഹ്മദുബ്നു ഹമ്പലി(റ)ന്റെ ഖബറിനരികില്‍ മറവു ചെയ്യുകയും ജനങ്ങള്‍ അവിടെവെച്ച് പതിനായിരം ഖത്തം ഓതിത്തീര്‍ക്കുകയും ചെയ്തിരുന്നുവെന്ന് ബഹു. ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതു വന്നിഹായ 12/119ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, ഇതുപോലെ അന്‍സ്വാരികളായ സ്വഹാബികള്‍ ചെയ്തിരുന്നുവെന്ന് ഖല്ലാല്‍ തന്റെ ജാമിഇല്‍ ശഅബി(റ)ല്‍ നിവേദനം ചെയ്തിട്ടുണ്ട് (മിര്‍ഖാത് 2/382).
ഇമാം നവവി(റ)തന്നെ പറയട്ടെ: “ഖബറിനരികില്‍ വെച്ച് സൌകര്യമുള്ളത്ര ഖുര്‍ആന്‍ പാരായണം നടത്തലും ശേഷം ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തലും സുന്നത്താണ്. ഇമാം ശാഫിഈ(റ) വ്യക്തമാക്കിയതാണ് ഇക്കാര്യം. അവിടുത്തെ അസ്വ്ഹാബ് ഇതിന്റെ മേല്‍ ഏകോപിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 5/311).
ഇതുകൊണ്ടുതന്നെയാണ് ഇമാം റാസി(റ) തനിക്ക് മരണമാസന്നമായപ്പോള്‍ തന്റെ ഖബറിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വസ്വിയ്യത് ചെയ്തത് (സുബ്കി(റ)യുടെ ത്വബഖാത് 8/92 നോക്കുക).
ഇങ്ങനെയുള്ള ധാരാളം തെളിവുകളാല്‍ സ്ഥിരപ്പെട്ടതും സ്വഹാബികള്‍ അടക്കമുള്ള സജ്ജനങ്ങള്‍ അനുഷ്ഠിച്ചതുമാണ് ഖബറിന്റെമേല്‍ (ഖത്തപ്പുരകെട്ടി) ഖുര്‍ആന്‍ പാരായണം ചെയ്യല്‍. അതുകൊണ്ട് തന്നെയാണ് ശാഫിഈ ഇമാമും അല്ലാത്തവരും ഖബറിടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ സുന്നത്താണെന്ന് തറപ്പിച്ചുപറഞ്ഞത് (സുയൂത്വി(റ)യുടെ ശറഹുസ്സുദൂര്‍ പേജ് 123).
ഇതുപോലെ മറ്റു ഫിഖ്ഹീ കിതാബുകളിലും കാണാവുന്നതാണ്. ധാരാളം ഹദീസുകള്‍ കൊണ്ട് ഇത് സുന്നത്താണെന്ന് ബഹു. ഐനി(റ) ഉംദതുല്‍ഖാരി 3/118ല്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇമാം നവവി(റ) പറയുന്നു: “ഖബറിനരികില്‍ ഖുര്‍ആന്‍ ഓതുന്നത് സംബന്ധമായി ഖാളി അബുത്വയ്യിബി(റ)നോട് ചോദ്യമുന്നയിക്കപ്പെട്ടപ്പോള്‍ അവിടുന്നിപ്രകാരം മറുപടി നല്‍കി. ഓതിയവന് പ്രതിഫലം ലഭിക്കും. അതിന്റെ പുണ്യവും അനുഗ്രഹവും മയ്യിത്തിനും പ്രതീക്ഷിക്കപ്പെടാം. ഈ ആവശ്യത്തിനുവേണ്ടി ഖുര്‍ആന്‍ പാരായണം ചെ യ്യല്‍ സുന്നത്ത് തന്നെയാണ്. മാത്രമല്ല ഖുര്‍ആന്‍ പാരായണാനന്തരം ദുആ ചെയ്യല്‍ ഉത്തരം ലഭിക്കാന്‍ ഏറ്റവും അടുത്ത മാര്‍ഗമാണ്. ദുആഅ് മയ്യിത്തിന് ഫലം ചെയ്യുന്നതുമാണ്” (റൌള 1/657).
ഖുര്‍ആന്‍ പാരായണം മുറിയാതിരിക്കാന്‍ ജുമുഅ ജമാഅത് ഒഴിവാക്കല്‍
ഖത്തപ്പുരയില്‍ ഓതുന്ന വ്യക്തി ഓത്ത് മുറിയാതിരിക്കാന്‍ ജുമുഅ ജമാഅത് ഒഴിവാക്കുന്നതിന് വല്ല വിടുതിയുമുണ്ടോ?
ഉത്തരം: ഖത്തപ്പുരയില്‍ ഓതുന്നവന്‍ കൂലിക്കാരനായത് കൊണ്ട് സുന്നത്തായ ജമാഅത്തില്‍ സംബന്ധിക്കേണ്ടതില്ല. ജുമുഅ അവനും നിര്‍ബന്ധമായതുകൊണ്ട് അതില്‍ സംബന്ധിക്കേണ്ടതു തന്നെയാണ്. കൂലിക്കാരന് ജുമുഅയല്ലാത്ത ജമാഅത്തുകളില്‍ പള്ളിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കല്‍ നിര്‍ബന്ധമൊന്നുമില്ലെന്ന് ഇമാം അദ്റഇ(റ) പ്രസ്താവിച്ചിട്ടുണ്ട്. പള്ളി അകലെയാകുമ്പോഴും ഇമാമ് നിസ്കാരം ദീര്‍ഘിപ്പിക്കുമ്പോഴും ഇപ്പറഞ്ഞതില്‍ ഒരു സന്ദേഹവുമില്ലെന്നും അദ്റഇ(റ) പറയുന്നു. സാധാരണ നിസ്കാരം സാധുവാകാന്‍ ജമാഅത്ത് നിബന്ധനയല്ലാത്തത് കൊണ്ട് ഒറ്റക്ക് നിസ്കരിച്ചാലും ബാധ്യത വീടുന്നതുപോലെയല്ലേല്ലാ ജുമുഅ. കാരണം ജുമുഅക്ക് ജമാഅത്ത് നിബന്ധനയാണല്ലോ. ഇതാണ് ജുമുഅയും മറ്റു ജമാഅത്തുകളും തമ്മിലുള്ള വ്യത്യാസം (തുഹ്ഫ 2/406 ശര്‍വാനി സഹിതം നോക്കുക.)

Frm moosasonkaal

By:- 313abna786@gmail.com
Mob:- +918139852848
Call for any doubts

Friday, 27 January 2017

നബി(സ) സ്ര്‍ഷ്ടികളോട് ഇസ്തിഗാസ ചെയ്തിട്ടുണ്ടോ?

https://abnabathisha.blogspot.in

*അല്ലാഹുവിന്‍റെ റസൂല്‍(സ) അല്ലാഹുവല്ലാത്ത മഹാത്മാക്കളോട് സഹായാര്‍ത്ഥന നടത്തിയിട്ടുണ്ടോ? അങ്ങനെ ചെയ്യല് ശിര്‍ക്ക

മുജാഹിദ് മൌലവിമാര്‍ സാധാരണ ‘കുതിര ശക്തിയോടെ’ വെല്ലുവിളിക്കുന്ന ഒരു ചോദ്യമുണ്ട്. ഇടക്കിടെ അതാവര്‍ത്തിക്കാറുമുണ്ട്. ഇസ്തിഗാസയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഒരു ഇ-മെയില്‍ സം‌വാദത്തില്‍ സുന്നികള്‍ വ്യക്തമായി വിജയിച്ച 10-15 പോയിന്റ്റുകള്‍ വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‍. എന്നാല്‍ ഇവയില്‍ ഒന്നിനെ പോലും ഖണ്ടിക്കാന്‍ കഴിയാത്ത മുജാഹിദുകള്‍ക്ക് ആകെ പറയാനുള്ള ഒരേയൊരു കാര്യം ‘നബി(സ) സ്ര്‍ഷ്ടികളോട് ഇസ്തിഗാസ ചെയ്യുകയില്ല’ എന്ന ഒരു ഇബാറതാണ്‍. ഇസ്തിഗാസ ചര്‍ച്ച 10 ലെത്തിയിട്ടും ഇസ്തിഗാസ ശിര്‍ക്കാണ്‍ എന്ന് പറയാന്‍ മുജാഹിദുകള്‍ കൊണ്ടുവന്ന ഒരേയൊരു ‘തെളിവ്’ അതുമാത്രമാണ്‍. അതൊന്നു നമുക്ക് നോക്കാം.

മുജാഹിദുകള്‍ കൊടുക്കാറുള്ള ഇമാം അഹ്മദ്(റ) പറഞ്ഞ ഒരു ഇബാറത്ത്.

الإمام أحمد في " كتاب السنة

وجل غير مخلوقة إذ لا يستعاذ بمخلوقٍ،

وهذا هو قول أهل السنة، والحقّ أن كلام اللَّه عزَّ وجلَّ صفة من صفات ذاته قديمٌ غيرُ مخلوقٍ؛


മുജാഹിദുകള്‍ ഹൈലറ്റ് ചെയ്യുന്ന ഭാഗം.
(ഇദ് ലാ യുസ്ത-ആദു ബി മഖ്-ലൂകിന്‍...... വഹാദാ ഹുവ ഖൌലു അഹ്-ലിസ്സുന്നഹ്)
അര്‍ത്ഥം:
(കാരണം സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്താന്‍ പാടില്ല.... അതാണു സുന്നത് ജമാ-അതിന്‍റെ ഖൌലു)

എന്താണിവിടെ ഉദ്ധേശം

ഇമാം അഹ്മദ്(റ) ന്റ്റെതാണ്‍ ഈ ഇബാറത്. എന്താണു ഇമാം അഹ്മദ്(റ) പറഞ്ഞതെന്നും ഇസ്തിഗാസ സംബന്ധമായി ഇമാമിന്‍റെ നിലപാട് എന്താണെന്നും നമുക്ക് നോക്കാം.

അല്ലാഹുവിന്‍റെ റസൂല്‍(സ) യുടെ ഒരു ഹദീസ് ഉദ്ധരിച്ചുകൊണ്ടാണു ഇമാം അഹ്മദ്(റ) നബി(സ) സ്ര്‍ഷ്ടികളോട് സഹായം ചോദിക്കില്ല എന്ന് പറയുന്നത്.

(സ്ര്ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുത്) എന്നതാണ് ആ ഹദീസ്. ആദ്യം നമുക്ക് ഈ ഹദീസ് പരിശോധിക്കാം.

നബി(സ) ഈ ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഒരു കാരണവശാലും സ്ര്‍ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുതെന്ന്. അതേ നബി(സ) തങ്ങള്‍ മറ്റൊരു ഹദീസിലൂടെ പറയുന്ന മറ്റൊരു കാര്യം നോക്കുക.

വിജനമായ ഒരു സ്ഥലത്ത്, ആരും തന്നെ സഹായിക്കാനില്ലാത്ത ഒരവസ്ഥയില്‍ നിങ്ങള്‍ എത്തിപ്പെട്ടാല്‍ (വിപല്‍ സന്ധിയില്‍), നിങ്ങള്‍ പറയുക.

(യാ ഇബാദല്ലാഹി അഗീസൂനീ)
അര്‍ത്ഥം : അല്ലാഹുവിന്‍റെ അടിമകളേ... നിങ്ങള്‍ എന്നെ സഹായിക്കണേ...)

വിജനമായ സ്ഥലത്ത്, ഭൌതികമായ നിലയില്‍ നമ്മെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍, ആപല്‍ സന്ധിയില്‍ പെട്ടാല്‍ പറയാന്‍ നമ്മെ നബി(സ) പഠിപ്പിച്ച ഇസ്തിഗാസയാണു ‘യാ ഇബാദല്ലാഹി അഗീസൂനീ (അല്ലാഹുവിന്‍റെ അടിമകളേ... എന്നെ സഹായിക്കണേ...)’ എന്നത്. ഈ സഹായാര്‍ത്ഥന അല്ലാഹുവിനോടല്ലെന്നും സ്ര്‍ഷ്ടികളോടാണ് എന്നതും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഈ ഹദീസ് സ്വഹീഹാണെന്ന് എല്ലാ മുഹദ്ദിസുകളും പറഞ്ഞിട്ടൂണ്ട്. ലോകത്ത് തര്‍ക്കമില്ലാത്ത കിതാബ് ‘മജ്-മ്-ഉ സ്സവാഹിദ്’ ഈ ഹദീസ് വിശദീകരിച്ചുതിനെ ശേഷം ഇത് സ്വഹീഹാണെന്നും ഈ ഹദീസ് റിപ്പോറ്ട്ട് ചെയ്ത മുഴുവന്‍ ആളുകളും (സനദ്) സ്വീകാര്യമാണെന്നും പറയുന്നു. ഒപ്പം മുജാഹിദുകള്‍ സ്വന്തം നേതാവായി കൊണ്ട് നടക്കുന്ന ശൌകാനി അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തില്‍ ഈ ഹദീസ് കൊണ്ടുവരികയും ഇത് സ്വഹീഹാണെന്നും പരന്ബര സ്വീകാര്യമാണെന്നും പറയുന്നു. ഈ ഹദീസ് ഇസ്തിഗാസ അനുവദനിയമാണെന്നതിനു തെളിവാണെന്നും, ഇമാം അഹ്മദ്(റ) ഇസ്തിഗാസ അനുവദനീയമാണെന്നതിനു ഈ ഹദീസ് തെളിവ് പിടിച്ചിട്ടുണ്ടെന്നും ശൌകാനി പറയുന്നു.

ആദ്യം ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഹദീസ് ഒരു സംശയവുമില്ലാത്തവിധം സ്വഹീഹാണെ എന്നതാണു. അപ്പോള്‍ നബി(സ) പറഞ്ഞ രണ്ട് ഹദീസുകളുമു ഒന്ന് ചേര്‍ത്തുവായിക്കുക.

1. സ്ര്‍ഷ്ടികളോട് നിങ്ങള്‍ സഹായാര്‍ത്ഥന നടത്തരുത്.
2. ആപല്‍ സന്ധിയില്‍ ‘അല്ലാഹുവിന്‍റെ അടിമകളേ, എന്നെ സഹായിക്കണേ...’ എന്നു നിങ്ങള്‍ സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്തണം.

പ്രത്യക്ഷത്തില്‍ നബി(സ) പറഞ്ഞ ഈ രണ്ടു ഹദീസുകളും പരസ്പരം വൈരുദ്ധ്യമാണെന്ന് നമുക്ക് തോന്നുന്നു. ഇതാണു കേരള മുജാഹിദുകള്‍ക്ക് പറ്റിയത്. അതുകൊണ്ട് എത്ര ഇമാമുകള്‍ സ്വഹീഹാണെന്ന് പറഞ്ഞാലും ശരി രണ്ടാമത്തെ ഹദീസിനെ അവര്‍ ള-ഈഫ് (ദുര്‍ബലം) എന്ന് പറഞ്ഞ് തള്ളൂന്നു. എന്നാല്‍ എല്ലാ ഇമാമുകളും ഈ രണ്ട് ഹദീസുകളെയും അംഗീകരിച്ചിട്ടുണ്ട്. അതാണ്‍ സുന്നികളും ചെയ്യുന്നത്. അപ്പാള്‍ എങ്ങനെയാണ്‍ ഈ രണ്ട് ഹദീസുകളെയും നാം മനസ്സിലാക്കേണ്ടത്?

‘സ്ര്‍ഷ്ടികളോട് സഹായാര്‍ത്ഥന നടത്തരുത്’ എന്ന് നബി(സ) പറഞ്ഞത് അടിസ്ഥാനപരമായ സഹായാര്‍ത്ഥനയാണു. നാം എന്ത് സഹായം ആരോട് എപ്പോള്‍ ചോദിച്ചാലും അടിസ്ഥാന പരമായി സഹായിക്കുന്നവന്‍ അല്ലാഹുവാണ്. നാം സ്വന്തം ഉമ്മയോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ പോലും അവിടെയും സഹായിക്കുന്നവന്‍ അല്ലാഹുവാണു. ഈ വിശ്വാസം, അഥവാ അടിസ്ഥാനപരമായി എല്ലാ സഹായവും അല്ലാഹുവില്‍ നിന്നാണെന്ന സുന്നത് ജമാ-അതിന്‍റെ ആദര്‍ശത്തെയാണു നബി(സ) ആദ്യത്തെ ഹദീസില്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ആപല്‍ സന്ധിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്‍റെ അടിമകളെ വിളിച്ച് സഹായം ചോദിക്കണം എന്ന് പഠിപ്പിക്കുക വഴി ഇസ്തിഗാസ ചെയ്യണം എന്നാണ് നബി(സ) നമ്മെ പഠിപ്പിക്കുന്നത്. അതു രണ്ടും വൈരുദ്ധ്യമല്ല.

ഒന്നുകൂടി മനസ്സിലാകാന്‍ ഖുര്‍-ആന്‍ തന്നെ നോക്കൂ.
സൂറത് ഫാതിഹയില്‍ ‘ഇയ്യാക’ തുടങ്ങുന്ന ആയതില്‍ അല്ലാഹു പറയുന്നു.
‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു.‘. ഇവിടെ മുഴുവന്‍ സഹായവും അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് അല്ലാഹു പഠിപ്പിക്കുന്നു. ഭൌതികമായാലും അഭൌതികമായാലും ശരി അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ എന്ന് ഇവിടെ പറയുന്ന അല്ലാഹു തന്നെ മറ്റൊരു സ്ഥലത്ത് പറയുന്നു.
‘അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണു’. അല്ലാഹു വൈരുദ്ധ്യം പറയുകയാണോ? ഖുര്‍-ആനില്‍ വൈരുദ്ധ്യമുണ്ടാകുമോ? ഒരുക്കലുമില്ല. മറിച്ച എന്താണ് അര്‍ത്തം? ഞാന്‍ നേരത്തെ വിശദീകരിച്ചതാണ്. അതായത്, അടിസ്ഥാനപരമായി മുഴുവന്‍ സഹായങ്ങളും (അത് റസൂലിനോട് ചോദിച്ചാലും ശരി, ഔലിയാക്കളടങ്ങുന്ന സ്വാലിഹീങ്ങളോട് ചോദിച്ചാലും ശരി, സ്വന്തം ഉമ്മയോട് ചായ ചോദിച്ചാലും ശരി) അല്ലാഹുവില്‍ നിന്നാണെന്നാണു സൂറത് ഫാതിഹയിലൂടെ അല്ലാഹു പറയുന്നത്. എന്നാല്‍ അടിസ്ഥാന പരമല്ലാത്ത സഹായാര്‍ത്ഥന (ഇസ്തിഗാസ) റസൂലിനോടും ഔലിയാക്കളടങ്ങുന്ന സ്വാലിഹീങ്ങളോടും നടത്താമെന്ന് രണ്ടാമത്തെ ആയതില്‍ അല്ലാഹു പറയുന്നു.

ഇത് തന്നെയാണു ഇമാം അഹ്മദ്(റ) പറഞ്ഞതും. നബി(സ) സ്ര്‍ഷ്ടികളോട് സഹായം ചോദിക്കില്ല എന്ന് ഇമാം പറഞ്ഞത് അടിസ്ഥാനപരമായ സഹായാര്‍ത്ഥനയെ പറ്റിയാണു. അതേ ഇമാം തന്നെ ‘അല്ലാഹുവിന്‍റെ അടിമകളേ... നിങ്ങളെന്നെ സഹായിക്കണേ’ എന്ന ഹദീസ് ഇസ്തിഗാസക്ക് തെളിവായി പിടിച്ചിട്ടുണ്ടെന്ന് മുജാഹിദുകള്‍ക്ക് നിഷേധിക്കാനാവാത്ത ശൌകാനി അടിവരയിട്ട്പറയുന്നു. ഇമാം അഹ്മദ്(റ) വൈരുദ്ധ്യം പറഞ്ഞതല്ല. അടിസ്ഥാനപരമായി അല്ലാഹുവിനോട് മാത്രമാണു സഹായം ചോദിക്കാവൂ എന്നും എന്നാല്‍ അന്ബിയാക്കള്‍ ഔലിയാക്കള്‍ എന്നിവരോട് നടത്തുന്ന ഇസ്തിഗാസ അനുവദനീയമാണെന്നുമാണു ഇമാം അഹ്മദ്(റ) പറഞ്ഞിരിക്കുന്നത്. അതാണു അഹ്-ലുസ്സുന്നയുടെ ഖൌലെന്ന് ഇമാം പറഞ്ഞതും. ഈ രൂപത്തില്‍ ഇമാം അഹ്മദ്(റ)യെ ശരിക്കും പഠിച്ചതു കൊണ്ടാണു ഈ ഇമാം അഹ്മദ്(റ) അടക്കമുള്ള മദ്-ഹബിന്‍റെ മുഴുവന്‍ ഇമാമുകളും സ്വലഫുസ്സ്വാലികുകള്‍ മുഴുവന്‍ ഇസ്തിഗാസ അംഗീകരിച്ചവരാണെന്ന് ഇമാം സുബുകി(റ) പറഞ്ഞത്.

വിഷയം ഇതോടെ വ്യക്തമായിക്കഴിഞ്ഞു. അപ്പോള്‍ ഒരു സംശയം, എന്നാല്‍ നബി(സ) സ്ര്‍ഷ്ടികളോട് ഇസ്തിഗാസ ചെയ്തിട്ടുണ്ടോ??? മേല്‍ പറഞ്ഞ ഹദീസ് ‘അല്ലാഹുവിന്‍റെ അടിമകളേ എന്നെ സഹായിക്കണേ’ എന്ന ഇസ്തിഗാസ നബി(സ) പഠിപ്പിച്ച സ്ഥിതിക്ക് ആ സംശയം പ്രസക്തമല്ല. എങ്കിലും ഒന്നു വിശദീകരിക്കാം.

ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ കാണാവുന്ന ഒരു ദിക്-റ് നോക്കുക.
‘അ-ഊദു ബി കലിമാതില്ലാഹിത്താമ്മാത്തി മിന്‍ ശറ്രിമാ ഖാലഖ്’ (സ്ര്‍ഷ്ടികളുടെ ശറ്രില്‍ നിന്നും ഞാന്‍ അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും കാവല്‍ ചോദിക്കുന്നു) എന്നതാണ്‍ ദിക്-റ്.

ഇവിടെ അല്ലാഹുവിന്റ്റെ കലിമതുകള്‍ എന്നാല്‍ എന്താണെ എന്ന ചര്‍ച്ച ചെയ്യുന്നിടത്ത്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നാല്‍ ‘കുന്‍’ എന്ന ഒരു തഫ്-സീര്‍ പറഞ്ഞ ഇമാം കൂടുതല്‍ തെളിവുകള്‍ഊടെ പിന്ബലത്തില്‍ മറ്റൊരു തഫ്-സീര്‍ പറയുന്നത്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നാല്‍ ‘പരിശുദ്ധരായ മഹാത്മാക്കള്‍’ എന്നാണു. ആ ഇബാറത് കാണുക.

فقوله: (أعوذ بكلمات الله التامات) استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور

الأرواح الخبيثة الظلمانية الكدرة، فالمراد بكلمات الله التامات تلك الأرواح العالية الطاهرة


അപ്പോള്‍ (അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന വാക്ക് അക്രമകാരികളായ ദുശിച്ച ആത്മാക്കളുടെ ബുദ്ധിമുട്ടുകളില്‍ നിന്നും നല്ല പരിശുദ്ധരായ മഹാത്മാക്കളോട് ചെയ്യുന്ന സഹായാര്‍ത്ഥനയാണു. അതുകൊണ്ട്, അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളും എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ വിശുദ്ധാത്മാക്കളാണു.

ഈ തഫ്-സീര്‍ പ്രകാരം നബി(സ) മഹാത്മാക്കളോട് ഇസ്തിഗാസ ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഇമാം റാസി(റ) തന്നെ അതു വിശദീകരിക്കട്ടെ. തൌഹീദിന്‍റെ സമുദ്രത്തില്‍ മുങ്ങിക്കുളിച്ച അന്ബിയാക്കളു ഔലിയാക്കളും അല്ലാഹുവിനോട് മാത്രമേ ഇസ്തിഗാസ ചെയ്യുകയുള്ളൂ എന്ന് പറഞ്ഞ ഇമാം റാസി(റ) അത് സ്ഥിരപ്പെടുത്താന്‍ നബി(സ) നടത്തുന്ന ഇസ്തിഗാസ ‘അ-ഊദു ബിക മിങ്ക(അല്ലാഹുവേ നിന്നില്‍ നിന്നും നിന്നോട് ഞാന്‍ കാവലിനെ ചോദിക്കുന്നു)’, ‘അ-ഊദു മിനല്ലാഹി ബില്ലാഹ് (അല്ലാഹുവില്‍ നിന്നും അല്ലാഹുവിനോട് ഞാന്‍ കാവലിനെ ചോദിക്കുന്നു)’ എന്നിങ്ങനെയാണെന്നും പറയുന്നു. അപ്പോള്‍ തൌഹീദിന്‍റെ ബഹറില്‍ മുങ്ങിക്കുളിച്ച നബി(സ) ‘അ-ഊദു ബി കലിമാതില്ലാഹ്’ എന്ന ഇസ്തിഗാസയുള്ള ദിക്-റിനു പകരം ‘അ-ഊദു ബിക മിങ്ക’ പോലുള്ള അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുന്ന ദിക്-റാണു ചൊല്ലാറുള്ളതെന്ന് പറഞ്ഞ ഇമാം റാസി(റ), ഇസ്തിഗാസ ചെയ്യുന്നവര്‍ക്കാണു ‘അ-ഊദു ബി കലിമാതില്ലാഹ്’ എന്ന ദിക്-റ് ചൊല്ലല്‍ ഏറ്റവും നല്ലത് എന്നുകൂടി പറയുന്നു. അതൊന്നു നോക്കുക.

ثُمَّ هاهنا دَقِيقَةٌ،وَهِيَ أَنَّ قَوْلَهُ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ) إِنَّمَا يَحْسُنُ ذِكْرُهُ إِذَا كَانَ قَدْ بَقِيَ فِي نَظَرِهِ الْتِفَاتٌ إِلَى غَيْرِ اللَّهِ


അര്‍ത്ഥം
ഇവിടെ മനസ്സിലാക്കേണ്ട ഒരു വിഷയം, ‘അ-ഊദു ബി കലിമാതില്ലാഹിത്താമ്മാതി’(അല്ലാഹുവിന്‍റെ കലിമതുകളോട് ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന് പറയല്‍ ഏറ്റവും ഫലപ്രദമാകുന്നത് ഒരു വ്യക്തി അല്ലാഹു അല്ലാത്തവരിലേക്ക് ആശ്രയിക്കേണ്ടി വരുംബോളാണ്.

ഇതില്‍ നിന്നും മഹാത്മാക്കളോടുള്ള ഇസ്തിഗാസ പുണ്യമുള്ളതാണെന്നും നബി(സ) തങ്ങള്‍ അതു ചെയ്ത് കാണിച്ചു തന്നിട്ടുണ്ടെന്നും മനസ്സിലായി.

Wednesday, 25 January 2017

ഖബ്ർ ഉയർത്താമോ? ജാറങ്ങൾ പൊന്തിക്കാമോ ?

ജാറങ്ങള്‍

നബി(സ്വ)ഉള്‍പ്പെടെയുള്ള മഹാത്മാക്കളുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് സുന്നത്താ ണെന്ന് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൌകര്യ മുണ്ടാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കില്‍ ചുറ്റുഭാഗങ്ങളില്‍ ചുമരോ കെട്ടിടമോ കെട്ടി ഉയര്‍ത്തുന്ന തിനാണ് ജാറം എന്നു വിവക്ഷിക്കുന്നത്. ഈ ഉദ്ദേശ്യത്തോടെ പൊതു സ്ഥലത്തായാലും അല്ലെങ്കിലും ജാറം പണിയുന്നത് സുന്നതാണ്. സാധാരണ ഖബറു കള്‍ പ്രത്യേക സാഹചര്യമൊന്നുമില്ലെങ്കില്‍ ഒരു ചാണിലധികം ഉയര്‍ത്തുന്നത് അനുവദ നീയവുമല്ല. ഇബ്നുഹജര്‍ (റ) എഴുതുന്നു:
“ന്യായമായ അഭിപ്രായം മുസ്ലിംകളെ മറമാടുന്ന ഭൂമിയില്‍ (മുസബ്ബലത്) സ്വാലിഹീ ങ്ങളുടെ ഖബറുകളുണ്ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക, ഖബറിനുചുറ്റും കെട്ടിടം (മഖാം) പണിയുക തുടങ്ങി പ്രസ്തുത ഖബറുകള്‍ നശിച്ചുപോകാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനുമാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയ മാകും എന്നതാണ്” (ഈആബ്, ശര്‍വാനി, 3/206).
മഹാത്മാക്കള്‍ക്ക് ജാറം പണിയാമെന്ന് ബുഖാരി നിവേദനം ചെയ്ത ഹദീസുകളില്‍ നിന്നും തെളിയുന്നുണ്ട്. ഖാരിജത്തുബ്നു സൈദ്(റ)പറയുന്നു:”ഉസ്മാന്‍(റ)ന്റെ കാല ഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. അന്ന്, ഉസ്മാന്‍ബ്നു മള്ഊന്‍(റ)വിന്റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളില്‍ ഏറ്റവും വലിയ ചാട്ടക്കാര്‍.” (ബുഖാരി, 4/364)”ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ഫത് ഹുല്‍ബാരി, 4/365).
“നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).
ഇമാം നവവി(റ)എഴുതുന്നു: “സിയാറത്, തബര്‍റുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റു പള്ളികളും അമ്പിയാഅ്, ഉലമാഅ്, സ്വാലീഹീങ്ങള്‍ എന്നിവരുടെ ഖബ്റുകളും പരിപാലിക്കാന്‍ വേണ്ടി വസ്വിയ്യത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീ യമാണ്” (റൌളതുത്വാലിബീന്‍, വാ. 5. പേ. 172).
ഇതുകൊണ്ടാണ് നബി(സ്വ)യുടെ ജാറം പൊളിഞ്ഞു വീണപ്പോള്‍ സ്വഹാബത് അത് പുതുക്കിപ്പണിയുന്നതില്‍ ജാഗ്രത കാണിച്ചത്. ബുഖാരി റിപ്പോര്‍ട്ടു ചെയ്ത ഹദീസ് കാണുക. ഹിശാമുബ്നു ഉര്‍വ തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു:
“വലീദ്ബ്നുഅബ്ദുല്‍ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൌളയുടെ ഭിത്തി വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പ്പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായിരിക്കുമെന്നവര്‍ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവര്‍ക്ക് ലഭിച്ചില്ല. അവസാനം ഉര്‍വഃ (റ) വന്ന് അവരോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്‍ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).
സ്വഹാബത്തില്‍ പലരുടേയും ഖബറുകളില്‍ ജാറമുണ്ടായിരുന്നുവെന്നു ചരിത്രഗ്രന്ഥ ങ്ങളില്‍ കാണാവുന്നതാണ്. ഇമാം നവവി (റ) എഴുതി:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്‍അസ്മാഇ വല്ലുഗാത്, വാ. 1, പേ. 310). “നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).
ഇമാം അബൂഹനീഫ (റ) വിന്റെ ഖബറിനുമുകളില്‍ ഖുബ്ബയുള്ളതായി ഇഹ്കാമുസ്സാ ജിദ് ഫീ അഹ്കാമില്‍ മസാജിദ് എന്ന ഗ്രന്ഥത്തില്‍ (പേ. 32) ഇമാം സര്‍കശിയും ശദ റാതുദ്ദഹബില്‍ (3/319) ഇബ്നു ഇമാദില്‍ ഹമ്പലിയും വ്യക്തമാക്കിയിരിക്കുന്നു 

frm moosa sonkal

മരണപ്പെട്ടവർക്കു ഖുർആൻ ഓതാമോ? ഏഴിന്റെ പരിപാടി പറ്റുമോ? ഭക്ഷണം വിതരണം പറ്റുമോ? യതാർത്ഥ ഇസ്ലാം എന്തു പറയുന്നു. അടിയന്തിരം

അടിയന്തിരം

മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിര്‍വഹിക്കുകയും ചെയ്യുന്ന ചടങ്ങിനാണ് അടിയന്തിരം എന്ന് മുസ്ലിംകള്‍ പറയുന്നത്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം. നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല. ഇത് അനുവദനീയമാണോ? പ്രതിഫലാര്‍ഹമാണോ? നമുക്ക് പരിശോധിക്കാം. മരണപ്പെട്ടവര്‍ക്കുവേണ്ടി നല്‍കുന്ന ദാനധര്‍മങ്ങള്‍ സ്വീകാര്യമാണെന്ന് നിരവധി ഹദീസുകളില്‍ കാണാം.
സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവ സ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/178).
ഈ ഹദീസിന്റെ എല്ലാ നിവേദകരും സ്വഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നവ രാകുന്നു. ത്വഊസ് (റ) താബിഉകളില്‍ പ്രധാനപ്പെട്ട വ്യക്തിയുമാണ്. ഇമാം സുയൂഥ്വി (റ) എഴുതുന്നു:
“മരണപ്പെട്ടവര്‍ക്കുവേണ്ടി ഏഴു ദിവസം ഭക്ഷണം വിതരണം ചെയ്യുകയെന്ന സുന്നത്ത് മക്കയിലും മദീനയിലും ഇന്നുവരെ നിലനില്‍ക്കുന്നതായി എനിക്ക് വിവരം ലഭിച്ചിരി ക്കുന്നു. സ്വഹാബത്തിന്റെ കാലം മുതല്‍ ഇന്നുവരെ ഈ പ്രവര്‍ത്തനം ഉപേക്ഷിക്കപ്പെട്ടി ട്ടില്ല” (അല്‍ഹാവി ലില്‍ഫതാവാ, 2/194).
ആസിബുബ്നുകുലൈബ് (റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “ഞങ്ങള്‍ നബി (സ്വ) യോടൊന്നിച്ച് ഒരു ജനാസയെ പിന്തുടര്‍ന്നു. മയ്യിത്ത് സംസ്കരണത്തിനു ശേഷം നബി (സ്വ) മടങ്ങിയപ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബിയെ ക്ഷണിച്ചു. നബി (സ്വ) യും ഞങ്ങളും ക്ഷണം സ്വീകരിച്ചു. (വീട്ടില്‍ വെച്ച്) ഭക്ഷണം കൊണ്ടുവന്നു. നബിയും ജനങ്ങളും അവിടെ നിന്നു ഭക്ഷണം കഴിച്ചു”(അബൂദാവൂദ്, മിര്‍ഖാത്, 10/278).
“ഒരാള്‍ നബി (സ്വ) യോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരിച്ചു. (എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല.) വല്ലതും സംസാരിച്ചിരുന്നുവെ ങ്കില്‍ എന്തെങ്കിലും അവര്‍ ദാനം ചെയ്യുമായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇനി ഞാന്‍ അവര്‍ക്കുവേണ്ടി വല്ലതും ദാനം ചെയ്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കു മോ? നബി (സ്വ) പറഞ്ഞു: അതെ” (ബുഖാരി, മുസ്ലിം).
മേല്‍ ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു: “മയ്യിത്തിനുവേണ്ടി യുള്ള സ്വദഖ മയ്യിത്തിനുപകരിക്കുമെന്നും മയ്യിത്തിലേക്ക് അതിന്റെ പ്രതിഫലം എത്തി ച്ചേരുമെന്നും ഈ ഹദീസ് തെളിയിക്കുന്നു. പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രാ യവും ഇതുതന്നെയാണ്” (ശര്‍ഹുമുസ്ലിം, 7/90).
ഇതേ വിശദീകരണം ഫത്ഹുല്‍ ബാരിയിലും കാണാം (7/305). മരണാനന്തരം തങ്ങള്‍ ക്കുവേണ്ടി സ്വദഖ ചെയ്യാന്‍ സ്വഹാബത്ത് വസ്വിയ്യത്ത് ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം ത്വബ്രി (റ) തന്റെ താരീഖില്‍ വ്യക്തമാക്കിയിട്ടുണ്ട്.
“മയ്യിത്തിനുവേണ്ടി ദാനം ചെയ്യലാണുദ്ദേശ്യമെങ്കില്‍ അത് മതത്തില്‍ കല്‍പ്പിക്കപ്പെട്ട കാര്യമാകുന്നു. ഇതുകൊണ്ടാണ് അബൂദര്‍റില്‍ഗിഫാരി (റ) തനിക്ക് മരണമാസന്നമായ പ്പോള്‍ ഇങ്ങനെ ദാനം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തത്” (താരീഖുല്‍ ഉമമി വല്‍ മുലൂക് 3/354).
ഇബ്നുതൈമിയ്യഃ പറയുന്നതുകാണുക: “മരിച്ചവര്‍ക്കു വേണ്ടി ദാനം ചെയ്യുന്നത് മയ്യി ത്തിനു ഉപകരിക്കുന്നതാണ്. ഇതില്‍ ലോക മുസ്ലിംകള്‍ ഏകോപിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്ന ധാരാളം ഹദീസുകള്‍ നബി (സ്വ) യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്” (ഫ താവാ ഇബ്നുതൈമിയ്യഃ 24/175).
മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖ ചെയ്യല്‍ സുന്നത്താണെന്ന് കര്‍മ ശാസ്ത്ര പണ്ഢിത ന്മാരും വ്യക്തമാക്കുന്നുണ്ട്. ഇബ്നുഹജര്‍ (റ) എഴുതുന്നു: “മയ്യിത്തിനുവേണ്ടി ഭക്ഷണം വിതരണം ചെയ്യല്‍ സ്വദഖയാകുന്നു. മയ്യിത്തിനുവേണ്ടി സ്വദഖ നല്‍കല്‍ സുന്നത്താ ണെന്നതില്‍ ഇജ്മാഅ് ഉണ്ട്” (ഫതാവല്‍ കുബ്റാ, 2/31).
ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബ് 5/323 ലും ഈ കാര്യം സലക്ഷ്യം സമര്‍ഥിക്കു ന്നുണ്ട്. അടിയന്തരമെന്നപേരില്‍ മുസ്ലിംകള്‍ നടത്തിവരുന്ന, മരിച്ച വ്യക്തികള്‍ക്കു വേണ്ടി ദിവസം നിശ്ചയിച്ചും അല്ലാതെയുമുള്ള ദാനധര്‍മങ്ങള്‍ക്ക് ഇസ്ലാമില്‍ അടി സ്ഥാനമുണ്ടെന്നും അംഗീകൃതമാണെന്നും ഇവിടെ വ്യക്തമാകുന്നു. ഇത്തരം സല്‍ക്കര്‍ മങ്ങള്‍ സുന്നത്തില്‍ പെട്ടതായിട്ടുപോലും അവയെ ചാവടിയന്തിരം എന്നുപറഞ്ഞ് അവ ഗണിക്കുന്നത് എത്ര ധിക്കാരമാണ്?

അസ്മാഉ,ത്വല്‍സമാത്,സിഹ്റ്



അസ്മാഉ
അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സാരീതിയാണിത്. അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധികളും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കി അതുകൊണ്ട് അല്ലാഹുവിനോട് തേടുന്ന ഒരു ചി കിത്സാ രീതിയാണിത്. പക്ഷേ, ആര്‍ക്കും യഥേഷ്ടം ചെയ്യാവുന്നതല്ല ഇത്. പ്രധാനപ്പെട്ട പല കടമ്പകളും കടന്നിരിക്കല്‍ അത്യാവശ്യമാണ്. അതിപ്രധാനപ്പെട്ട കടമ്പയായി ഇമാമുകള്‍ പറയുന്നത് അര്‍രിയാളതുല്‍ കുബ്റാ എന്നപേരില്‍ അസ്മാഉകാര്‍ വീട്ടുന്ന മുശാഹദയാണ്. ഈ കടമ്പ കടക്കുന്നതോടെ മലകൂതിയ്യായ കശ്ഫും മുശാഹദയും ഇലാഹിയ്യായ പ്രത്യേക സഹായവും അല്ലാഹു അവര്‍ക്ക് വരദാനമായി നല്‍കുന്നു. ഈ കഴിവ് മുഖേനയാണവര്‍ ചികിത്സിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ രിയാള വീട്ടുകയും അസ്മാഉല്‍ ഹുസ്നായിലെ ഓരോ പേരിനുമുളള വിവിധ പ്രത്യേകതകളും വ്യത്യസ്തങ്ങളായ ഉപയോഗങ്ങളും മനസ്സിലാക്കുകയും ചെയ്തവര്‍ നടത്തുന്ന, ഇസ്ലാം അംഗീകരിച്ച ഒരു ചികിത്സാരീതിയാണിത്. കശ്ഫുള്ള്വുനൂന്‍ 1/86, ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമ 488 – 490 എന്നിവ നോക്കുക.
രിയാളയുടെ രൂപം പണ്ഢിതന്മാര്‍ വിവിധ രൂപത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഓരോ നാമങ്ങളും ഒരു ലക്ഷം വീതം ചൊല്ലിതീര്‍ക്കണം. അപ്പോള്‍ 99 ലക്ഷമായി. ഇപ്രകാരം അസ്മാഉകള്‍ ഉരുവിടുന്നതിനുപുറമെ ലാഇലാഹ ഇല്ലല്ലാഹ് എന്നത് ഒരു ലക്ഷവും. അപ്പോള്‍ നൂറുലക്ഷമായി (ഒരുകോടി). ഇതിനു മുമ്പും ശേഷവുമായി ഏതാനും നോ മ്പുകളും ചില പണ്ഢിതന്മാര്‍ നിബന്ധനയായി പറഞ്ഞിട്ടുണ്ട്. മറ്റു ചില ശൈലികളും പണ്ഢിതന്മാര്‍ ഇതിനു പറഞ്ഞിട്ടുണ്ട്. യാ സലാം എന്നത് ജുമല്‍കബീറും സ്വഗീറുമനുസരിച്ച് പ്രത്യേക എണ്ണം ചൊല്ലിത്തീര്‍ക്കുക. ഉപ്പ്, മാംസാഹാരങ്ങള്‍ വര്‍ജിക്കുക, ഏതാനും ദിവസം നോമ്പനുഷ്ഠിക്കുക തുടങ്ങിയവയും ചിലര്‍ നിബന്ധന വെച്ചിട്ടുണ്ട്. ചിലര്‍ രിയാളയും ഇവയുടെ സകാതും വെവ്വേറെ പറഞ്ഞതായും കാണാം. ഈ രിയാളയുടെ വിശദമായ വിവരത്തിന് ഇമാം ഗസ്സാലി(റ)യുടെ അല്‍മഖ്സ്വിദുല്‍ അസ്നാ, അല്ലാമാ യൂസുഫുന്നബ്ഹാനി(റ) രചിച്ച സആദാത്തുദ്ദാറൈനി പേജ് 497 മുതല്‍ 530 വരെ നോക്കുക.

ഇല്‍മു അസ്റാറില്‍ ഹുറൂഫ്
അസ്മാഉ  പോലെ തന്നെയുള്ള മറ്റൊരു വിജ്ഞാന ശാഖയാണിത്. ഇത് ചികിത്സക്ക് കൂടിയുള്ളതാണ്. അറബി അക്ഷരങ്ങളുടെ സവിശേഷതകളും രഹസ്യങ്ങളും ഉള്‍ക്കൊ ണ്ട വിജ്ഞാനമാണിത്. ശൈഖ് ദാവൂദുല്‍ അന്‍ത്വാഖി(റ) പറയുന്നു. ഒറ്റക്കും കൂട്ടായും എഴുതുമ്പോള്‍ അക്ഷരങ്ങളുടെ സവിശേഷതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു വിജ്ഞാനശാഖയാണിത് (കശ്ഫുള്ള്വുനൂന്‍ 1/51). ഈ വിജ്ഞാ നശാഖ മുഖേന പ്രവര്‍ത്തിക്കല്‍ ശറഇല്‍ അധിക്ഷേപിക്കപ്പെടുന്ന കാര്യമല്ല, ഇവകള്‍ക്ക് ഫലമുണ്ടെന്നത് പ്രസിദ്ധമാണ് (കശ്ഫുള്ള്വുനൂന്‍ 1/65). ഇതിന് ഇല്‍മുസ്സീമിയാഅ് എന്നും ഇല്‍മുല്‍ ഔഖാഫ് എന്നും പേരുകളുണ്ട്. അല്ലാമാ ഇബ്നുഖല്‍ദൂന്‍(റ) എഴുതുന്നു. അറബി അക്ഷരങ്ങളെ മൊത്തമായി നാല് ഇനമായി വിഭജിച്ച് കൊണ്ടാണിതിന്റെ പരിപാടി. തക്സീര്‍ എന്നാണ് സാങ്കേതികമായി ഇതിന് പറയുന്നത്.
അക്ഷരങ്ങളെ മൊത്തം നാരിയ്യ, ഹവാഇയ്യ, മാഇയ്യ (വെള്ളം), തുറാബിയ്യ (മണ്ണ്) എന്നിങ്ങനെ നാലായി വിഭജിച്ചു. ഹിസാബുല്‍ ജുമ്മല്‍ അനുസരിച്ച് അലിഫ് എന്നത് നാറിനും ബാഅ് ഹവാക്കും ജീം മാഇനും ദാല് തുറാബിനുമായി കണക്കാക്കുന്നു. ഇപ്രകാരം ഹിജാഇയ്യായ ഇരുപത്തിയെട്ട് അക്ഷരത്തെയും വിഭജിക്കുമ്പോള്‍ നാലില്‍ പെട്ട ഓരോ മൂലകത്തിനും ഏഴ് അക്ഷരം വീതം ലഭിക്കും. ഏത് മനുഷ്യന്റെയും ശരീരപ്രകൃതി തീ, വായു, മണ്ണ്, വെള്ളം എന്നീ നാല് മൂലകങ്ങളുള്‍പ്പെട്ടതാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്.
ഈ വ്യത്യസ്ത മൂലകങ്ങളിലേക്ക് തിരിച്ച അക്ഷരങ്ങളുള്‍പ്പെട്ട പേരുള്ള വ്യക്തിയുടെ ചികിത്സ മേല്‍ അക്ഷരങ്ങളുമായി ബന്ധപ്പെട്ട സിര്‍റുകളുള്‍പ്പെട്ടതായിരിക്കും. ഉദാഹരണത്തിന് നാരിയ്യായ അക്ഷരങ്ങള്‍ ഉഷ്ണശക്തിയുടെ വര്‍ധനവിനും ശീതരോഗങ്ങളുടെ പ്രതിരോധത്തിനുമായിരിക്കും. എന്നാല്‍ ഇവകള്‍ തമ്മിലുള്ള യോജിപ്പുകള്‍ കണ്ടുപിടിക്കാന്‍ ഏറെ സാഹസവും ശ്രമകരവുമാണ് (ഇബ്നു ഖല്‍ദൂനിന്റെ മുഖദ്ദിമ 488/489 നോക്കുക).
ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “ഇല്‍മുല്‍ ഔഫാഖ് എന്ന് പേരുള്ള ഈ ചികിത്സാ വിജ്ഞാനശാഖ ചില പ്രത്യേക അക്ഷരങ്ങളുടെ എണ്ണം പ്രത്യേക രൂപത്തില്‍ യോജിപ്പിക്കുന്ന പരിപാടിയാണ്. ഉദാഹരണത്തിന് ബത്വദ് (ബാഅ്, ത്വാഅ്, ദാല്) സഹജ് (സാഅ്, ഹാഅ്, ജീം) വാഹ് (വാവ്, അലിഫ്, ഹാഅ്) എന്നിവ പ്രത്യേക കള്ളി വരച്ച് ഏത് രൂപത്തില്‍ കൂട്ടിയാലും പതിനഞ്ചായിരിക്കും ലഭിക്കുക. ഇതുപോലുള്ളവ നിശ്ചയിക്കപ്പെട്ട നിബന്ധനകളോടെ ഉപയോഗിച്ചാല്‍ ആവശ്യ പൂര്‍ത്തീകരണത്തിനും അറസ്റ്റു ചെയ്യപ്പെട്ടവരുടെ മോചനത്തിനും സുഖ പ്രസവത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വളരെ ഉപകാരപ്രദമാണ്. ഇമാം ഗസ്സാലി(റ) ഈ ചികിത്സയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ടായിരുന്നു. അതിനാല്‍ ഇത് ഗസ്സാലി(റ)യുടെ ചികിത്സയാണെന്നുവരെ പറയാറുണ്ടായിരുന്നു. ചുരുക്കത്തില്‍ അനുവദനീയമായ കാര്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയോഗിക്കുകയാണെങ്കില്‍ അതില്‍ തെറ്റില്ല. അതേസമയം ഹറാമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നതെങ്കില്‍ അത് തെറ്റുമാണ്. ഇമാം ഖറാഫി(റ) ഇത് സിഹ്റില്‍ പെട്ടതാണെന്ന് പറഞ്ഞത് രണ്ടാമത്തെ ഇനത്തെക്കുറിച്ചാണ് (അല്‍ഫതാവല്‍ ഹദീസിയ്യ, പേജ് 4).
അല്ലാമാ ഇബ്നുല്‍ഹാജ്(റ) രചിച്ച ശൂമൂസുല്‍ അന്‍വാര്‍ വകൂനൂസുല്‍ അസ്റാര്‍ എന്ന ഗ്രന്ഥം ഈ വിഷയത്തില്‍ ആധികാരികവും ഉപകാര പ്രദവുമാണ്. നമ്മുടെ നാടുകളില്‍ പ്രചാരത്തിലുള്ള ചികിത്സാ ഗ്രന്ഥങ്ങളെല്ലാം ഇതവലംബിച്ചാണ് വിരചിതമായിട്ടുള്ളത്.

ത്വല്‍സമാത്ത്
ഉപരിലോകത്തെ ചാലകശക്തികള്‍ ഭൌമശക്തികളോടൊപ്പം കൂട്ടുചേരുമ്പോള്‍ പ്രത്യേകമായ സമയങ്ങളും സന്ദര്‍ഭങ്ങളുമനുസരിച്ച് ചില അത്ഭുതകരമായ പ്രവര്‍ത്തനങ്ങളുണ്ടാകുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുന്ന ഒന്നാണ് ത്വല്‍സമാത്ത് (കശ്ഫുള്ള്വുനൂന്‍).
അസ്മാഉം ത്വല്‍സമാത്തും തമ്മില്‍ അന്തരമുണ്ട്. പണ്ഢിതന്മാര്‍ പറയുന്നു. അസ്മാഅ് എന്നാല്‍ പ്രത്യേകമായ മുജാഹദയും മുശാഹദയും രിയാളകളും മുഖേന അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക സഹായം മൂലം പ്രകൃതിയെ കീഴടക്കിക്കൊണ്ടുള്ള ചികിത്സയാണെങ്കില്‍ ത്വല്‍സമാത്ത് ഉപരിലോകത്തെ ആത്മാക്കളെ സ്വാധീനിച്ച് നിശ്ചിത സമയത്ത് പ്രകൃതിയെ ഇണക്കുന്ന പ്രവണതയാണ്. ഗോളങ്ങളുടെ സ്ഥിതി ഗതികളെക്കുറിച്ചുള്ള വിജ്ഞാനം അസ്മാഇല്‍ നിബന്ധനയില്ലാത്തത് പോലെ രിയാള വീട്ടല്‍ പോലുള്ളത് ത്വല്‍സമാത്തിനും നിബന്ധനയില്ല. ഈ അന്തരം ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമയില്‍ നിന്നും മനസ്സിലാക്കാവുന്നതാണ് (കശ്ഫുള്ള്വുനൂന്‍, പേജ് 489 നോക്കുക).
മേല്‍ വിശദീകരണത്തില്‍ നിന്ന് തന്നെ അസ്മാഉം ത്വല്‍സമാത്തും ഇസ്ലാം അംഗീകരിച്ചതാണെന്നും ആ നിബന്ധനകള്‍ക്കനുസരിച്ച് ഇത് പഠിക്കുന്നതിനോ ചികിത്സാ രീതിയായി പരിഗണിക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും മനസ്സിലായി. എന്നാല്‍ സിഹ്ര്‍ ഇഃില്‍ നിന്നും വ്യതിരിക്തമാണ്. സിഹ്റിനെ പലതരമായി പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ അസാധാരണ സംഭവങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ രൂപത്തില്‍ ചില വാക്പ്രവര്‍ത്തികളെ ചീത്ത ശരീരങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സിഹ്ര്‍ എന്നുപറയുന്നു (ശൈഖ് സാദ 1/368, മുഗ്നി 4/121, ശര്‍വാനി 9/62).
ഇബ്നു ഖുദാമ(റ) പറയുന്നു: നേരില്‍ ബന്ധപ്പെടാതെ ഒരാളുടെ ബുദ്ധിയിലോ ഹൃദയത്തിലോ ശരീരത്തിലോ നാശം പ്രതിഫലിപ്പിക്കാനാവശ്യമായ കെട്ടുകള്‍, മന്ത്രങ്ങള്‍, സംസാരങ്ങള്‍, എഴുത്തുകള്‍ മറ്റു വല്ല പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയാണ് സിഹ്റ് (അല്‍ മുഗ്നി 8/150).
ഇമാം ഗസ്സാലി(റ) പറയുന്നു: സിഹ്റിന്റെ സവിശേഷതകളെയും നക്ഷത്രപരമായ ചില കണക്കുകളെയും അറിഞ്ഞ് അതില്‍ നിന്ന് മാരണം ചെയ്യപ്പെടുന്ന വ്യക്തിയുടെ രൂപത്തില്‍ ഒരു അസ്ഥികൂടം ഉണ്ടാക്കുകയും നക്ഷത്ര ഉദയവുമായി ബന്ധപ്പെട്ട പ്രത്യേക സമയം പ്രതീക്ഷിച്ചു കുഫ്റിന്റെ വചനങ്ങളോ ശറഇനോട് എതിരായ മറ്റു വചനങ്ങളോ ഉരുവിടുകയും അതുമുഖേന പിശാചിനോട് സഹായാര്‍ഥന നടത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സിഹ്റ്. ഇതുമുഖേന മാരണം ചെയ്യപ്പെടുന്ന വ്യക്തിയില്‍ സാധാരണക്ക് വിപരീതമായ പല അവസ്ഥകളും കണ്ടുതുടങ്ങും (ഹാശിയത്തുല്‍ ജമല്‍ 5/111).
ചില പ്രത്യേക കര്‍മ്മങ്ങള്‍ മുഖേന ക്ഷുദ്ര ജീവികളായ ദുരാത്മാക്കളില്‍ നിന്നും പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് സിഹ്റ് (അത്ത്വാര്‍ 2/475). മേല്‍ ഉദ്ധരണികളില്‍ നിന്ന് സിഹ്റ് വ്യത്യസ്ത രൂപങ്ങളിലാണെന്നും എന്നാല്‍ സിഹ്റ് എന്നതിന്റെ ഗണത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുമെന്നും മനസ്സിലായി.

സിഹ്റ് ചെയ്യല്‍, പഠിക്കല്‍, പഠിപ്പിക്കല്‍
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു. മനുഷ്യനെ നശിപ്പിക്കുന്ന രണ്ട് കാര്യങ്ങളെ നിങ്ങള്‍ ഉപേക്ഷിക്കുക. അല്ലാഹുവില്‍ പങ്കുചേര്‍ക്കലും സിഹ്റ് ചെയ്യലുമാണത് (ബുഖാരി, ഫത്ഹുല്‍ബാരി 10/284).
ഇമാം നവവി(റ) പറയുന്നു: സിഹ്റ് ചെയ്യല്‍ ഹറാമും വന്‍കുറ്റവുമാണെന്നതില്‍ പണ് ഢിത ലോകത്തിന്റെ ഏകാഭിപ്രായമുണ്ട് (ഫത്ഹുല്‍ബാരി 10/275). അതുമുഖേന ഫാസിഖാവുന്നതുമാണ് (തുഹ്ഫ 9/62).
സിഹ്റ് ചെയ്യാന്‍ വേണ്ടിയല്ലാതെ അറിയാന്‍ വേണ്ടിയാണെങ്കില്‍ പഠിക്കലും പഠിപ്പിക്കലും തെറ്റില്ലെന്ന് ഇബ്നു അബീഹുറയ്റ(റ)യില്‍ നിന്ന് ഒരഭിപ്രായം (മുഗ്നി 4/120) ഉണ്ടെങ്കിലും എന്താവശ്യത്തിനായാലും സിഹ്റ് പഠിക്കലും പഠിപ്പിക്കലും തെമ്മാടിയാക്കുന്ന ഹറാമായ പ്രവര്‍ത്തനമാണെന്നതാണ് പ്രബലാഭിപ്രായമെന്ന് ഇബ്നുഹജര്‍(റ) തന്റെ വിശ്രുതമായ തുഹ്ഫ 9/62ല്‍ പ്രസ്താവിച്ചിട്ടുണ്ട് (ഹാശിയതുന്നിഹായ 7/400). ഇമാം നവവി(റ)തന്റെ റൌള 7/198ലും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്.
സിഹ്റ് മൂലം സൂര്യചന്ദ്ര നക്ഷത്രാദികള്‍ പോലെയുള്ള ഒരു സൃഷ്ടിക്ക് ഇബാദത്ത് ചെയ്യുകയോ അതിന് സുജൂദ് ചെയ്യുകയോ അല്ലാഹുവിനെ ബഹുമാനിക്കും വിധം ബഹുമാനിക്കുകയോ അല്ലെങ്കില്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്താല്‍ അവന്‍ കാഫിര്‍ തന്നെയാണ്. അവനോട് തൌ ബയെ തേടിയശേഷം അവന്‍ തൌബ ചെയ്യുന്നില്ലെങ്കില്‍ (ഇസ്ലാമിക സര്‍ക്കാര്‍) അവനെ ഹദ്ദ് എടുക്കണം (അല്‍ ഇഅ്ലാം 391). ഇതുപോലെ ഹാശിയതുല്‍ ബൈളാവിയിലും കാണാം. സിഹ്റ് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും കാഫിറാകുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ വിശ്വസിക്കുകയോ ചെയ്താല്‍ അവന്‍ കാഫിര്‍ തന്നെയാണ് (തുഹ്ഫ, ശര്‍വാനി സഹിതം 9/62, മുഗ്നി 4/120, ശറഹു മുസ്ലിം 14/176). സിഹ്റ് പഠിക്കലും പഠിപ്പിക്കലും ഹറാമാണെന്നും അതിലാര്‍ക്കും തര്‍ക്കമുള്ളതായി അറിയില്ലെന്നും ഹമ്പലീ പണ്ഢിതനായ ഇബ്നുഖുദാമ(റ) തന്റെ അല്‍ മുഗ്നി 10/106ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സിഹ്റ് ബാത്വിലാകാന്‍ വേണ്ടി ചെയ്യല്
സിഹ്റ് ബാധയേറ്റ വ്യക്തിയുടെ സിഹ്റ് പൊളിക്കാന്‍ വേണ്ടി സ്ഹ്റ് ആകാമോ? ഇബ്നുഹജര്‍(റ) പറയുന്നു. സിഹ്റിനെ സിഹ്റ് കൊണ്ടല്ല ബാത്വിലാക്കേണ്ടത്. മറിച്ച് അനുവദനീയമായ മാര്‍ഗത്തിലൂടെയാണ്. അതിനായി മന്ത്രങ്ങളും മറ്റും ഉണ്ടല്ലോ. പ്രശ് നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന മോശമായൊരു ചികിത്സാമുറയാണ് സിഹ്റ്. അതിനാല്‍ അത് പാടില്ല (തുഹ്ഫ 9/62).
മേല്‍ വിശദീകരണത്തില്‍ നിന്നും അസ്മാഉം ത്വല്‍സമാത്തും ചികിത്സാരീതിയായി അംഗീകരിക്കാമെന്നും, സിഹ്റ് ഒരു സാഹചര്യത്തിലും പാടില്ലെന്നും ചിലപ്പോള്‍ അത് കുഫ്റിലേക്ക് വരെ എത്തിക്കുമെന്നും വളരെ സ്പഷ്ടമായി.

പ്രമാണങ്ങളുടെ പിന്‍ബലമുണ്ട്
അല്ലാഹുതആലാ പറയുന്നു: അല്ലാഹുവിന് നല്ല നാമങ്ങളുണ്ട്. അവകളെക്കൊണ്ട് നി ങ്ങള്‍ പ്രാര്‍ഥിക്കുവീന്‍ (അല്‍ അഅ്റാഫ് 180). അല്ലാഹുവിന്റെ നാമം കൊണ്ട് നിങ്ങള്‍ കപ്പലില്‍ കയറൂ എന്നാണ് നൂഹ് നബി(അ), തന്റെ അനുചരന്മാരോട് കല്‍പ്പിച്ചത്. ആ കപ്പലിന്റെ ഓട്ടം തന്നെ അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടായിരുന്നുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആ കപ്പലിലെ യാത്ര കൊണ്ടായിരുന്നുവല്ലോ നൂഹ് നബി(അ)യും അനുയായികളും രക്ഷ പ്രാപിച്ചത്. (സൂറത്ത് ഹൂദ് 41). ഈ സംഭവത്തില്‍ നിന്നും അല്ലാഹുവിന്റെ അസ്മാഉകള്‍ ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറിയതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും
സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിയുടെ കൊട്ടാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ കിതാബില്‍ നിന്നും വിജ്ഞാനം കരഗതമാക്കിയ ഒരാള്‍ പറഞ്ഞു. അങ്ങ് കണ്ണ് വെട്ടിത്തുറക്കുന്നതിന് മുമ്പായി ഞാന്‍ കൊണ്ടുവരാമെന്ന് (സൂറ അന്നംല്‍ 40). ഈ ആയത്ത് വ്യാഖ്യാനിച്ച് കൊണ്ട് വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാവരും, അത് ആസഫുബ്നു ബര്‍ഖിയാ ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന, അല്ലാഹുവിന്റെ അതിമഹത്തായ നാമം, അറിയുന്ന വ്യക്തിയായിരുന്നു (റാസി 24/556).
അബൂസഈദിനില്‍ ഖുദ്രി(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു: ‘ജിബ്രീല്‍(അ), നബി    (സ്വ)യുടെ സന്നിധിയില്‍ വന്നു തങ്ങളോട് ചോദിച്ചു. അങ്ങേക്ക് വല്ല അസുഖവും ബാ ധിച്ചുവോ റസൂലേ? തങ്ങള്‍ സ്വ) അതേ എന്ന് പ്രതിവചിച്ചു. ഉടനെ ജിബ്രീല്‍(അ) അല്ലാഹുവിന്റെ നാമം കൊണ്ട് അങ്ങയെ ഞാന്‍ മന്ത്രിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രിച്ച് കൊടുത്തു(മുസ്ലിം).
കശ്ഫുള്ള്വൂനൂനില്‍ പറയുന്നു: അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സയാണിത്. അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധിയും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കുകയും അതുകൊണ്ട് അല്ലാഹുവിനോട് ഇടതേടുകയും ചെയ്താല്‍ ധാരാളം മഹത്വങ്ങളുണ്ടാകും. ഇതുപക്ഷേ, എല്ലാവര്‍ക്കുമറിയില്ല. വളരെ മഹത്വമേറിയതും അതീവ രഹസ്യവുമായ ഒരു വിജ്ഞാന ശാഖയാണിത്. മതപരമായും ബുദ്ധിപരമായും ഇതിന് കുഴപ്പമൊന്നുമില്ല (കശ്ഫുള്ള്വുനൂന്‍ 1/86).
അസ്മാഉല്‍ ഹുസ്നായുടെ ഗുണങ്ങളും മഹത്വങ്ങളും വിശദീകരിച്ച് കൊണ്ട് പൂര്‍വ്വകാല പണ്ഢിതന്മാര്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഇമാം ഗസ്സാലി      (റ)യുടെ അല്‍ മഖ്സ്വിദുല്‍ അസ്നാ ഫീ അസ്മാഇല്ലാഹില്‍ ഹുസ്നാ, അബ്ദുല്‍ ഖാസിമില്‍ ഖുശൈരി(റ), ഇമാം റാസി(റ) തുടങ്ങിയവരുടെ രചനകള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാമാ യൂസുഫുന്നബ്ഹാനി(റ)യുടെ സആദത്തുദ്ദാറൈനി പേജ് 497 മുതല്‍ 530 വരെ ഇതു സംബന്ധമായ വിശദ ചര്‍ച്ച നടത്തിയിട്ടുണ്ട്.
ഇതിന്റെ യാഥാര്‍ഥ്യമറിയുന്നവര്‍ക്ക് അത്ഭുതകരമായ ഫലമുണ്ടാകുമെന്ന് പണ്ഢിതര്‍ പഠിപ്പിക്കുന്നു. ഇമാം ബൂനി(റ) പറയുന്നു: ‘ഇതുകൊണ്ട് എല്ലാ ഉദ്ദേശ്യവും കരഗതമാകുകയും എല്ലാ ആഗ്രഹവും പൂവണിയാന്‍ നിമിത്തമാവുകയും ചെയ്യും’ (കശ്ഫുള്ള്വുനൂന്‍ 1/86).
അസ്മാഉകാര്‍ നടത്തുന്ന രിയാള ഇത് ലഭിക്കാനായി മാത്രമാകാന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ അതിന്റെ അന്തസ്സത്ത ചോര്‍ന്നുപോവുകയും ആവശ്യ പൂ ര്‍ത്തീകരണത്തിന് അത് തടസ്സം നില്‍ക്കുകയും ചെയ്യും (ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമ 489, 490 നോക്കുക).
വളരെ സങ്കീര്‍ണവും സൂക്ഷ്മവുമായതു കൊണ്ടുതന്നെ ഫലപ്രാപ്തി പൂര്‍ണമാവണമെങ്കില്‍ ഇതിന്റെ യഥാര്‍ഥ വശങ്ങളെക്കുറിച്ചും ഓരോ ഇസ്മിന്റെയും വ്യത്യസ്ത ഉപയോഗങ്ങ ളെകുറിച്ചും നല്ല ജ്ഞാനം വേണം. ഇന്ന് അസ്മാഉകാരായി നടക്കുന്ന പലരെയും കാണാം. ജാടകള്‍ക്കപ്പുറം ഇവര്‍ക്ക് ഇത് സംബന്ധമായുള്ള അറിവ് എത്രമാത്രമുണ്ടെന്ന് തീര്‍ത്തു പറയുക വയ്യ. അതിന്റെ ഫലപ്രാപ്തി മേല്‍പ്പറഞ്ഞ നിബന്ധനകളെ ആശ്രയിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാകാത്ത സത്യമാണ്. മേല്‍ നിബന്ധനകള്‍ മേളിച്ച അസ്മാഉകാര്‍ നമ്മുടെ നാടുകളില്‍ വിരളമാണ്. അസ്മാഉകാരെന്ന പേരില്‍ വിലസുന്ന പലര്‍ക്കും ഇത്തരം നിബന്ധനകളുണ്ടോ എന്ന് നാം വിലയിരുത്തുക.
നമ്മുടെ നാടുകളില്‍ മേല്‍പറഞ്ഞ ത്വല്‍സമാത്തുകാരെയാണ് മിക്കപേരും അസ്മാഉകാര്‍ എന്നു തെറ്റായി വിളിച്ചു വരുന്നത്, മേല്‍പറഞ്ഞ പോലെ ത്വല്‍സമാത്തിനു ആത്മവിശുദ്ധിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല, അതിനാല്‍ തന്നെ അല്ലാഹുവിനെ ഭയപ്പെട്ടു വിശുദ്ധ ജീവിതം നയി ക്കുന്നവരെ മാത്രമെ ഇവ്വിഷകമായി മുസ്ലിംകള്‍ സമീപിക്കാവൂ. അതല്ലാത്തവര്‍ കാര്യസാധ്യത്തിനു വേണ്ടി ‘അസ്മാഅ്’എന്ന വ്യാജേന സിഹ്റ് ചെയ്തേക്കാനും മടിക്കില്ല,(പേരും പ്രശസ്തിയുമൊന്നും മാനദണ്ഡമേയല്ലെന്ന് പ്രത്യേകം മനസ്സിലാക്കുക) അങ്ങനെ സംഭവിച്ചാല്‍ അതിന്റെ കുറ്റത്തില്‍ നിന്ന് ചികിത്സാര്‍ഥിയും രക്ഷപ്പെടില്ലെന്നോര്‍ക്കുക.
ചുരുക്കത്തില്‍, സിഹ്റ് ഒരു നിലക്കും പാടില്ലാത്തതാണെന്നും അസ്മാഉം ത്വല്‍സമാത്തും ഇസ്ലാം അംഗീകരിച്ചതാണെന്നും പ്രമാണങ്ങളുടെ പിന്‍ബലം അതിനുണ്ടെന്നും നാം മനസ്സിലാക്കി. ഇതിനെ പലരും ഇന്ന് ദുരുപയോഗപ്പെടുത്തുന്നുവെന്നത് ശരിയാണ്. ദുരുപയോഗം തടയപ്പെടേണ്ടതും അവര്‍ അതില്‍ നിന്ന് മാറിനില്‍ക്കേണ്ടതുമാണ്. മറിച്ച് ഇവ പരിഹാസരൂപത്തില്‍ പാടേ തള്ളിക്കളയുന്നത് മുസ്ലിമിനെ സംബന്ധിച്ച് ഭൂഷണമല്ല   frm moosa sonkal blog

by abnabathisha mob +918139852848

തൽഖീൻ ചൊല്ലൽ



മരണാനന്തരം ഖബ്റില്‍ മനുഷ്യര്‍ ചോദ്യം ചെയ്യപ്പെടും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുസ്ലിംകളുടെ അറിവിലും വിശ്വാസത്തിലും ഉള്‍പ്പെടുന്നവ തന്നെയാണെ ങ്കിലും അവ ഓര്‍മിപ്പിച്ചു കൊടുക്കല്‍ സുന്നത്താണ്. ഇതിനാണ് തല്‍ഖീന്‍ എന്നു പറ യുന്നത്. ഖുര്‍ആനും സുന്നത്തും പഠിച്ച പ്രമുഖ പണ്ഢിതരെല്ലാം തല്‍ഖീന്‍ അംഗീകരി ക്കുന്നു. ഇബ്നു തൈമിയ്യഃ പോലും.
ഖുര്‍ആന്‍ പറയുന്നതു കാണുക: “നിങ്ങള്‍ ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ വിശ്വാസി കള്‍ക്ക് ഉപകരിക്കുന്നതാണ്” (ഖുര്‍ആന്‍). ഈ ആയത്തിന്റെ അടിസ്ഥാനത്തിലാണ് തല്‍ഖീന്‍ സുന്നത്താണെന്ന് പണ്ഢിതന്മാര്‍ പറയുന്നത്. മുഗ്നി എഴുതുന്നു: “മുകല്ല ഫായ മനുഷ്യന്റെ ജനാസ മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്. ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ സത്യവിശ്വാസികള്‍ക്ക് ഉപകരിക്കുമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. മനുഷ്യന് ഉത്ബോധനത്തിന്റെ ആവശ്യം നേരിടുന്ന സന്ദര്‍ഭമാണിത്” (മുഗ്നി, 1/367).
ഇബ്നുതൈമിയ്യഃ എഴുതുന്നു: “തല്‍ഖീന്‍ സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവര്‍ തല്‍ഖീന്‍ കൊണ്ട് കല്‍പ്പിക്കുന്നവരായിരുന്നു. ഖബ്റിലുള്ള വ്യക്തി ചോദ്യം ചെയ്യപ്പെടുമെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടി ദുആ ചെയ്യാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ തല്‍ഖീന്‍ ഉപകരിക്കു മെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മരണപ്പെട്ടവന്‍ വിളി കേള്‍ക്കുന്നവനാണ്. സ്വഹീഹായ ഹദീസിലൂടെ നബി (സ്വ) യില്‍ നിന്ന് അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നബി (സ്വ) പറയുന്നു: ‘തീര്‍ച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍ക്കുന്നതാണ്.’ വീണ്ടും നബി (സ്വ) പറയുന്നു: (ജീവിച്ചിരിക്കുന്നവര്‍) ഞാന്‍ പറയുന്ന കാര്യങ്ങളെ മരണപ്പെട്ടവരേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല. മാത്രമല്ല മരണപ്പെട്ടവരോട് സലാം പറയാനും നാം കല്‍പ്പി ക്കപ്പെട്ടിരിക്കുന്നു” (ഫതാവാ ഇബ്നുതൈമിയ്യ. 12/165).
തല്‍ഖീന്‍ സംബന്ധമായി പണ്ഢിതന്മാരുടെ വിശദീകരണം കാണുക: (1) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവരുടെ ജനാസക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്.” (തുഹ്ഫഃ, 3/207) (2) “പ്രായപൂര്‍ത്തി എത്തിയ വ്യക്തിക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്” (ഫത്ഹുല്‍ മുഈന്‍, പേ. 162). (3) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവന്റെ ജനാസക്കു തല്‍ഖീന്‍ സുന്നത്താണ്”(ഹാശിയതുല്‍ ജമല്‍, 2/204).
നിഹായഃ, ശര്‍ഹുല്‍മുഹദ്ദബ് തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലും തല്‍ഖീന്‍ സുന്നത്താണെന്ന് സമര്‍ഥിച്ചിരിക്കുന്നു. ‘നബി (സ്വ) തന്റെ മകന്‍ ഇബ്റാഹീമിന് തല്‍ ഖീന്‍ ചൊല്ലി എന്ന ഹദീസ് സ്വഹീഹായതല്ല.’ എന്ന ഇബ്നു ഹജര്‍ (റ) വിന്റെ പ്രസ്താ വന തല്‍ഖീന്‍ വിരോധികള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്. നിരര്‍ഥകമായ വാദമാണത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ഇബ്നുഹജര്‍ (റ) നടത്തുന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ നിന്ന് ഒരു കഷ്ണം അടര്‍ത്തിയെടുത്തുകൊണ്ടാണ് ഈ സുന്നത്തിനെ നിഷ്കാസനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നത്. തല്‍ഖീന്റെ വിധി പറയുകയല്ല വാസ്തവത്തില്‍ ഇബ്നു ഹജര്‍ (റ) അവിടെ ചെയ്യുന്നത്. കുട്ടികള്‍ക്കു ഖബ്റില്‍ ചോദ്യമുണ്ടാകുമോ എന്ന പ്രശ്നത്തിന്, അവര്‍ക്ക് ചോദ്യമുണ്ടാവു കയില്ലെന്നും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് തല്‍ഖീന്‍ വേണ്ടെന്ന പണ്ഢിതന്മാരുടെ വാക്കുകളില്‍ നിന്ന് ഇത് മനസ്സി ലാക്കാമെന്നും വിശദീകരിക്കുകയാണവിടെ. എന്നാല്‍ ഹമ്പലി, മാലികി, ഹനഫി മദ്ഹബുകള്‍ കുട്ടികള്‍ക്കും ഖബറില്‍ ചോദ്യമുണ്ടെന്നാണ് വാദിക്കുന്നത്. നബി (സ്വ), ഇബ്റാഹിം എന്ന മകന് തല്‍ഖീന്‍ നടത്തിയതായി പറയുന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കപ്പെട്ടപ്പോള്‍ പ്രസ്തുത ഹദീസ് സ്വഹീഹല്ലെന്ന് മറുപടി പറയുക മാത്രമാണ് ഇബ്നുഹജര്‍ (റ) ചെയ്യുന്നത്. വാസ്തവത്തില്‍ ഈ പരാമര്‍ശം തല്‍ഖീന്‍ വിരോധികള്‍ ക്കുള്ള തിരിച്ചടിയാണ്. കുട്ടികള്‍, ഖബ്റില്‍ വിചാരണ ചെയ്യപ്പെടുകയില്ലെന്ന വാദത്തിന് അവര്‍ക്ക് തല്‍ഖീന്‍ ഇല്ല എന്നതാണ് പണ്ഢിതന്മാര്‍ തെളിവാക്കുന്നത്. കുട്ടികള്‍ വിചാരണ ചെയ്യപ്പെടുമെന്നു പറയുന്നവര്‍ ഇബ്റാഹിം എന്ന കുട്ടിക്ക് നബി (സ്വ) തല്‍ഖീന്‍ നിര്‍വഹിച്ചതായി പ്രസ്താവിക്കുന്ന ഹദീസ് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തി വന്നവര്‍ക്കുവേണ്ടി തല്‍ഖീന്‍ സുന്നത്തുണ്ടോ എന്ന പ്രശ്നം ചര്‍ച്ചചെയ്യാന്‍ പോലും പണ്ഢിതന്മാര്‍ മുതിരുന്നില്ല. അത് സുന്നത്താണെന്ന് എല്ലാ വരും സമ്മതിക്കുന്നു (ഫതാവല്‍ കുബ്റാ 1/30, 31).
ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് പരിഷ്കരണവാദികള്‍ അംഗീകരിക്കുന്ന, ഇബ്നു തൈമിയ്യഃ പോലും തല്‍ഖീന്‍ അനാചാരമാണെന്ന് പറയാന്‍ ധൈര്യപ്പെടാതിരുന്നത്. സ്വഹാബത് അത് ചെയ്തിരുന്നു എന്നദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു...

from moosasonkal

Thursday, 19 January 2017

ഔലിയാക്കളുടെ സഹായം - ചോദ്യോത്തരം


- - - - - - - - - - - - - - - - - - - -
ആരോപണം:
🚫🚫🚫🚫🚫🚫
❇.ചില ആളുകൾക്ക് കുടുംബ ഡോക്ടർ എന്ന് പറയുന്ന പോലെ കുടുംബ സിദ്ധന്മാർ തന്നെയുണ്ട് .അവരുടെ ഏതൊരു കർമ്മവും ഇത്തരം സിദ്ധന്മാരുടെ അഭിപ്രായ നിർദേശങ്ങൾ അനുസരിച്ചാണ് നടത്തി വരാറുളളത്.
മറുപടി:👇👇👇
കുടുംബ സിദ്ധന്മാർ ജിന്ന്- ശൈത്വാൻ ഗ്രൂപ്പ് മുജാഹിദുകളിലാണ് ഉള്ളത്. അത് വ്യാജമാണെന്നതിൽ സംശയിക്കേണ്ടതില്ല.
🔻🔻🔻
എന്നാൽ അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സ ഉണ്ട്.അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധികളും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കി അതുകൊണ്ട് അല്ലാഹുവിനോട് തേടുന്ന ഒരു ചി കിത്സാ രീതിയാണിത്. പക്ഷേ, ആര്‍ക്കും യഥേഷ്ടം ചെയ്യാവുന്നതല്ല ഇത്. പ്രധാനപ്പെട്ട പല കടമ്പകളും കടന്നിരിക്കല്‍ അത്യാവശ്യമാണ്. അതിപ്രധാനപ്പെട്ട കടമ്പയായി ഇമാമുകള്‍ പറയുന്നത് അര്‍രിയാളതുല്‍ കുബ്റാ എന്നപേരില്‍ അസ്മാഉകാര്‍ വീട്ടുന്ന മുശാഹദയാണ്. ഈ കടമ്പ കടക്കുന്നതോടെ മലകൂതിയ്യായ കശ്ഫും മുശാഹദയും ഇലാഹിയ്യായ പ്രത്യേക സഹായവും അല്ലാഹു അവര്‍ക്ക് വരദാനമായി നല്‍കുന്നു. ഈ കഴിവ് മുഖേനയാണവര്‍ ചികിത്സിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ രിയാള വീട്ടുകയും അസ്മാഉല്‍ ഹുസ്നായിലെ ഓരോ പേരിനുമുളള വിവിധ പ്രത്യേകതകളും വ്യത്യസ്തങ്ങളായ ഉപയോഗങ്ങളും മനസ്സിലാക്കുകയും ചെയ്തവര്‍ നടത്തുന്ന, ഇസ്ലാം അംഗീകരിച്ച ഒരു ചികിത്സാരീതിയാണിത്. കശ്ഫുള്ള്വുനൂന്‍ 1/86, ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമ 488 – 490 എന്നിവ നോക്കുക.

ആരോപണം:
🚫🚫🚫🚫🚫🚫
യഥാർത്ഥത്തിൽ ഇത്തരം ആളുകൾക്ക് മറഞ്ഞകാര്യം അറിയാനും അവർക്ക് നമ്മെ സഹായിക്കാനും കഴിയുമോ?
മറുപടി:👇👇👇
മറഞ്ഞ കാര്യങ്ങൾ അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അറിയിച്ചു കൊടുക്കുന്നതാണ്.
🔻🔻🔻⏳
ഈ സ നബി(അ) മറഞ്ഞകാര്യങ്ങൾ അറിഞ്ഞത് ഖുർആൻ പറയുന്നത് കാണുക:
“നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളില്‍ സൂക്ഷിച്ചുവെക്കുന്നവയെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിശ്ചയം ഇതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’‘ (ആലുഇംറാന്‍ 49).
🔻🔻🔻✨
അല്ലാഹുവിന്റെ അസ്മാഉകള്‍ ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറിയതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും
സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിയുടെ കൊട്ടാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ കിതാബില്‍ നിന്നും വിജ്ഞാനം കരഗതമാക്കിയ ഒരാള്‍ പറഞ്ഞു. അങ്ങ് കണ്ണ് വെട്ടിത്തുറക്കുന്നതിന് മുമ്പായി ഞാന്‍ കൊണ്ടുവരാമെന്ന് (സൂറ അന്നംല്‍ 40).
ഈ ആയത്ത് വ്യാഖ്യാനിച്ച് കൊണ്ട് വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാവരും, അത് ആസഫുബ്നു ബര്‍ഖിയാ ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന, അല്ലാഹുവിന്റെ അതിമഹത്തായ നാമം, അറിയുന്ന വ്യക്തിയായിരുന്നു (റാസി 24/556).
🔻🔻🔻🔻🔻
ആരോപണം:
🚫🚫🚫🚫🚫🚫
❌.👉പതിനാല് നൂറ്റാണ്ട് മുമ്പ് റസൂലുളള(സ്വ)ന്റെ കാലത്ത് ഇത് പോലെ ഒരു മാല നഷ്ടപ്പെട്ട സംഭവം ഉണ്ടായിരുന്നു.അന്ന് എന്താണ് ചെയ്തത്?
✳✳✳✳✳✳✳
മറുപടി:👇👇👇
ആഇശ(റ) ന്റെ മാല കളഞ്ഞ് പോയപ്പോൾ ഉസൈദ്(റ) ന്റെ നേതൃത്വത്തിൽ നബി(സ) ആളെ നിയോഗിച്ച സംഭവം നബ(സ) തങ്ങളോ, ഔലിയാക്കളോ മറഞ്ഞ കാര്യങ്ങൾ അറിയില്ലെന്ന് ഫത്ഹുൽ ബാരി പോലുള്ള ഒരു ഗ്രന്ഥങ്ങളിലും കാണിക്കാൻ കഴിയില്ല .
ഈ ഹദീസ് ഉദ്ധരിച്ച ശേഷം വഹാബികൾ കൊടുത്ത ന്യായങ്ങൾ ഒരു ഇമാമും പറഞ്ഞിട്ടില്ല. ഇനി അപ്രകാരം ഉണ്ടെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു.
🔻🔻🔻📚
നബി(സ) തങ്ങൾ മാല അന്വേഷിക്കാൻ ആളുകളെ നിയോഗിച്ചതിനാൽ അവർക്ക് അത് അന്വേഷിച്ചതിന്റെ പ്രതിഫലം ഒരോ ചവിട്ടടിക്കും കിട്ടുമെന്നതിൽ തർക്കമില്ലല്ലോ.
🔻🔻🔻
ഇതിന് സമാനമായതും, വിശദമായതുമായ ഒരു സംഭവം കാണുക:
🔻🔻🔻☀
ഇമാം റാസി എഴുതുന്നു: “ബനൂമുസ്തലഖ് യുദ്ധം കഴിഞ്ഞു. നബി(സ്വ)യും അനുചരരും മടങ്ങുമ്പോള്‍ വഴിക്കുവെച്ച് ശക്തമായ കാറ്റുണ്ടായി. കാറ്റ് കാരണം മൃഗങ്ങള്‍ പലവഴിക്കായി ഓടിപ്പോയി. രിഫാഅഃ എന്ന കപടവിശ്വാസി മദീനയില്‍ മരണപ്പെട്ട വിവരം ആ യാത്രയില്‍ നബി സ്വഹാബാക്കളെ അറിയിച്ചു. അതേസമയം നിങ്ങള്‍ എന്റെ ഒട്ടകം എവിടെയാണെന്ന് അന്വേഷിക്കൂ എന്നാവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ട അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന കപടനും അവന്റെ അനുയായികളും പറഞ്ഞു: ‘ഈ മനുഷ്യനെക്കുറിച്ച് നിങ്ങള്‍ക്ക് ആശ്ചര്യം തോന്നുന്നില്ലേ? മദീനയില്‍ മരണപ്പെട്ട വ്യക്തിയെക്കുറിച്ച് അയാള്‍ പറയുന്നു: തന്റെ ഒട്ടകം എവിടെയാണെന്ന് അദ്ദേഹം അറിയുന്നുമില്ല. ഇതു കേള്‍ക്കാനിടയായ നബി(സ്വ) പറഞ്ഞു: കപട വിശ്വാസികളില്‍ പെട്ട ചിലര്‍ എന്നെ സംബന്ധിച്ചു ചില ആരോപണങ്ങളുന്നയിച്ചതായി ഞാനറിഞ്ഞു. എന്റെ ഒട്ടകം ഈ മലയുടെ ചെരുവില്‍ ഒരു മരത്തില്‍ കയര്‍ കുടുങ്ങിയ നിലയില്‍ നില്‍പ്പുണ്ട്’ നബി(സ്വ)പറഞ്ഞതു പ്രകാരം ഒട്ടകത്തെ അവര്‍ കണ്ടെത്തു കയും ചെയ്തു” (റാസി 15/87)
മദീനയിൽ മരണപ്പെട്ട മുനാഫിഖ് മരണപ്പെട്ടത് നബി (സ) അറിയുകയും,തന്റെ സ്വന്തം ഒട്ടകത്തെ അന്വേഷിക്കാൻ പറഞ്ഞതിലുള്ള തത്വം എന്താണെന്ന് ഇതിലൂടെ ഒരു വിശദീകരണമില്ലാതെ തന്നെ മനസ്സിലാക്കാം.
🔻🔻🔻⭕
നബി(സ) നമസ്കാരത്തിലാകുന്ന സമയത്ത് പോലും പിന്നിലുള്ള സ്വഹാബത്തിന്റെ മനസിലുള്ള ഭയഭക്തി പോലും വ്യക്തമായി കാണാൻ സാധിക്കുമെന്ന് നബി(സ) പറയുന്നത് കാണുക:
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله
“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂ‍ഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്ന്, വഹ്‌യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധ ഖുർ‌ആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച് പറഞ്ഞില്ലേ : وآتيناه من كل شيء سببا
“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു “
കാരണങ്ങളുടെ ലോകമായ ഇവിടെ കാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ച ഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോ ഇലാഹിന്റേയോ പ്രത്യേകതകളിൽ‌പ്പെട്ടതാവാതിരുന്നാൽ മതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.
🔻🔻🔻✏
അതാണ് മഹാനാ‍യ ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറഞ്ഞത്.
فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات
“തിരു നബി صلى الله عليه وسلم യുടെ, വഫാത്തോടെ വഹ്‌യ് അവസാനിച്ചപ്പോൾ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവർക്ക് ഇൽഹാം അവശേഷിച്ചു. വഹ്‌യുമായി കൂടിക്കുഴയാതിരിക്കാൻ വേണ്ടിയാണിത്. ഇൽഹാം സംഭവിക്കുന്നതിനെ നിഷേധിക്കൽ അഹങ്കാരമാണ്.(ഫത്ഹുൽ ബാരി)
🔻🔻🔻💧
ഔലിയാക്കൾ അദൃശ്യം ഇൽഹാമിലൂടെയും സാധിക്കുമെന്ന് ഇബ്നുഹജർ അസ്ഖലാനി(റ) മേൽ ഉദ്ധരണിയിൽ സമ്മതിക്കുന്നു
🔻🔻🔻🌷
ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു
أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490
“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”.(മദാരിജ് സാലി കീൻ 2/489)
🔻🔻🔻🔸
ലൗഹുൽ മഹ്ഫൂളിൽ നിന്നുള്ള കാര്യങ്ങൾ വായിക്കാൻ സാധാക്കുന്നതും അദൃശ്യങ്ങൾ അറിയുന്നതിന്റെ ഭാഗമാണ്. അത് ഇബ്നു തീമിയക്കുണ്ടെന്ന് ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നു.
🔻🔻🔻
ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു വഹാബിസത്തിൽ പെട്ട് പോയവർക്ക് സത്യം മനസ്സിലാക്കി കൊടുക്കട്ടെ!
🌹🌹🌹♻🌹🌹🌹

Frm moosa sonkal

By:- abna +91 8139852848

കൂട്ടുപ്രാർത്ഥന

വിഘടിതരുടെ തട്ടിപ്പ്

ചോദ്യം :
പിന്നിൽ സ്ത്രികളിലെങ്കിൽ ഇമാം എഴുന്നേറ്റ്  പോവണമെന്ന് ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം നവവി(റ)   ശറഹുൽ മുഹദബിൽ പറഞ്ഞിട്ടുണ്ടോ ? അത്കൊണ്ട് കൂട്ടു പ്രാർത്ഥന പാടില്ലെന്ന് ശാഫിഈ മദ്ഹബിൽ ഉണ്ടെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണോ*❓

📘✍🏼 *ഉത്തരം*📘

         നിസ്കാരശേഷം ഇമാം കൂട്ടുപ്രാർത്ഥന പാടില്ല എന്നോ മഅമൂം പ്രാർത്ഥനക്ക്‌ ആമീൻ പറയരുതെന്നോ ശാഫിഈ മദ്ഹബിലേ ഒറ്റ ഗ്രന്തത്തിലും പറഞ്ഞതായി തെളിയിക്കാൻ ഇബിലിസടക്കമുള്ള  ഒറ്റ മൗലവിക്കും സാധ്യമല്ല.
              ശറഹുൽ മുഹദ്ദബിന ആ വാജകത്തിലോ ആ  ഗ്രന്ഥത്തിലോ വ്യക്തമായി ഇമാം കൂട്ടുപ്രാർത്ഥന നടത്തരുത്‌ എന്ന് പറഞ്ഞിട്ടേയില്ല. വഹാബികൾ ഉണ്ടാക്കിയ ടെകസ്റ്റിലും അങ്ങനെ ഒരു വാക്കില്ല. ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റ് അല്പം മാറി ഇരിക്കണം എന്നിട്ട് ദുആ ചെയ്യണം എന്ന് പഠിപ്പിക്കാൻ വേണ്ടി പറഞ്ഞ വാജകം മുന്നും പിന്നും കട്ടുമുറിച്ചു ദുർവ്യാഖ്യാനം ചെയ്യുകയാണ് വാഹബീസ് ചെയ്തിരിക്കുന്നത്. കിതാബുകളിൽ വെട്ടിമാറ്റാത്തെ ഇവർക്ക് നിലനിൽപ്പില്ല. ഇവർ കൊണ്ടുവരുന്ന ഏതൊരു വാചകവും ഇങ്ങനെയാണ്. ശറഹുൽ മുഹദബിലെ ആദ്യഭാഗവും ശേഷമുള്ളതടക്കം നമുക്കു പരിശോധിക്കാം.

*ഇമാം നവവി(റ) പറയുന്നു*

                   ഇമാമിനും മഅമൂമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ദികറും ദുആയും സുന്നത്താണ് എന്ന് നാം പറഞ്ഞു . എല്ലാ നിസ്കാരത്തിന് ശേഷവും അത് സുന്നത്താണ്. അതിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.
            ഇമാം സുബ്ഹിക്കും അസറിനും ശേഷം മാത്രമേ ദുആ ചെയ്യാവൂ എന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല.
                       മറിച്ചു ശരിയായ അഭിപ്രായം എല്ലാ നിസ്കാരിത്തിലും ദുആ ചെയ്യൽ ഇമാമിന്‌ സുന്നത്താണ്. ഇമാം ജനങ്ങളിലേക്ക് മുന്നിട്ട് ദുആ ചെയ്യേണ്ടതാണ്.

          📘 *(ശറഹുൽ മുഹദബ്)*

  ‏( ﻓﺮﻉ ‏) ﻗﺪ ﺫﻛﺮﻧﺎ ﺍﺳﺘﺤﺒﺎﺏ ﺍﻟﺬﻛﺮ ﻭﺍﻟﺪﻋﺎﺀ ﻟﻼﻣﺎﻡ ﻭﺍﻟﻤﺄﻣﻮﻡ ﻭﺍﻟﻤﻨﻔﺮﺩ ﻭﻫﻮ ﻣﺴﺘﺤﺐ ﻋﻘﺐ ﻛﻞ ﺍﻟﺼﻠﻮﺍﺕ ﺑﻼ ﺧﻼﻑ ﻭﺃﻣﺎﻣﺎ ﺍﻋﺘﺎﺩﻩ ﺍﻟﻨﺎﺱ ﺃﻭ ﻛﺜﻴﺮ ﻣﻨﻬﻢ ﻣﻦ ﺗﺨﺼﻴﺺ ﺩﻋﺎﺀ ﺍﻻﻣﺎﻡ? ﺑﺼﻼﺗﻲ ﺍﻟﺼﺒﺢ ﻭﺍﻟﻌﺼﺮ ﻓﻼ ﺃﺻﻞ ﻟﻪ ﻭﺍﻥ ﻛﺎﻥ ﻗﺪ ﺃﺷﺎﺭ ﺇﻟﻴﻪ ﺻﺎﺣﺐ ﺍﻟﺤﺎﻭﻯ ﻓﻘﺎﻝ ﺍﻥ ﻛﺎﻧﺖ ﺻﻼﺓ ﻻ ﻳﺘﻨﻘﻞ ﺑﻌﺪﻫﺎ ﻛﺎﻟﺼﺒﺢ ﻭﺍﻟﻌﺼﺮ ﺍﺳﺘﺪﺑﺮ ﺍﻟﻘﺒﻠﺔ ﻭﺍﺳﺘﻘﺒﻞ ﺍﻟﻨﺎﺱ ﻭﺩﻋﺎ ﻭﺍﻥ ﻛﺎﻧﺖ ﻣﻤﺎ ﻳﺘﻨﻔﻞ ﺑﻌﺪﻫﺎ ﻛﺎﻟﻈﻬﺮ ﻭﺍﻟﻤﻐﺮﺏ ﻭﺍﻟﻌﺸﺎﺀ ﻓﻴﺨﺘﺎﺭ ﺃﻥ ﻳﺘﻨﻔﻞ ﻓﻲ ﻣﻨﺰﻟﻪ ﻭﻫﺬﺍ ﺍﻟﺬﻯ ﺃﺷﺎﺭ ﺇﻟﻴﻪ ﻣﻦ ﺍﻟﺘﺨﺼﻴﺺ ﻻ ﺃﺻﻞ ﻟﻪ ﺑﻞ ﺍﻟﺼﻮﺍﺏ ﺍﺳﺘﺤﺒﺎﺑﻪ ﻓﻲ ﻛﻞ ﺍﻟﺼﻠﻮﺍﺕ ﻭﻳﺴﺘﺤﺐ ﺃﻥ ﻳﻘﺒﻞ ﻋﻠﻲ ﺍﻟﻨﺎﺱ ﻓﻴﺪﻋﻮ ﻭﺍﻟﻠﻪ ﺃﻋﻠﻢ

              ഖിബലക്ക് മുന്നിട്ട് ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റ് ജനങ്ങളിലേക്ക്‌ മുന്നിട്ട് ദുആ ചെയ്യണം എന്ന ആശയം മറ്റൊരു ഭാഷയിൽ പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ഈ വഹാബി ദജ്ജാലുകൾ ചെയ്തിരിക്കുന്നത് .
                     സ്വന്തം വിട്ടിലോ മറ്റോ സ്ത്രികൾ മഅമൂമിങ്ങളായി ഉണ്ടെങ്കിൽ ഉള്ള വിധി കാണുക
                ഇമാം പിരിഞ്ഞു പോവാൻ ഉദ്ദേശിച്ചാൽ പിന്നിൽ സ്ത്രികൾ ഉണ്ടെങ്കിൽ അവർ പിരിയുന്നത് വരെ  അവിടെ തന്നെ താമസിക്കണം . സ്ത്രികൾ പുരുഷന്മാരുമായി കലരാതിരിക്കാൻ വേണ്ടി
  📔 *[ശറഹുൽ മുഹദബ് ]*
              ഇവിടെ സ്ത്രികൾ പള്ളിയിലാണെന്ന് നവവി ഇമാം പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെകിൽ അതാണ് വഹാബി തെളിയിക്കേണ്ടത് .
             സ്ത്രികൾക്ക്‌ അന്യ          പുരുഷന്മാർ  പങ്കെടുക്കുന്ന പളളിയിൽ നിസ്കാരത്തിന് ഹാജറാവൽ കാറാഹത്താണെന്ന് ശാഫിഈ ഇമാമും പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ടെന്നും (ശറഹുൽ മുഹദബ്)    ഫിത്നയുണ്ടെങ്കിൽ അത് പാടില്ല എന്നും അവരെ തടയണമെന്നും ശർഹു മുസ്ലിമിലും ഇമാം നവവി തന്നെ പറഞ്ഞിട്ടുണ്ട്*നവവി ഇമാം എഴുതുന്നു*
أما الأحكام ( فقالالشافعيوالأصحاب رحمهم الله : يستحبللنساء غير ذوات الهيئات حضور صلاة العيد وأما ذوات الهيئات وهن اللواتييشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور  شرح المهذب
പെരുന്നാൾ അദ്ധ്യയത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
 ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മത്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
📚  *ശറഹുൽ മുഹദബ്‌*
النووي رحمه الله ورضي عنه في ) شرح مسلم ( في باب خروج النساء إلى المساجد : )) إذا لم يترتب عليه فتنة وأنها لا تخرج متطيبة ((وانظر إلى قوله " إذا لم يترتب عليه فتنة " ما أحسنه فيما قدمته من وجوب المنع حيث ترتبت الفتنة على خروجهن فتاوي الكبري
   *ഇമാം നവവി വീണ്ടും പറയുന്നു*

      സ്ത്രികൾ പിന്നിൽ ഇല്ലെങ്കിൽ ഇമാം നിസ്കരിച്ച സ്ഥലത്ത് നിന്ന് മാറി നിൽക്കണം(ജനങ്ങലേക്ക് മുന്നിട്ട് ദുആ ചെയ്യണം )
എന്ന് പറയാനുള്ള കാരണം
ഒന്ന് -സലാം വീട്ടിയോ എന്ന് പിന്നിലുള്ളവർ സംശയിക്കാതിരിക്കാൻ വേണ്ടിയാണ്, രണ്ട്‌ -മറ്റൊരാൾ ഇമാം നിസ്കാരത്തിലാണെന്നു കരുതി തുടരാതിരിക്കാൻ വേണ്ടിയാണ്
     📘  *[ശറഹുൽ മുഹദബ്]** ﻗﺎﻝ ﺍﻟﺸﺎﻓﻌﻲ ﻭﺍﻻﺻﺤﺎﺏ ﺭﺣﻤﻬﻢ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻳﺴﺘﺤﺐ ﻟﻼﻣﺎﻡ ﺇﺫﺍ ﺳﻠﻢ ﺃﻥ ﻳﻘﻮﻡ ﻣﻦ ﻣﺼﻼﻩ ﻋﻘﺐ ﺳﻼﻣﻪ ﺇﺫﺍ ﻟﻢ ﻳﻜﻦ ﺧﻠﻔﻪ ﻧﺴﺎﺀ ﻫﻜﺬﺍ ﻗﺎﻟﻪ ﺍﻟﺸﺎﻓﻌﻲ ﻓﻲ ﺍﻟﻤﺨﺘﺼﺮ ﻭﺍﺗﻔﻖ ﻋﻠﻴﻪ ﺍﻻﺻﺤﺎﺏ ﻭﻋﻠﻠﻪ ﺍﻟﺸﻴﺦ ﺃﺑﻮ ﺣﺎﻣﺪ ﻭﺍﻻﺻﺤﺎﺏ ﺑﻌﻠﺘﻴﻦ ‏( ﺍﺣﺪﺍﻫﻤﺎ ‏) ﻟﺌﻼ ﻳﺸﻚ ﻫﻮ ﺃﻭ ﻣﻦ ﺧﻠﻔﻪ ﻫﻞ ﺳﻠﻢ ﺃﻡ ﻻ ‏( ﻭﺍﻟﺜﺎﻧﻴﺔ ‏) ﻟﺌﻼ ﻳﺪﺧﻞ ﻏﺮﻳﺐ ﻓﻴﻈﻨﻪ ﺑﻌﺪ ﻓﻲ ﺍﻟﺼﻼﺓ ﻓﻴﻘﺘﺪﻯ ﺑﻪ
      شرح المهذب
             ചുരുക്കത്തിൽ ഇന്ന് നമ്മളുടെ  നാടുകളിൽ    ചെയ്യുന്നത് പോലെ ഇമാം സലാം വിട്ടിയാൽ മഅമൂമിങ്ങളിലേക്ക് തിരിഞ്ഞിരുന്നു ദുആ ചെയ്യണമെന്ന് പറയുക മാത്രമാണ് ഇമാമുമാർ ചെയ്തത്. അല്ലാതെ ഇമാം മഅമൂമിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ പാടില്ല എന്നോ ദുആ ചെയ്യമ്പോൾ അവർ ആമീൻ പറയാൻ പാടില്ല എന്നോ ശറഹുൽ മുഹദബിൽ നിന്നോ മറ്റു ശാഫിഈ മദ്ഹബിലെ ഒറ്റ പണ്ഡിതനും പറഞ്ഞതായി കൊണ്ടുവരാൻ ഒരു ശൈത്താനും സാധ്യമല്ല . ഇവർ ഉണ്ടാക്കിയ പോസ്റ്റിലോ ഉദ്ധരണിയിലോ കൂട്ട് പ്രാർത്ഥന നടത്തരുത്‌  ,മഅമൂമിങ്ങൾ ഇമാമിന്റെ ദുആക്ക് ആമിൻ പറയരുത്  എന്നോ ഭൂതക്കണ്ണാടി വെച്ചുനോക്കിയാൽ പോലും കാണുകയില്ല. പാവം വഹാബികൾ.

അതോടു കൂടെ സ്ത്രികൾ ഉണ്ടെങ്കിൽ എന്നതിൽ നിന്ന് അവർ അന്യപുരുഷൻ ഉള്ള പള്ളിയിലാണ് എന്നും,ആ വാചകത്തിൽ ഇല്ല .അതെല്ലാം വഹാബി കീശയിൽ നിന്ന് കൂട്ടിയതാണ്.
                      *നബി (സ)യുടെ ആദ്യകാലത്ത് ചില സ്ത്രികൾ പള്ളിയിൽ പോയപ്പോൾ നബി(സ) തങ്ങൾ സ്ത്രികൾ പിരിഞ്ഞു പോയതിന് ശേഷമാണ് നിസ്കാരസ്ഥലത്ത് നിന്ന് മാറിയത് എന്ന ഹദീസാണ് നവവി ഇമാം അതിന്ന് തെളിവാക്കിയത്*

 *ഇമാം നവവി ശറഹുൽ മുഹദബിൽ വീണ്ടും പറയുന്നു*
                   ഇമാം മിഹ്റാബിൽ നീങ്ങിയിരിക്കാനും ദിക്റിന്നും ദുആക്കും വേണ്ടി ജനങ്ങളിലേക്ക് മുന്നിടാനും ഉദ്ദേശിച്ചാൽ അവൻ ഉദ്ദേശിച്ച ഏത് രൂപത്തിലും അനുവദനീയമാണ്.
                 ഏറ്റവും േശൃഷ്ടത ഇമാം ബഖവി പറഞ്ഞു വലഭാഗത്തെ തൊട്ട് മാറിയിരിക്കണം. ഇമാം ബഗവി പറയുന്നു .അതിൽ രണ്ടു രൂപമുണ്ട്‌ ഒന്ന് മിഹ്റാബിൽ വലഭാഗവും ജനങ്ങളിലേക്ക് ഇടഭാഗവും ആക്കി മിഹ്റാബിന്റെ വലത്തേ ഭാഗത്തിരിക്കുക
               രണ്ടാം രൂപം അതാണ് പ്രബലം .മിഹ്റാബിൽ അവന്റെ ഇടത് ഭാഗവും വലത് ഭാഗം ജനങ്ങളിലേക്കുമാക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തിരിക്കുക. ഇതാണ് തഹദീബിൽ ബഗവി ഇമാമിന്റെ വാചകം. ഈ രണ്ടാം രൂപം കൊണ്ടു ബഗവി ഇമാം ശറഹുസുന്നയിൽ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
               അതിന് ബറാ ഉബനു ഹാസിബ് (റ)ന്റെ ഹദീസ് കൊണ്ട് തെളിവ് പിടിക്കുകയും  ചെയ്തു. അവർ പറഞ്ഞു
           ഞങ്ങൾ നബി(സ) പിന്നിൽ നിസ്കരിച്ചാൽ ഞങ്ങൾ തങ്ങളുടെ വലഭാഗത്തിരിക്കാൻ ഇഷ്ടപ്പെട്ടു .കാരണം നബി (സ) തങ്ങൾ അവിടത്തെ മുഖം കൊണ്ട്    ഞങ്ങളിലേക്ക് മുന്നിടാറുണ്ടയിരുന്നു.
📗 *[ഇമാം മുസ്ലിം റിപ്പോർട്ട്- ശറഹുൽ മുഹദബ്]*‏( ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩ ﺃﻥ ﻳﻨﻔﺘﻞ ﻓﻲ ﺍﻟﻤﺤﺮﺍﺏ ﻭﻳﻘﺒﻞ ﻋﻠﻲ ﺍﻟﻨﺎﺱ ﻟﻠﺬﻛﺮ ﻭﺍﻟﺪﻋﺎﺀ ﻭﻏﻴﺮﻫﻤﺎ ﺟﺎﺯ ﺃﻥ ﻳﻨﻔﺘﻞ ﻛﻴﻒ ﺷﺎﺀ ﻭﺃﻣﺎ ﺍﻻﻓﻀﻞ ﻓﻘﺎﻝ ﺍﻟﺒﻐﻮﻱ ﺍﻻﻓﻀﻞ ﺃﻥ ﻳﻨﻔﺘﻞ ﻋﻦ ﻳﻤﻴﻨﻪ ﻭﻗﺎﻝ ﻓﻲ ﻛﻴﻔﻴﺘﻪ ﻭﺟﻬﺎﻥ ‏( ﺃﺣﺪﻫﻤﺎ ‏) ﻭﺑﻪ ﻗﺎﻝ ﺃﺑﻮ ﺣﻨﻴﻔﺔ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻳﺪﺧﻞ ﻳﻤﻴﻨﻪ ﻓﻲ ﺍﻟﻤﺤﺮﺍﺏ ﻭﻳﺴﺎﺭﻩ ﺍﻟﻲ ﺍﻟﻨﺎﺱ ﻭﻳﺠﻠﺲ
ﻋﻠﻰ ﻳﻤﻴﻦ ﺍﻟﻤﺤﺮﺍﺏ ‏( ﻭﺍﻟﺜﺎﻧﻲ ‏) ﻭﻫﻮ ﺍﻻﺻﺢ ﻳﺪﺧﻞ ﻳﺴﺎﺭﻩ ﻓﻲ ﺍﻟﻤﺤﺮﺍﺏ ﻭﻳﻤﻴﻨﻪ ﺍﻟﻲ ﺍﻟﻘﻮﻡ ﻭﻳﺠﻠﺲ ﻋﻠﻲ ﻳﺴﺎﺭ ﺍﻟﻤﺤﺮﺍﺏ ﻫﺬﺍ ﻟﻔﻆ ﺍﻟﺒﻐﻮﻱ ﻓﻲ ﺍﻟﺘﻬﺬﻳﺐ ﻭﺟﺰﻡ ﺍﻟﺒﻐﻮﻱ ﻓﻲ ﺷﺮﺡ ﺍﻟﺴﻨﺔ ﺑﻬﺬﺍ ﺍﻟﺜﺎﻧﻲ ﻭﺍﺳﺘﺪﻝ ﻟﻪ ﺑﺤﺪﻳﺚ ﺍﻟﺒﺮﺍﺀ ﺑﻦ ﻋﺎﺯﺏ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ " ﻛﻨﺎ ﺇﺫﺍ ﺻﻠﻴﻨﺎ ﺧﻠﻒ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﺣﺒﺒﻨﺎ ﺃﻥ ﻧﻜﻮﻥ ﻋﻦ ﻳﻤﻴﻨﻪ ﻳﻘﺒﻞ ﻋﻠﻴﻨﺎ ﺑﻮﺟﻬﻪ.  شرح المهذب.  77

               പ്രിയപ്പെട്ട മുസ്ലിമിങ്ങൾ ചിന്തിക്കുക .ഇത്രയും വ്യക്തമായി മിഹ്റാബിൽ തന്നെ  ഇമാം വലതു ഭാഗത്ത് തിരിഞ്ഞിരിക്കണമെന്നും അതാണ് നബിയുടെ മാതൃകയെന്നും എന്നിട്ട് ദുആ ചെയ്യണമെന്നും വ്യകതമായി പറഞ്ഞ
ഇമാം നവവി(റ)യുടെ ശറഹുൽ മുഹദബിന്റെ വാജകം കട്ടുമുറിച്ചു മുറിയൻ പോസ്റ്റുണ്ടാക്കി
ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വഹാബി ഗുഢതന്ത്രത്തെ നാം തിരിച്ചറിയുക
               സ്ത്രികൾ ഇരിക്കുന്ന ഭാഗത്തേക്ക്  പോയി ഇമാം ഇരിക്കണമെന്ന് വരെ ഇമാം നവവി പറഞ്ഞു ,എന്നുവരെ ഇവർ തട്ടിവിടാറുണ്ട് .അങ്ങനെ ഒരു വാചകം കിതാബിൽ നിന്ന് കാണിക്കാൻ സാധ്യമല്ല .
                  ഇങ്ങനെ ധാരാളം മുറിയൻ പോസ്റ്റുകൾ ഇവർ ഉണ്ടാക്കിയിട്ടുണ്ട്. കിതാബിന്റ പൂർണ പേജുകൾ പരിശോധിച്ചാൽ ഏതൊരാൾക്കും , മുന്നും പിന്നും വെട്ടിമാറ്റി ജൂതന്മാരെപോലും കടത്തിവെട്ടുന്ന തിരിമറിയാണ് ഇവർ നടത്തുന്നത് എന്ന് മനസ്സിലാവും.
                   ബിരുത ധാരികളായ ചില മുസ്ലിയാകന്മാരും പല മൗലവിമാരുമടക്കം ഇത്തരംപോസ്റ്റുകൾ മാത്രമാണ് വായിച്ചത്. അവർ കിതാബിന്റ പേജുകൾ എല്ലാഭാഗവും നോക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്.
                      മഅമൂമിങ്ങൾ ആമീൻ പറയുമെങ്കിലും ഉറക്കെ ഇമാം ദുആ ചെയ്യണമെന്ന് ഫത്ഹുൽ മുഈനിൽ പോലും വ്യക്തമായി രേഖപ്പെടുത്തിയുട്ടുണ്ട്.وسن ذكر ودعاء سرا عقبها أي الصلاة أي يسن الإسرار بهما لمنفرد ومأموم وإمام لم يرد تعليمالحاضرين ولا تأمينهم لدعائه بسماعه وورد فيهما أحاديث كثيرة ذكرت جملة منها في كتابي إرشاد العباد1 فاطلبه فإنه مهم.وروى الترمذي ]رقم: 3499[ عن أبي أمامة قال: قيل لرسول الله ص: أي الدعاء أسمع؟ أي أقرب إلىالإجابة؟ قال: جوف الليل ودبر الصلوات المكتوبات.وروى الشيخان ]البخاري رقم: 2992, ومسلم رقم.        فتح المعين

ഉമർ (റ) ൻ്റെ ഭരണ കാലത്തെ ഇസ്തിഗാസയും,സ്വപ്നവും. വിഘടിതരുടെ കളവുകൾക്ക് മറുപടി. ഭാഗം‐1


-------------------------
-------------------------
حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.
"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെ നശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).
🔻🔻🔻
ഈ സംഭവം കേവലം സ്വപ്നമാണെന്നും,കബിറന്നടുത്ത് പോയി പറഞ്ഞതും, ഉമർ(റ)ന്റെ അടുത്ത് പോയി നടന്ന കാര്യങ്ങൾ പറഞ്ഞതും സ്വപ്നത്തിലാണെന്ന് ആക്കി മാറ്റിയ വാഹാബികളുടെ കാപട്യങ്ങളും, കള്ളത്തരങ്ങളും തുറന്ന് കാണിച്ച് മറുപടി പറയുന്നു.
🔻🔻🔻🌀
(ഉണർച്ചയിൽ)നബി(സ)യുടെ ഖബറിനടത്തു ചെന്ന് സഹായം ചോദിച്ച വ്യക്തിയെ
എന്ത് കൊണ്ട് ഉമർ(റ) ശിർക്ക് ആരോപിച്ച് ശിക്ഷിക്കുകയോ, ശകാരിക്കുകയോ ചെയ്തില്ല ?എന്ത് കൊണ്ട് ഈ ചോദ്യത്തിന് മറുപടി ഇല്ല വിമർശകരെ!
📢
🔻🔻🔻
കളവ്: 1⃣

അദ്ധുററുസ്സനിയ്യ الدرر السنية എന്ന തൻ്റെകിതാബിൽ വ്യക്തികൾ റസൂലിനെ സ്വപ്നം കണ്ടത് ഇസ്ലാമിൽ തെളിവല്ലെന്നു സ്ഥാപിച്ച കേരള സമസ്തക്കാരടക്കമുള്ള ഇടതേട്ട വാദികളുടെ ബഹുമാന്യ പണ്ഢിതൻ സൈനീദഹ്ലാൻ അതെ പുസ്തകത്തിൽ തന്നെ സ്വപ്നം തെളിവായി ഉദ്ധരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ തവസ്സുലും(ഇടതേട്ടം)ഇസ്തിഗാസയും(അല്ലാഹു അല്ലാത്തവരെ നേരിൽ വിളിച്ചു പ്രാർത്ഥിക്കൽ)അനുവദനീയമാണെന്നു പ്രസ്താപിക്കുകയും ചെയ്യുന്നു( അദ്ധുററുസ്സനിയ്യ പേജ്‐9)
സൈനീദഹ്ലാനുദ്ധരിച്ച ഈ സ്വപ്നക്കഥ അനുയായികളും വലിയ കാര്യമായി തന്നെ എടുത്തു പ്രസ്താവിക്കുന്നു
.
🚫🚫🚫🚫🚫🚫
മറുപടി:
👇👇👇
ഇസ്ലാമിൽ സ്വപനം കൊണ്ട് ഹുക്മ് (വിധി) സ്ഥിരപ്പെടുമെന്ന് സൈനീ ദഹ് ലാൻ (റ) മാത്രമല്ല; ഒരു ഇമാമും പറഞ്ഞിട്ടില്ല.
എന്നാൽ സൈനീ ദഹ് ലാൻ(റ) ഒരു കിതാബിലും മേൽ സംഭവത്തിലെ സ്വപ്നം ദീനിൽ തെളിവാണെന്ന് പറഞ്ഞതായി കാണിക്കാൻ കഴിയില്ല.
അങ്ങനെ പറഞ്ഞ ഒരു ഉദ്ധരണി കാണക്കാൻ വിമർശകരെ വെല്ലുവിളിക്കുന്നു.
🔻🔻🔻📢
പ്രസ്തുത സംഭവം കേവലം സ്വപ്നക്കഥയാണെന്ന് ഒരു ഇമാം പോലും പറഞ്ഞിട്ടില്ല.
🔻🔻🔻♻
വഹാബി പുരോഹിതൻ ഇബ്നു തീമിയ പോലും പറയുന്നത് കാണുക:
وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ് ആ വർഷത്തെ ആമുർറമാദ: (عام الرمادة) എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽ(സ)യെ കാണുകയും ഉമർ(റ) സമീപ്പിച്ച് ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).
🔻🔻🔻🔸
ഇമാമീങ്ങളുടെ പേരിൽ കള്ളം പറയുമ്പോൾ സൂക്ഷക്കണം അല്ലെങ്കിൽ ഇത് പോലെ പിടിക്കപ്പെടും.ഇഖ്തിളാഅ എന്ന ഗ്രന്ഥം സൈനീ ദഹ് ലാൻ (റ)ന്റെതല്ല.

കളവ്:
2⃣
👇👇👇
അദ്ധേഹം കഥക്ക് നൽകിയ തലവാചകം തന്നെ തവസ്സുലിന്നും,ഇസ്തിഗാസക്കും ശുപാർശകരെ നിശ്ചയിക്കുന്നതിനുമെല്ലാം തെളിവാണു അതെന്ന നിലക്കാണ്.ആ തലവാചകം ഇങ്ങിനെയാണ്.
وهو من باب،التوسل واتشفع والإستغاثة به صلى الله عليه وسلم -ص-9
🚫🚫🚫🚫🚫🚫

മറുപടി:
👇👇👇
ഒരു സംഭവം തന്നെ തവസ്സുലിനും,ഇസ്തിഗാസക്കും ശുപാർശ ചോദിക്കുന്നതിനെല്ലാം ഇമാമീങ്ങൾ തെളിവാക്കുന്നുണ്ട് അതിന് എന്താണ് കുഴപ്പം?
ഇതിന് സമാനമായ മറ്റൊരു സംഭവം തെളിവാക്കിയ ശേഷം ഇമാം നവവി(റ) പറയുന്നത് കാണുക:
ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും നല്ലതായി കണ്ടുകൊണ്ട് ഉത്ബി(റ) യിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നവാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്....(ശർഹുൽ മുഹദ്ദബ് 8/217).
🔻🔻🔻
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ പ്രസതുത സംഭവം ഉദ്ദരിക്കുകയും പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .
അപ്പോൾ ആ കളവും പൊളിഞ്ഞു.
✳✳✳✳✳✳
കളവ്:
3⃣

മഴക്ക് വേണ്ടി നബി(സ)യുടെ ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെട്ടു എന്നതാണ് ഈ കഥയിലെ പ്രധാന പ്രതിപാദ്യം.ഇതുതന്നെ പരിശുദ്ധ ഖുർആനിന്റെ നബി(സ)യുടെ ചര്യക്കും സ്വഹാബത്തിന്റേയും താബിഉകളുടെയും സമ്പ്രദായങ്ങൾക്കും ഒട്ടും യോജിക്കാത്തതാണ്.''
🚫🚫🚫🚫🚫🚫

മറുപടി:
👇👇👇
ഈ സംഭവം
ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വിൽ നിന്ന് നിവേദനം ചെയ്യുന്ന എന്നാണ് ഫത്ഹുൽ ബാരിയിൽ (3/144)ഇബ്നു ഹജർ(റ) പറയുന്നത്.
🔻🔻🔻
ഇബ്നു കസീർ ഈ സംഭവം ഉദ്ധരിച്ച ശേഷം പറയുന്നു: ഇതിന്റെ പരമ്പര പ്രബലമാണ് (അൽ ബിദായ വന്നിഹായ 10/111)
🔻🔻🔻📚
നബി(സ) നക്ഷത്ര തുല്യരാണെന്ന് പറഞ്ഞ അതേ സ്വഹാബത്താണ് നബി തങ്ങളുടെ ജാറത്തിൽ പോയി മഴക്ക് വേണ്ടി സഹായാർത്ഥന നടത്തിയത്.
🔻🔻🔻⏳
ഇനി താബിഈങ്ങൾ ചെയ്ത തെളിവ് വേണമെങ്കിൽ അതും കണ്ടോളൂ.
👇
🔻🔻🔻📚
മഹാനായ ഇബ്നു അസാകിർ(റ) രേഖപ്പെടുത്തുന്നു:
كان محمّد ابن المنكدر يجلس مع أصحابه ، فكان يصيبه صمات ، فكان يقوم ويضع خده على قبر النبي - صلى الله عليه وسلم ثم يرجع، فعوتب في ذلك ، فقال : إنه يصيبني خطرة ، فإذا وجدت ذلك ، استعنت بقبر النبي - صلى الله عليه وسلم . (تاريخ دمشق : ١٤٦/٧)
മുഹമ്മദ്ബ്നുൽമുൻകദിർ(റ) കൂട്ടുകാരൊന്നിച്ചിരിക്കുമ്പോൾ അദ്ദേഹത്തിനു വല്ല പ്രയാസവും നേരിട്ടാൽ എഴുന്നേറ്റുപോയി തന്റെ കവിൾത്തടം നബി(സ) യുടെ ഖബ്റിന്നു മുകളിൽ വെക്കുകയും പിന്നീട് തിരിച്ച് വരുന്നതുമാണ്. അങ്ങനെ ചെയ്യുന്നതിൽ അദ്ദേഹത്തെ ആക്ഷേപിക്കപ്പെട്ടപ്പോൾ അദ്ദേഹം വിശദീകരിച്ചു. എനിക്ക് വല്ല അപകടവും വന്നെത്തിയാൽ ഞാൻ നബി(സ) യുടെ ഖബ്റിനോട് ഇസ്തിഗാസ നടത്തുന്നതാണ്.(താരീഖുദിമിഷ്ഖ് : 7/146)
🔻🔻🔻🌀
അങ്ങനെ ഈ കള്ളത്തരവും പൊളിച്ചു, ഇനി എന്ത് പറയാനുണ്ട്? ഞാൻ പറഞ്ഞ തെളിവുകൾ നിഷേധിക്കാനോ, ശരിയല്ലെന്ന് സമർത്ഥിക്കാനോ കഴിക്കുന്നവർ ഇതിന് മറുപടി എഴുതാൻ വെല്ലുവിളിക്കുന്നു.
🌹🌹🌹♻🌹🌹🌹
സുന്നി ഡിബേറ്റ്സ് വിങ്ങിനു വേണ്ടി
✏ഹാരിസ് തറമ്മൽ
📞+9715020 872 06


✏✏fro moosa sonkal's blog
 

Thursday, 12 January 2017

തിരുനബി ﷺ ഒരു ഹൃസ്വ ചരിത്രം

വരണ്ടുണങ്ങിയ നിബിഡമായ മരുഭൂമിയുടെ മാറിടത്തിലേക്ക്‌ മുലകുടി മാറാത്ത കുഞ്ഞു പൈതലിനെയും മാതാവായ ഹാജറിനെയും വിട്ടു കൊണ്ട്‌ അല്ലാഹുവിന്റെ കൽപ്പനപ്രകാരം ഇബ്രാഹീം നബി(അ) അവരെ അല്ലാഹുവിങ്കൽ ഏൽപ്പിച്ച്‌ തിരിഞ്ഞു നോക്കാതെ നടക്കാൻ തുടങ്ങിയപ്പോ 'ഈ മരുഭൂവിൽ ഞങ്ങളെയും തനിച്ചാക്കി നിങ്ങൾ പോകുകയാണോ?' എന്ന് ഹാജർ ബീവി(റ) ചോദിച്ചു. മറുപടിയില്ല. മൂന്നുവട്ടം ചോദിച്ചിട്ടും ഉത്തരമില്ലാതെ വന്നപ്പോൾ 'ഇങ്ങനെ ചെയ്യാൻ അല്ലാഹുവിങ്കൽ നിന്നുള്ള കൽപ്പനയുണ്ടോ?' എന്നായി മഹതിയുടെ ചോദ്യം. "അതേ" എന്ന മറുപടിയിൽ ബീവി തൃപ്തയായി. ദൈവസന്നിധിയിലെ തീരുമാനമാണെങ്കിൽ അവൻ തന്നെ ജീവിക്കാനുള്ള സംവിധാനവും ഒരുക്കിക്കൊള്ളുമെന്ന മഹത്തായ തവക്കുലിന്റെ ബോധം ഹാജർ ബീവി(റ)ക്ക്‌ മനസ്സിലുറച്ചിരുന്നു .മാറിടം വറ്റി - കരുതിയ കുടിവെള്ളവും ഭക്ഷണവും തീർന്നു. കണ്ണെത്താദൂരത്തോളം പരന്നു നിൽക്കുന്ന വിശാലമായ മരുഭൂമിയിൽ രണ്ട്‌ മനുഷ്യജീവികൾ ആരോരുമില്ലാതെ, ഒരുവിധ കരുതലുമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നു. ഇസ്മായീലെന്ന കുഞ്ഞുമോൻ കരഞ്ഞു തുടങ്ങി. മനം പിളർക്കുന്ന വേദനയോടെ ഓരോ വട്ടവും സഫയുടെയും മർവ്വയിടെയും മുകളിലേക്ക്‌ ഓടിക്കയറി ചക്രവാളത്തിലേക്ക്‌ കണ്ണോടിച്ചു നോക്കി ബീവി സഹായം തേടി..

നാഥന്റെ സഹായമെത്തി, കരഞ്ഞു കാലിട്ടടിക്കുന്ന ഇസ്മായീലിന്റെ കുഞ്ഞുപാദങ്ങൾക്കടിയിൽ ഉറവ പൊട്ടി 'സംസം' വെള്ളം കുതിച്ചു ചാടി. ഹാജർ ബീവി(റ) തടയണ കെട്ടി സംരക്ഷിച്ചില്ലായിരുന്നെങ്കിൽമക്കയിൽ ഒരു നദിയായി അതൊഴുകുമായിരുന്നു എന്ന് തിരുനബി തങ്ങളുടെ തിരുവാക്യം സാക്ഷി.ഹിജാസിൽ കുടിയേറിയ ജർഹൂം ഗോത്രക്കാർ ജലത്തിന്റെ സാധ്യത അന്തരീക്ഷത്തിൽ തെളിഞ്ഞത്‌ കണ്ട്‌ സംസം കിണറിങ്കൽ അന്വേഷിച്ചെത്തി. "വെള്ളം ഉപയോഗിക്കാം, പക്ഷേ അതിന്റെ അവകാശം തരില്ല" എന്ന് ഹാജർ ബീവി(റ) അവരോട്‌ ഉണർത്തി. കുഞ്ഞു ഇസ്മായീൽ അവരിലൂടെ അറബി ഭാഷ പഠിച്ചു. പിതാവിന്റെ ഭാഷയായ അരാമെക്കിൽ നിന്നും അറബിയിലേക്ക്‌ - അല്ലാഹുവിന്റെ കൃത്യമായ സംവിധാനം. തിരുനബിയുടെ കുടുംബ വഴി അവിടെ രൂപപ്പെടുകയായിരുന്നു. ഇസ്മായീൽ സന്തതികളിൽ കിനാനയിലൂടെ, അവരിൽ നിന്നും ഖുറൈശിലൂടെ, അവരിൽ നിന്ന് ബനൂഹാഷിമിലൂടെ പുണ്യറസൂൽ(ﷺ) നിയോഗിക്കപ്പെടുകയായിരുന്നു - കുലീനമായ പാരമ്പര്യം!.

അന്നൊരു റജബ്‌ മാസത്തിലെ വെള്ളിയാഴ്ച്ച തിരുനബി(ﷺ)യുടെ ജീവന്റെയാധാരമായ പവിത്രബീജം അബ്ദുല്ല(റ) വിലൂടെ ആമിനബീവി(റ)യുടെ പവിത്രമായ ഉദരത്തിലെത്തി. സ്വർഗ്ഗത്തിന്റെ മാലാഖയോട്‌ അല്ലാഹുവിന്റെ കൽപ്പന വന്നു: "ഫിർദ്ദൗസിന്റെ വാതിലുകൾ തുറന്നിടുക". ആകാശ ഭൂമികളിൽ മുഴുക്കെ സന്തോഷത്തിന്റെ വിളംബരം നടന്നു. ആമിനയുടെ ഗർഭപാത്രത്തിൽ അമൂല്യമായ നിക്ഷേപം സ്ഥാപിതമായിരിക്കുന്നു.

ദിവസങ്ങൾ കഴിയുന്തോറും അത്ഭുതങ്ങൾ നടക്കുന്നു. ഗർഭാവസ്ഥയിലെ ബുദ്ധിമുട്ടുകളൊന്നുമില്ല ബീവിക്ക്‌. പിൽക്കാലത്തീ കാര്യം ആമിനബീവി(റ) തന്നെ ഹലീമബീവി(റ)യോട്‌ പറയുന്നുണ്ട്‌. ഇതിനിടയിൽ ശാമിലേക്ക്‌ പോയി വരുന്നവഴിക്ക്‌ പിതാവ്‌ അബ്ദുല്ല(റ) വഫാത്തായി. മഹതി(റ) ഓരോ മാസവും അമ്പിയാക്കളെ സ്വപ്നം കാണുന്നുണ്ട്‌. ആലമുൽ മലക്കൂത്തിലെ വിശുദ്ധാത്മാക്കൾ സ്വപ്നത്തിൽ സന്ദർശ്ശിക്കുന്നു.

അങ്ങനെയങ്ങനെ സംഭവ ബഹുലമായ ഗർഭാവസ്ഥ കഴിഞ്ഞ്‌ ആനക്കലഹ വർഷം ഏ.ഡി 570 ഇൽ റബീഉൽഅവ്വൽ 12 തിങ്കളാഴ്ച പിറന്നു വീണു. അവിടുത്തെ ജീവിതത്തിൽ തിങ്കളാഴ്ച്ച പ്രത്യേകമായ ദിവസമാണ്‌. അനവധി പ്രസിദ്ധ സംഭവങ്ങൾ നടക്കുന്നത്‌ തിങ്കളാഴ്ച്ചയാണ്‌. തിരുജനനം, ഹജറുൽ അസ്‌വദ്‌ സ്ഥാപിച്ചത്‌, പ്രവാചകത്വം, ഹിജ്ര പോയത്‌, മദീനയിൽ എത്തിയത്‌, തിരു വഫാത്ത്‌..

മാർക്കം ചെയ്ത നിലക്ക്, ചൂണ്ടു വിരൽ ആകാശത്തിലേക്കുയർത്തിയാണു അവിടുന്ന് ജനിച്ചത്‌ എന്ന് ചില ചരിത്രങ്ങൾ ഉദ്ധരിക്കപ്പെടുന്നു. ജനനസമയത്തുണ്ടായ അത്യുത്ഭുതകരമായ സംഭവങ്ങൾ ഒട്ടനവധിയാണ്. ശാം മുഴുക്കെ തെളിഞ്ഞു കാണുന്നൊരു അത്ഭുതപ്രകാശം മാതാവ് ആമിനാബീവി(റ) കണ്ടു. ആയിരത്തിൽ പരം വർഷമായി പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു പോയി. സാവാ തടാകം വറ്റി വരണ്ടു, കുഫ്ഫാറുകളുടെ വിഗ്രഹാദൈവങ്ങൾ തലകുത്തി വീണു..അങ്ങനെ ഒരുപാട്.

ആനക്കലഹ സംഭവം തിരുനബിക്കും(ﷺ) അവിടുന്ന് പിറക്കാനുള്ള ജനതക്കുമുള്ള സമ്മാനവും ആദരവുമാണെന്ന് ഇബ്നുൽ ഖയ്യിം സാദുൽമആദിൽ വ്യക്തമാക്കുന്നു. അബ്രഹത്തും കൂട്ടരും വേദക്കാരായ ക്രൈസ്തവരായിരിക്കെ അവരേക്കാൾ എത്രയോ മോശക്കാരായ വിഗ്രഹാരാധനയുടെ കൂത്തരങ്ങിന്റെ സമൂഹമായ മക്കാമുശ്രിക്കുകളെ മനുഷ്യന്റെ കൈ കടത്തൽ യാതൊന്നുമില്ലാത്ത അത്യപൂർവ്വമായ സഹായം കൊണ്ട്‌ രക്ഷിച്ചത്‌ അടുത്ത്‌ ജനിക്കാനിരിക്കുന്ന നബിക്കും(ﷺ) പവിത്ര ഭവനത്തിനുമുള്ള ആദരമാണെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്‌.

തിരുജന്മത്തിൽ സന്തോഷിച്ച്‌ അബൂലഹബ്‌ സുവൈബ എന്ന അടിമയെ മോചിപ്പിച്ചു. ആ ഒരു സന്തോഷപ്രകടനത്തിന്റെ കാരണത്താൽ തന്നെ അബൂലഹബിന് നരകത്തിൽ എല്ലാ തിങ്കളാഴ്ച ദിവസവും ശിക്ഷയിൽ അൽപ്പം ഇളവുണ്ടെന്ന് പ്രബലമായ പല ഉദ്ധരണികളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.- അതേ സുവൈബ തിരുനബി(ﷺ)ക്ക്‌ മുലകൊടുത്തു. ഖദീജ ബീവിയെ(റ) നിക്കാഹ്‌ ചെയ്ത ശേഷവും സുവൈബയെ അവിടുന്ന് ആദരിക്കുമായിരുന്നു. മഹതിക്കായി സമ്മാനങ്ങൾ അയക്കുമായിരുന്നു.

അങ്ങനെയിരിക്കെയാണ്‌ ഹലീമ ബീവി(റ) യുടെ വരവ്‌ - ബനീസഅദ്‌ ഗോത്രക്കാർ വന്ന് ഖുറൈശികളുടെ മക്കളെ മുലയൂട്ടാൻ കൊണ്ട്‌ പോകുന്ന സംസ്കാരപ്രകാരം നാലു വർഷം അവിടുന്ന് ഹലീമ ബീവി(റ) ക്കൊപ്പം ജീവിച്ചു. അവിടുന്ന്(ﷺ) ചേർന്നതോടെ ആ കുടുംബത്തിൽ എല്ലാത്തിലും നിറഞ്ഞ ബറകത്ത്‌. അവരുടെ വരണ്ടുണങ്ങിയ കൃഷിയിടങ്ങൾ പച്ച പിടിച്ചു. പാലില്ലാത്ത ആടുകളുടെയും ഒട്ടകങ്ങളുടെയും അകിടുകൾ നിറഞ്ഞുനിന്നു.

രണ്ടു വർഷത്തെ പതിവ് മുലയൂട്ടലിനു ശേഷവും ബറക്കത്താക്കപ്പെട്ട കുഞ്ഞുമോനെ പിരിയാൻ പോറ്റുമ്മ ഹലീമ(റ)ക്കും കുടുംബത്തിനും തോന്നിയില്ല. മക്കത്ത് വന്ന് ആമിന ബീവി(റ)യോട് കുട്ടിയുടെ ആരോഗ്യസംരക്ഷണത്തെ കുറിച്ചും മക്കത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികൾ കുട്ടിക്ക് വരാതിരിക്കാൻ വേണ്ടിയൊന്നുമൊക്കെ പറഞ്ഞു വീണ്ടും പൈതലായ മുഹമ്മദിനെ(ﷺ) തങ്ങളുടെ കൂടെ തന്നെ കൂട്ടിക്കൊണ്ടു പോയി വളർത്തി. നാലാം വയസ്സിലെ പ്രസിദ്ധമായ ഹൃദയ ശസ്ത്രക്രിയയിൽ പേടിച്ച്‌ പോയ ഹലീമബീവി മകനെ ആമിനാബീവിയിലേക്ക്‌ തിരിച്ചേൽപ്പിച്ചു. നാലു വട്ടം അവിടുത്തേക്ക്‌ ഹൃദയ ശസ്ത്രക്രിയ നടന്നതായി ഉദ്ധരിക്കപ്പെടുന്നുണ്ട്‌ - നാലാം വയസ്സിൽ, പത്താം വയസ്സിൽ, നുബുവ്വത്ത്‌ നൽകാൻ വന്ന സമയത്ത്‌, ഇസ്രാഅ് മിഅ്റാജിന്റെ സമയത്ത്‌.

ആറാം വയസ്സിൽ യസ്‌രിബിലേക്ക്‌ ഉമ്മയോടൊപ്പമൊരു യാത്രപോയി. ഉമ്മു അയ്മൻ എന്ന അടിമ സ്ത്രീയും ഒപ്പമുണ്ടായിരുന്നു. പിൽക്കാലത്ത്‌ അവിടുന്ന് ഇവരെ മോചിപ്പിച്ച്‌ സൈദ്‌ ഇബ്നു ഹാരിസ(റ)വിനു നിക്കാഹ്‌ ചെയ്തു കൊടുത്തു. ഒരു മാസത്തോളം അവിടെ ഉന്മാന്റെ കുടുംബക്കാർക്കൊപ്പം നിന്നു. ബനീ അദിയ്യ്‌ ഗോത്രക്കാരുടെ കുളത്തിൽ അവിടുന്ന് നീന്തൽ പഠിച്ചത്‌ ഇക്കാലത്താണ്‌. തിരിച്ചു വരുമ്പോൾ അബവാഇൽ വെച്ച്‌ പ്രിയപ്പെട്ട ഉമ്മ ആമിനബീവി(റ) വഫാത്തായി. വർഷങ്ങളേറെ കഴിഞ്ഞോരുനാൾ സ്വഹാബത്തിനൊപ്പം ആ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പുണ്യ റസൂൽ(ﷺ) അബവാഇൽ എത്തിയ സമയത്ത് അവിടുത്തെ പ്രിയമാതാവ്(റ)യുടെ തിരുഖബറിങ്കൽ വന്നു നിന്ന് ശരീരം ഇളകിക്കൊണ്ട് തേങ്ങി തേങ്ങി കരഞ്ഞത് ചരിത്രത്തിലെ ഏറ്റവും കരളലിയിക്കുന്ന സ്നേഹനിമിഷങ്ങളാണ്. അൻപതിൽ പരം വർഷം മുമ്പ് പിരിഞ്ഞു പോയ ഉമ്മയുടെ ഖബർ അവിടുത്തെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു. ആ പ്രിയമാതാവിന്റെ ഓർമ്മകൾ അവിടുത്തെയുള്ളിൽ നിറഞ്ഞു നിന്നിരുന്നു.

ഉമ്മു അയ്മനൊപ്പം തിരിച്ചെത്തിയ തികച്ചും അനാഥനായ മോനെ പിതാമഹൻ അബ്ദുൽ മുത്വലിബ്‌ വളർത്തി. സംഭവബഹുലമായ രണ്ടു വർഷക്കാലത്തെ ജീവിതമായിരുന്നു പിതാമഹന്റെ കീഴിലേത്. തിരുനബിയിലെ(ﷺ) അത്യുൽകൃഷ്ടമായ ഭാവി അബ്ദുൽമുത്വലിബ് ദീർഘവീക്ഷണം ചെയ്തിരുന്നു. വരൾച്ചയുടെ ദൈന്യമായ സമയത്ത് അവിടുത്തെ(ﷺ) മുഖം ആകാശത്തിലേക്ക് കാണിച്ചപ്പോൾ ഇല്ലായ്മയിൽ നിന്നും എങ്ങുനിന്നോ മേഘങ്ങൾ ഉരുണ്ടുകൂടി ദിവസങ്ങളോളം നിർത്താതെ മഴപെയ്ത അത്ഭുത സംഭവങ്ങൾക്കൊക്കെ മക്കക്കാരെ സാക്ഷിനിർത്തുകയായിരുന്നു അബ്ദുൽമുത്വലിബ്. എട്ടാം വയസ്സിൽ അദ്ദേഹവും വഫാത്തായി.

ശേഷം തന്റെ പിതാവിന്റെ ഉമ്മയും ഉപ്പയുമൊത്ത സഹോദരനായ അബൂ ത്വാലിബ്‌ ഏറ്റെടുത്തു. വളരെ സ്നേഹപൂർവ്വം വളർത്തി. ദാരിദ്ര്യം നിറഞ്ഞ അബൂത്വാലിബിന്റെ വീട്ടിൽ മുഹമ്മദെന്ന(ﷺ) അത്ഭുതബാലൻ വന്നതോടെ നിറഞ്ഞ ബറക്കത് കളിയാടാൻ തുടങ്ങി. എന്തിനും അദ്ദേഹത്തിന് മുഹമ്മദ്(ﷺ) വേണം. ആർക്കും ഭക്ഷണം മതിയാകാതിരുന്നതിൽ നിന്നും ആ കുട്ടി(ﷺ) വന്നതോടെ എല്ലാവരും തിന്നാലും ഭക്ഷണം ബാക്കി വന്നു തുടങ്ങി. കുറഞ്ഞ പാൽ ആദ്യം മുഹമ്മദിനെ(ﷺ) കൊണ്ട് അബൂത്വാലിബ് കുടിപ്പിക്കുകയും ശേഷം വീട്ടിലുള്ള മുഴുവൻ പേരും കുടിച്ചാലും എല്ലാവർക്കും മതിയാവോളം കുടിക്കാൻ ലഭ്യമാകുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിനൊപ്പം പന്ത്രണ്ടാം വയസ്സിൽ ശാമിലേക്ക്‌ ആദ്യമായി യാത്രപോയി. അവിടെവെച്ച്‌ പ്രശസ്തമായ ബഹീറയെന്ന പുരോഹിതനുമായുള്ള കാഴ്ച്ചയും സംഭവങ്ങളും നടന്നു. പിന്നീട്‌ ഖദീജ ബീവി(റ)യുടെ കച്ചവട സംഘത്തിലായി വീണ്ടും ശാമിൽ പോയിട്ടുണ്ട്‌. മക്കത്തെ കുഫ്ഫാറുകളുടെ അതികഠിനമായ പീഡനങ്ങളുടെ കാലത്തും അവിടുത്തേക്ക്(ﷺ) താങ്ങും തണലുമായി നിന്നത് പ്രിയപ്പെട്ട പിതൃവ്യൻ തന്നെയായിരുന്നു.

ഖദീജ ബീവി(റ)യുമായുള്ള വിവാഹമാണു പിന്നെ നടന്നത്‌. മഹത്തായ, സ്നേഹപൂർണ്ണമായ മാതൃകാ ദാമ്പത്യ ജീവിതം. 25 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനിടെ മറ്റൊരു ഭാര്യയെയും സ്വീകരിച്ചില്ല. നാൽപ്പതാമത്തെ വയസ്സിൽ ഹിറാഗുഹയിൽ ഏകാന്ത ധ്യാനത്തിലായിരിക്കെ ജിബ്രീൽ വന്ന് വഹിയ്‌ നൽകി നുബുവ്വത്തിന്റെ ദൗത്യമേൽപ്പിക്കുന്നു. പ്രവാചകത്വം ലഭിക്കുന്നതും ശേഷമുള്ള സംഭവബഹുലമായ ദഅ്വത്തിന്റെ ചരിത്രവുമൊക്കെ ഖദീജബീവി(റ)യോളം സ്വാധീനിച്ച മറ്റൊരാളുമില്ല. ആ മഹതി(റ) ഹിജ്രയുടെ 3 വർഷം മുമ്പ്‌ വഫാത്തായി. 6 മക്കളുണ്ടായി ആ ബന്ധത്തിൽ. ബീവി(റ)യുടെ സമ്പത്തും സൗകര്യവും ജീവിതവും മുഴുവൻ നബിതങ്ങൾക്ക്‌(ﷺ) വേണ്ടി സമർപ്പിച്ചു.

അതേ വർഷം തന്നെയായിരുന്നു എട്ട്‌ വയസ്സുമുതൽ പുണ്യനബി(ﷺ) തങ്ങളുടെ എലാമെല്ലാമായിരുന്ന പിതൃവ്യൻ അബൂത്വാലിബും ലോകത്തോട്‌ വിടപറയുന്നത്‌. 'ആമുൽ ഹുസ്ൻ' (ദുഃഖ വർഷം) എന്ന പേരിലാണീ വർഷത്തെ ചരിത്രം പരിചയപ്പെടുത്തുന്നത്‌. ഈ സന്താപത്തെയും പ്രയാസത്തെയും അതിജീവിക്കാൻ നബിതങ്ങളെ(ﷺ) സന്തോഷിപ്പിക്കാൻ വേണ്ടി കൂടിയായിരുന്നു തിരുനബിക്ക്‌ അല്ലാഹു ഇസ്രാഉം മിഅ്റാജും നൽകിയത്‌ എന്നും ചരിത്രത്തിൽ കാണാം.

ശേഷം ആദ്യം സൗദ ബീവി(റ)യെയും പിന്നെ ആയിഷ ബീവി(റ)യെയും വിവാഹം ചെയ്തു. പിന്നീട്‌ അതിപ്രധാനമായ ഹിജ്രയുടെ അനുവാദം ലഭിക്കുന്നു. കഠിനമായ പ്രയാസങ്ങളുടെ മേൽ പ്രയാസമുള്ള സമയം. പ്രധാന സ്വഹാബികൾ മിക്കവരും മദീനയിലേക്ക്‌ പോയി, അലി(റ), അബൂബക്കർ(റ), തിരുനബി(സ്വ) തുടങ്ങിയവർ മാത്രം മക്കത്ത്‌ ബാക്കിയായി. ദാറുന്നദ്‌വയിൽ കുഫ്ഫാറുകളുടെ കുപ്രസിദ്ധയോഗത്തിൽ ഇബ്‌ലീസ്‌(ല:അലൈഹി) വയസ്സായ മനുഷ്യന്റെ രൂപത്തിൽ വന്നു തിരുനബി(ﷺ)യെ കൊല്ലാനുള്ള തീരുമാനത്തിനു വഴിയൊരുക്കി. ജിബ്രീൽ(അ) വഴി കാര്യമറിഞ്ഞ തിരുനബി(ﷺ) അലി(റ)വിനെ വിരിപ്പിൽ കിടത്തി. പുറത്തുള്ള ശത്രുക്കളുടെ കണ്ണിൽ മണ്ണുവാരി എറിഞ്ഞ്‌ അവർക്കിടയിലൂടെ നടന്നുപോയി.

അബൂബക്കറി(റ)നോടൊപ്പം യാത്ര തുടങ്ങി. സൗർ ഗുഹയിൽ മൂന്നുനാൾ താമസിച്ചു. ചിലന്തിയും രണ്ട്‌ മാടപ്രാവുകളുമായി അല്ലാഹുവിന്റെ ഖുദ്രത്തിന്റെ സഹായം വന്നു. ആശങ്കപ്പെടുന്ന അബൂബക്കറി(റ)നോട്‌ "മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടു പേരെ കുറിച്ച്‌ നിങ്ങൾക്കെന്ത്‌ തോന്നുന്നു" എന്ന് നബിതങ്ങൾ(ﷺ) ചോദിച്ചു കൊണ്ട്‌ ധൈര്യം കൊടുത്തതും 'ഭയപ്പെടേണ്ട, അല്ലാഹു കൂടെയുണ്ട്' എന്നവിടുന്ന് പറഞ്ഞതും ഖുർആൻ ഉദ്ധരിക്കുന്നു.

തിരുനബിയുടെ(ﷺ) തലയെടുക്കുന്നതിനുള്ള കുഫ്ഫാറുകളുടെ നൂറൊട്ടകം പ്രതിഫലം വാങ്ങാനായി നബിതങ്ങളെ(ﷺ) കൊല്ലാൻ തേടിവന്ന സുറാഖ(റ)യുടെ ചരിത്രം പ്രസിദ്ധമാണ്‌. പിൽക്കാലത്ത് ഇസ്ളാമണഞ്ഞ അതേ സുറാഖയോട്‌(റ) കിസ്രാ ചക്രവർത്തിമാരുടെ അധികാര ചെങ്കോൽ ഇസ്ലാം തകർക്കുന്ന ഒരു കാലത്തെ തിരുനബി(ﷺ) സൂചിപ്പിച്ചതും അത്‌ ഉമർ(റ)വിന്റെ കാലത്ത്‌ ലോകം കണ്ടതും സുന്ദരമായ ചരിത്രമാണ്‌.

റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ച അവിടുന്നും(ﷺ) സ്വാഹിബായ അബൂബക്കർ(റ)വും മദീനത്തെത്തി. 'ത്വലഅൽ ബദ്‌റു...' പാടി ജനങ്ങൾ മദീനയിലെ അതിർത്തിയിൽ അവിടുത്തെ സ്വീകരിച്ചു. തങ്ങളുടെ കൂടെ വീട്ടിൽ താമസിക്കാൻ അതിഥിയായി നബിതങ്ങളെ(ﷺ) കിട്ടാൻ എല്ലാവരും മോഹിച്ചെങ്കിലും അല്ലാഹുവിങ്കൽ നിന്നും മഅ്മൂറായ അവിടുത്തെ(ﷺ) ഒട്ടകം അബൂ അയ്യൂബുൽ അൻസ്വാരി(റ) തങ്ങളുടെ വീട്ടിനു മുന്നിൽ മുട്ടുകുത്തി. ആറിനടുത്ത്‌ മാസങ്ങൾ അവിടെ താമസിച്ചു. ആതിഥേയനായ അബൂ അയ്യൂബ്‌ (റ)വിന്റെ തിരുനബിസ്നേഹത്തിന്റെ ദൃഷ്ടാന്തങ്ങളായ, ഹൃദയസ്പർശ്ശിയായ സംഭവങ്ങൾ ഒട്ടനവധി അവിടുത്തെ താമസകാലത്ത്‌ നടന്നിട്ടുണ്ട്‌.



നിതാന്ത വൈരികളായിരുന്ന, ഗോത്രീയ സംഘർഷങ്ങളുടെ നൂറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ടായിരുന്നു ഔസ് ഗോത്രത്തിലെയും ഖസ്രജ് ഗോത്രത്തിലെയും തലമുറകളായി ഭിന്നിച്ച മനസ്സുകളെ ഇസ്‌ലാം എന്ന കണ്ണിയിലെ സാഹോദര്യത്തിന്റെ ചരടിൽ ചേർത്തുകെട്ടി അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ മനസ്സുകളിൽ ഇണക്കം സ്ഥാപിക്കുകയായിരുന്നു അവിടുന്ന് പിന്നീടങ്ങോട്ട്. രക്തബന്ധത്തേക്കാൾ ദൃഢമായ ആദർശ ബന്ധത്തിന്റെ പവിത്രതയിൽ വിശ്വസിക്കുന്ന ഉത്തമമായൊരു സമൂഹം പിറവിയെടുക്കുകയായിരുന്നു. മദീനത്ത്‌ അവിടുന്ന് നടത്തിയ ആദ്യ പ്രസംഗത്തിൽ സലാമിനെ പരത്താനും, ഭക്ഷണം കൊടുക്കാനും കുടുംബബന്ധം ചേർക്കാനും ജനങ്ങൾ ഉറങ്ങുമ്പോ എഴുന്നേറ്റ്‌ നിസ്ക്കരിക്കാനും അവിടുന്ന് ആവശ്യപ്പെട്ടു, എങ്കിൽ സമാധാനത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്ന വാഗ്ദാനവും.


സംഭവബഹുലമായ പത്ത്‌ വർഷത്തെ മദീനാ ജീവിതം. അതിപ്രധാനമായ ബദർ യുദ്ധത്തിലെ വിജയം അറേബ്യയെ പിടിച്ചുകുലുക്കി. എല്ലായിടത്തേക്കും അവിടുന്ന് കത്തുകളുമായി ദൂതന്മാരെ അയച്ചു, അതിശക്തമായൊരു രാജ്യം കെട്ടിപ്പടുത്തു. 27 ഓളം ഗസ്‌വതുകളും 56 സരിയ്യത്തുകളും നടത്തി. മക്ക ഫത്‌ഹായി - ഹുനൈൻ യുദ്ധം ജയിച്ചു. ആ പവിത്രജീവിതത്തിൽ ഒരേ ഒരു ഹജ്ജ്‌ മാത്രമേ ചെയ്തുള്ളൂ അവിടുന്ന്, 4 ഉമ്രകൾ ചെയ്തുവത്രെ. ഒട്ടനവധി അത്ഭുതങ്ങൾ അവിടുന്ന് പ്രകടമാക്കി ജീവിതം മുഴുക്കെ. അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന എന്നെന്നും നിലനിൽക്കുന്ന എല്ലാത്തിലും വലിയ അത്ഭുതമായ ഖുർആൻ പൂർത്തിയാക്കി എത്തിച്ചു തന്നു.


എല്ലാം കഴിഞ്ഞ്‌ അവിടുത്തെ ഹജ്ജതുൽ വിദാഇന്റെ പ്രസംഗത്തിൽ പലകാര്യങ്ങളും പറഞ്ഞ ശേഷം അവിടുന്ന് ചോദിച്ചു:


"എന്നെപ്പറ്റി അല്ലാഹു നിങ്ങളോട്‌ ചോദിച്ചാൽ നിങ്ങളെന്ത്‌ പറയും?" എന്ന് അവിടുന്ന് ചോദിച്ചപ്പോൾ സ്വഹാബത്ത്‌ ഒരേസ്വരത്തിൽ അങ്ങ്‌ ഞങ്ങൾക്ക്‌ എല്ലാം എത്തിച്ചു തന്നു എന്ന് പറയുമെന്ന് പറഞ്ഞപ്പോൾ അവിടുന്ന് ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തി മൂന്നുവട്ടം "അല്ലാഹുവേ, നീ സാക്ഷി" എന്ന് വിളിച്ചു പറഞ്ഞു. ശേഷം അൽയൗമ അക്മൽതു ലകും.. എന്ന ആയത്തോതി കേൾപ്പിച്ചു.


പിന്നീടങ്ങോട്ട്‌ അവിടുന്ന് അവസാനയാത്രക്കുള്ള ഒരുക്കങ്ങൾ പോലെയായിരുന്നു എല്ലാ പ്രവർത്തനങ്ങളും. ഉഹദിലെ ശുഹദാക്കളെ പോയി കണ്ടു. അവിടെ വെച്ച്‌ നടത്തിയ പ്രസംഗത്തിൽ പ്രസിദ്ധമായ "എന്റെ ശേഷം നിങ്ങൾ ശിർക്കിൽ അകപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നില്ല - മറിച്ച്‌ ദുനിയാവിനെ നിങ്ങളുടെ മേൽ വിരുത്തപ്പെടുന്നതിനെയാണു ഞാൻ ഭയക്കുന്നത്‌" എന്ന് പറഞ്ഞു.


സഫറിലെ അവസാന തിങ്കളിൽ അവിടുന്ന് രോഗബാധിതനായി. എല്ലാ പ്രയാസങ്ങളുടെയും അവസാനം 'അല്ലാഹുമ്മർറഫീഖൽ അഅ്ലാ' എന്നും പറഞ്ഞ്‌ ഇലാഹീ സവിധത്തിലേക്ക്‌ അവിടുന്ന് യാത്രയായി..


ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ..😪


ആകെ പ്രയാസത്തിലായ സ്വഹാബികളെ സമചിത്തത കൈവിടാതെ ഖലീഫ അബൂബക്കർ തങ്ങൾ(റ) അഭിമുഖീകരിച്ച്‌, എല്ലാവരിലേക്കും ചേർന്ന് പറഞ്ഞു:


فمن كان منكم يعبد محمدا صلى الله عليه وسلم فإن محمدا قد مات ومن كان منكم يعبد الله فإن الله حي لا يموت


(നിങ്ങളിൽ ആരെങ്കിലും മുഹമ്മദ്‌ നബിയെﷺ ആരാധിച്ചിരുന്നു എങ്കിൽ അവിടുന്ന് വഫാത്തായിരിക്കുന്നു, നിങ്ങളിൽ ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ അല്ലാഹു മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്‌).


لو كانت الدنيا تدوم لأهلها
لكان رسول الله حيًا وباقيًا..


ഏതോ ഒരു കവി പാടിയത്‌ പോലെ ദുനിയാവ്‌ ആരെ എങ്കിലും എന്നെന്നേക്കും വസിക്കാനായി സമ്മതിക്കുമായിരുന്നു എങ്കിൽ നബിതങ്ങൾ സ്വല്ലല്ലാഹു അലൈഹി വസല്ലം ജഡികലോകത്ത്‌ തന്നെ ജീവനോടെയുണ്ടാകുമായിരുന്നല്ലോ.


അവിടുന്ന് നമുക്ക്‌ മുമ്പേ നമ്മിൽ നിന്നും പോയിട്ടുണ്ട്‌, തീർച്ചയായും നാമും ഒരുനാൾ പോകണം - അവിടുന്ന് നമ്മെയേൽപ്പിച്ചു പോയത്‌ കിതാബും സുന്നത്തുമാണ്‌. നമുക്ക്‌ മുമ്പേ നന്മയിലായി വഴികടന്നു പോയ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച മഹാന്മാരുടെ വഴിയിലൂടെ നടന്ന് പുണ്യറസൂൽ(ﷺ) കൈമാറി തന്നിട്ട്‌ പോയ കിതാബുല്ലാഹിയും തിരുസുന്നത്തും മുറുകെപ്പിടിച്ച്‌ വേണം നമുക്ക്‌ ജീവിക്കാൻ - ഹൗളിങ്കൽ ഞാൻ കാത്തിരിക്കും എന്നത്‌ അവിടുത്തെ വാക്കാണ്‌, ആ തിരുകരം കൊണ്ട്‌ സ്നേഹത്തിന്റെ ഒരു കോപ്പ പാനീയം കൗസറിൽ നിന്നും കോരിക്കുടിക്കാൻ നാഥൻ തുണക്കട്ടെ, ആമീൻ..💛


ابو زاهد

Monday, 9 January 2017

ഫിഖ്ഹ്- കർമ്മശാസ്ത്രം


 ഫിഖ്ഹിന്റെ ഭാഷാര്‍ഥം. വിശദമായ തെളിവുകളില്‍ നിന്ന് ഗവേഷ ണം മുഖേന ലഭ്യമാകുന്നതും കര്‍മപരമായ കാര്യങ്ങളുടെ മതവിധികള്‍ വ്യക്തമാക്കു ന്നതുമായ വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് എന്ന് പറയുന്നത്. വിശു ദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത് (നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൌനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു), ഇജ്മാഅ്(ഒരുകാലഘട്ടത്തിലെ മുജ്തഹിദുക ളായ പണ്ഢിതന്മാരുടെ ഏകോപിച്ചുള്ള അഭിപ്രായം), ഖിയാസ് (ഒരുകാര്യത്തിന്റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കു ന്നതിന് ഖിയാസ് എന്ന് പറയുന്നു) എന്നിവയാണ് ഫിഖ്ഹിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.
സ്രഷ്ടാവിന്റെ ആജ്ഞകള്‍ അനുസരിക്കാനും നിരേധനങ്ങള്‍ വര്‍ജ്ജിക്കാനും കഴിയു മെന്നതാണ് ഫിഖ്ഹിന്റെ പ്രയോജനം. ഇബാദാത്ത്(ആരാധനകള്‍), മുആമലാത്ത് (ഇട പാടുകള്‍), മുനാകഹാത്(വൈവാഹികം), ജിനായാത്(പ്രതിക്രിയകള്‍) എന്നീ നാലു മേ ഖലകളിലായി ഇസ്ലാമിക കര്‍മശാസ്ത്രം പരന്നു കിടക്കുന്നു. 
നിസ്കാരം നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ ആരാധനകള്‍ ഒന്നാം ഇനത്തിലും, കച്ച വടം, അനന്തിരാവകാശ നിയമങ്ങള്‍ എന്നിവ രണ്ടാം വിഭാഗത്തിലും, വിവാഹം, വിവാ ഹമോചനം തുടങ്ങിയവ മുനാകഹാതിലും, പ്രതികാരനടപടികള്‍, കോടതിവിധികള്‍ എന്നീ കാര്യങ്ങള്‍ ജിനായാതിലും വിശദമായി ചര്‍ച്ച ചെയ്യുന്നു.
വാജിബ്, സുന്നത്ത്, ഹറാം, കറാഹത്, ഹലാല്‍ എന്നിങ്ങനെ മതവിധികളെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള വ്യക്തി ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഈ അഞ്ച് വിധികളിലൊന്നില്‍ പെടാതിരിക്കില്ല.

രക്ത ചികിത്സ

പലപ്പോഴും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും ചിലപ്പോള്‍ അവന്റെ ജീവന്‍ സം രക്ഷിക്കുന്നതിനും രക്തചികിത്സ അനിവാര്യമാകുന്നു. ഇവ്വിഷയകമായി, മനുഷ്യജീവിതത്തിന്റെ നിഖില പ്രശ്നങ്ങളും കൈകാര്യം ചെയ്തിട്ടുള്ള ഇസ്ലാമിന്റെ പ്രതികരണം എന്ത്?
രക്തം ഇസ്ലാമിക വീക്ഷണത്തില്‍ നജസാണ്. നജസ്, സാധാരണഗതിയില്‍ കഴിക്കാനോ ദേഹത്തില്‍ ഉപയോഗിക്കാനോ അതു കൊണ്ടു ചികിത്സിക്കാനോ പാടില്ല. രക്തത്തിന്റെ ഉപയോഗം നിഷിദ്ധമാണെന്നു വിശുദ്ധ ഖുര്‍ആന്‍ അല്‍ ബഖറഃ 173-ലും അല്‍ മാഇദഃ 3-ലും അല്‍ അന്‍ആം 145-ലും അന്നഹ്ല് 115-ലും പറഞ്ഞിട്ടുണ്ട്. പക്ഷേ, നിര്‍ബന്ധിത സാഹചര്യത്തില്‍ രക്തം മുതലായ നജസിന്റെ ഉപയോഗം അനുവദനീയമാണെന്നു പ്രസ്തുത സ്ഥലങ്ങളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് അല്‍ ബഖറഃ 173-ാം വാക്യം കാണുക:-
“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരു പറഞ്ഞ് അറുക്കപ്പെട്ട ജീവി എന്നിവ അല്ലാഹു നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു. എന്നാല്‍ ഒരാള്‍ അക്രമിയോ അതിരു വിടുന്നവനോ അല്ലാതിരിക്കെ, നിര്‍ബന്ധിതാവസ്ഥയിലകപ്പെട്ടാല്‍ അ വനു കുറ്റമില്ല. അല്ലാഹു അത്യധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു.
അപ്പോള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ മറ്റു ഹറാമുകളെപ്പോലെതന്നെ രക്തവും ഉപയോഗിക്കാമെന്നു സ്പഷ്ടമായി. എന്നാല്‍ പിന്നെ എന്താണീ നിര്‍ബന്ധാവസ്ഥ? മറുപടി ആധികാരിക ശാഫിഈ കര്‍മ്മശാസ്ത്രഗ്രന്ഥമായ തുഹ്ഫഃയ്ക്കു വിടാം. ‘ശക്തമായ വിശപ്പ് അല്ലെങ്കില്‍ ദാഹം. ഹറാമായ ആഹാരമോ പാനീയമോ ഉണ്ട്. ‘ഹലാല്‍’ കിട്ടാനില്ല. അല്ലെങ്കില്‍ വ്യഭിചാരം തുടങ്ങിയ വല്ലകുറ്റകൃത്യത്തിനും വഴങ്ങിക്കൊടുത്തെങ്കിലേ ‘ഹലാല്‍’ ലഭിക്കൂ. ലഭ്യമായ ‘ഹറാം’ കഴിക്കുന്നില്ലെങ്കില്‍ മരിക്കുകയോ മറ്റു വല്ലവിഷമവും നേരിടുകയോ ചെയ്യും. ഇതാണു നിര്‍ബന്ധിതാവസ്ഥ. ഈ സാഹചര്യത്തില്‍, ഹറാമായ ആഹാര പാനീയങ്ങളുടെ ഉപയോഗം അനുവദനീയമാണെന്നു മാത്രമല്ല; അതു നിര്‍ബന്ധവും കൂടിയാണ്’. ഇതാണു ‘തുഹ്ഫഃ 9:390′-ല്‍ നിര്‍ബന്ധാവസ്ഥക്കു നല്‍കിയ വിവരണത്തിന്റെ രത്നച്ചുരുക്കം.
അനുവദനീയ രക്ത ചികിത്സ
നിര്‍ബന്ധിതാവസ്ഥയില്‍ ഹറാമുപയോഗിക്കുന്നതിനുള്ള അനുവാദം ആഹാരപാനീയങ്ങളില്‍ മാത്രമല്ല, അതു ചികിത്സ തുടങ്ങിയ മറ്റു കാര്യങ്ങള്‍ക്കും ബാധകമാണ്. നിര്‍ബന്ധിത സാഹചര്യക്കാരനെ സംബന്ധിക്കുന്ന എല്ലാവിധികളും അവയിലും വരുമെന്നു തുഹ്ഫഃ (9:390) വ്യക്തമാക്കിയിട്ടുണ്ട്.
മദ്യമല്ലാത്ത ഏതു നജസുകൊണ്ടും ചികിത്സിക്കാവുന്നതാണ്. മദ്യം തനിച്ചുപയോഗിക്കാന്‍ പാടില്ല. മദ്യം ചേര്‍ത്ത മരുന്നുപയോഗിക്കാവുന്നതാണ്. (തുഹ്ഫ: 9: 170, ഫതാവല്‍ കുബ്റാ 1:28) ആത്മ രക്ഷാര്‍ഥം ഇവ (രക്തം തുടങ്ങിയവ) ഉപയോഗിക്കാവുന്നതു പോലെ ആത്മരക്ഷാര്‍ഥം ഇവ ചികിത്സയ്ക്കും ഉപയോഗിക്കാവുന്നതാണ്. (റാസി: 2:88)
പക്ഷേ, കേവലം ക്ഷീണപരിഹാരത്തിനോ ആരോഗ്യവര്‍ദ്ധനവിനോ രക്ത ചികിത്സ നടത്താവതല്ല. മറ്റുമാര്‍ഗങ്ങള്‍ ഫലപ്രദമാകാതെ വരുമ്പോള്‍, അപകടനില തരണം ചെയ്യുന്നതിനു വേണ്ടി മാത്രമേ, രക്തം കൊണ്ടു ചികിത്സിക്കാന്‍ പറ്റൂ. “നജസായ മരുന്ന് പ്രയോജനകരമാണെന്നും അതു മാത്രമേ ഫലപ്രദമാവുകയുള്ളൂവെന്നും ത്വാഹിറായ മറ്റൊരു മരുന്നും പ്രശ്നം പരിഹരിക്കയില്ലെന്നും വൈദ്യശാസ്ത്രവീക്ഷണത്തില്‍ സ്വയം മനസ്സിലാവുകയോ അല്ലെങ്കില്‍ വിശ്വസ്തനായ ഒരു വൈദ്യന്‍ പറയുകയോ ചെയ്താല്‍ മാത്രമേ ആ നജസുകൊണ്ടു ചികിത്സിക്കല്‍ അനുവദനീയമാവുകയുള്ളൂ”(തുഹ്ഫഃ 9:170).
രക്ത ചികിത്സയുടെ ഉപാധികള്‍
അനിവാര്യഘട്ടത്തില്‍ രക്തം കുത്തിവച്ചു ചികിത്സിക്കാമെന്നും അതു ചില പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍ബന്ധം കൂടിയാണെന്നും ഉപര്യുക്ത ഉദ്ധരണികളില്‍ നിന്നു മനസ്സിലാക്കാം. പക്ഷേ, ഇവിടെ രണ്ട് ഉപാധികളുണ്ട്. ഒന്ന്, രക്തം കുത്തിവെയ്ക്കുന്നതു കൊണ്ടു രോഗിക്കു വല്ല രക്ഷയും കിട്ടുമെന്ന പ്രതീക്ഷ വേണം. രക്തം കൊടുത്താലും രക്ഷപ്പെടാത്ത വിധം രോഗി അത്യാസന്ന നിലയിലാണെങ്കില്‍ അയാള്‍ക്കു രക്തം കു ത്തിവയ്ക്കാവതല്ല. “മരണാസന്നനായ വ്യക്തിക്ക് അതിന്റെ ഉപയോഗം അനുവദനീയമല്ല; കാരണം അത് അവനു പ്രയോജനം ചെയ്യില്ല”(തുഹ്ഫ 9:391).
രക്തം കുത്തി വയ്ക്കുന്നതുകൊണ്ടു രോഗിക്കു ദോഷം സംഭവിക്കുകയില്ലെന്ന് ഉറപ്പു വരുത്തണം. അതാണു രണ്ടാമത്തെ ഉപാധി. മദ്യപാനികള്‍, സാംക്രമിക രോഗികള്‍, ഗ്രൂപ്പ് ഒക്കാത്തവര്‍ എന്നിവരുടെ രക്തം രോഗിക്കു ദോഷം വരുത്തുമെന്നതു കൊണ്ട് അതു കുത്തി വയ്ക്കാവതല്ല. ജീവനോ ആരോഗ്യത്തിനോ ബുദ്ധിക്കോ ഹാനികരമായ ഒരു വസ്തുവും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക വിധി.
‘നിങ്ങളുടെ ശരീരങ്ങളെ നിങ്ങള്‍ നാശത്തിലേക്കെറിയരുത്’ എന്ന ഖുര്‍ആന്‍ വാക്യ (2:195) മാണ് ഈ വിധിക്കാധാരം. അല്ലാമ: ഖത്വീബുശ്ശര്‍ബീനി പറയുന്നതു കാണുക. “ശരീരത്തിനോ ബുദ്ധിക്കോ തകരാറുവരുത്തുന്ന വസ്തുക്കളുടെ ഉപയോഗം ഹറാമാണ്”(മുഗ്നി 4:306).


ഖുഫ്ഫ തടവല്‍

ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശര്‍ത്വുകളില്‍ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ വുളൂഅ് എടുക്കുന്നതില്‍ ചില റുഖ്സ്വ(വിട്ടുവീഴ്ച)കള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകള്‍ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ(കാലുറ)യുടെ മേല്‍ തടവിയാല്‍ മതി എന്നത്. ഇതിന് ധാരാളം തെളിവുകള്‍ നബി(സ്വ)യുടെ പ്രവൃത്തിയിലും വാക്കുകളിലും കാണാന്‍ സാധിക്കും.
ഇമാം ബുഖാരിയും ഇമാം മുസ്ലിമും (റ) മുഗീറത്ബ്നു ശുഅ്ബ (റ) വില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ്വ) മലമൂത്രവിസര്‍ജ്യത്തിന് പുറപ്പെട്ടു. അപ്പോള്‍ ഞാന്‍ ഒരു വെള്ളപ്പാത്രവുമായി നബി(സ്വ)യെ അനുഗമിച്ചു. ആവശ്യ നിര്‍വഹണത്തിനു ശേഷം നബി(സ്വ) വുളു ചെയ്തു കാലുറ തടവുകയും ചെയ്തു.
ചില സന്ദര്‍ഭങ്ങളില്‍ ഖുഫ്ഫ തടവല്‍ നിര്‍ബന്ധമാവുകയും ചെയ്യും. ഉദാഹരണമായി, ഒരു മനുഷ്യന്‍ ധരിച്ച രണ്ട് ഖുഫ്ഫയും അഴിച്ച് രണ്ട് കാലും കഴുകുമ്പോഴേക്ക് നിസ്കാരത്തിന്റെ വഖ്ത്(സമയം) നഷ്ടപ്പെട്ടു പോകും എന്ന് ഉറപ്പായി, അല്ലെങ്കില്‍ രണ്ട് കാലും കഴുകാന്‍ മതിയാവുന്നത്രവെള്ളം ഇല്ലാതെ വന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ കാല്‍ കഴുകുന്നതിന് പകരമായി ഖുഫ്ഫ തടവല്‍ നിര്‍ബന്ധമായി വരും. എന്നാല്‍ ഇങ്ങനെ ഖുഫ്ഫയെ തടവല്‍ അനുവദിക്കപ്പെട്ടതിന് നിശ്ചിത സമയ പരിധിയും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരന് മൂന്ന് രാപ്പകലും നാട്ടില്‍ താമിസിക്കുന്നവന് ഒരു ദിവസവുമാണ് അനുവദിക്കപ്പെട്ട സമയം. ഈ നിശ്ചിത സമയം കഴിഞ്ഞാല്‍ അത് ഊരിയെടുത്ത് വീണ്ടും കാല് രണ്ടും കഴുകി മേല്‍ പ്രകാരം തുടരാം.
അബൂഹുറൈറ (റ) വില്‍ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇതേ അഭിപ്രായം കര്‍മശാസ്ത്ര പണ്ഢിതനായ ഇമാം ഇബ്നു ഹജര്‍(റ) അവിടുത്തെ തുഹ്ഫ (1/244) ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതേ അഭിപ്രായം തന്നെ ഹനഫി മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും പറഞ്ഞതായി ഇമാം നവവി(റ) ശരഹുല്‍ മുഹദ്ദബില്‍(1/483) പറഞ്ഞത് കാണാം.
എന്നാല്‍ മാലിക് മദ്ഹബില്‍ ഭൂരിപക്ഷം പണ്ഢിതന്മാരും ഖുഫ്ഫ തടവുന്നത് നിശ്ചിത സമയമില്ലെന്നും അവ അഴിക്കുന്നതുവരെയോ വലിയ അശുദ്ധി ഉണ്ടാവുന്നത് വരെയോ തടവാം എന്ന അഭിപ്രായമുള്ളവരാണ് (മജ്മൂഅ് 1/484). തടവുന്ന കാലയളവില്‍ ഫര്‍ളും സുന്നത്തും നേര്‍ചയും ഖളാഉം എത്രയും നിസ്കരിക്കാം എന്ന വിഷയത്തിലും പണ്ഢിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല(ശറഹുല്‍ മുഹദ്ദബ്. 1/481). ഖുഫ്ഫ ധരിച്ച ശേഷമുണ്ടാവുന്ന മൂത്രം, ഉറക്കം, അന്യസ്ത്രീ സ്പര്‍ശം മുതലായ അശുദ്ധി മുതലാണ് നിശ്ചിത സമയത്തിന്റെ തുടക്കം (തുഹ്ഫ. 1/244,5).
എന്നാല്‍ അശുദ്ധിക്കാരനായി, നാട്ടില്‍ വെച്ച് തടവല്‍ തുടങ്ങി ഒരു ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് അയാള്‍ യാത്ര തുടങ്ങിയാല്‍ ശാഫി, മാലികി, ഹമ്പലി എന്നീ മദ്ഹബ് പ്രകാരം ഒരു ദിവസത്തെ തടവല്‍ പൂര്‍ത്തിയാക്കാം. എന്നാല്‍ ഹനഫി മദ്ഹബ് പ്രകാരം യാത്രക്കാരന്റെ സമയപരിധി അവന് ലഭിക്കും (മജ്മൂഅ്. 1/488). ഇതുപോല ത്തന്നെ യാത്രയില്‍ ഖുഫ്ഫ തടവി നാട്ടിലെത്തിയവനും ഖുഫ്ഫ തടവിയത് യാത്രയിലോ നാട്ടിലോ എന്ന് സംശയിച്ചാലും നാട്ടില്‍ താമസിക്കുന്നവന്റെ യാത്രപരിധിയേ ലഭിക്കൂ (തുഹ്ഫ 1/255). ഖുഫ്ഫ തടവുന്നതിന്റെ പരിധി കഴിഞ്ഞോ ഇല്ലയോ എന്ന് സംശയിച്ചാല്‍ പിന്നെ തടവാന്‍ പാടുള്ളതല്ല( തുഹ്ഫ 1/255). അശുദ്ധിയുണ്ടായത് ളുഹ്റിന്റെ സമയത്തോ അസ്വറിന്റെ സമയത്തോ എന്ന് സംശയിച്ചാല്‍ ളുഹ്റിന്റെ സമയത്തെന്ന് തീരുമാനിച്ച് അതനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കണം (ശറഹുല്‍ മുഹദ്ദബ് 1/490). ഖുഫ്ഫ തടവുന്ന കാലയളവില്‍ വലിയ അശുദ്ധി ഉണ്ടായാല്‍ ഖുഫ്ഫ അഴിച്ച് കാല്‍കഴുകല്‍ നിര്‍ബന്ധമാണ്.
നിബന്ധനകള്‍
ഖുഫ്ഫ തടവല്‍ അനുവദനീയമാവണമെങ്കില്‍ ഒരുപാട് നിബന്ധനകള്‍ മേളിച്ചിരിക്കണം. ഒന്ന്: ഖുഫ്ഫകള്‍ രണ്ട് അശുദ്ധിയില്‍ നിന്നും പൂര്‍ണമായും ശുദ്ധിയായതിന് ശേഷം ധരിച്ചതായിരിക്കണം (തുഹ്ഫ 1/247). ഇങ്ങനെയാവു മ്പോള്‍ ഒരു കാല്‍ കഴുകി അതില്‍ ഖുഫ്ഫ ധരിച്ചു, ശേഷം മറ്റേ കാല്‍ കഴുകി അതിലും ഖുഫ്ഫ ധരിച്ചാല്‍ ഒന്നാമത്തേത് ഊരി വീണ്ടും ധരിച്ചില്ലെങ്കില്‍ അവിടെ തടവല്‍ അനുവദനീയമല്ല. കാരണം ഒന്നാമത്തേത് തടകിയത് ശുദ്ധിപൂര്‍ത്തിയാവുന്നതിന്ന് മുമ്പാണ് (തുഹ്ഫ് 1/248). രണ്ട്: ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കുക. നജസു കൊണ്ടുണ്ടാക്കിയ ഖുഫ്ഫ തടവല്‍ അനുവദനീയമല്ല. ഖുഫ്ഫ നജസായതാണെങ്കില്‍ ആ നജസ് ഇളവ് നല്‍ക പ്പെടാത്തതുമാണെങ്കില്‍ തടവല്‍ അനുവദനീയമല്ല. ഇനി ഇളവ് നല്‍കപ്പെടുന്ന നജസാണെങ്കില്‍ നജസില്ലാത്ത സ്ഥലം തടവിയാല്‍ സാധുവാകും. നജസുള്ള സ്ഥലം തടവി വെള്ളവും നജസും കൂടിക്കലര്‍ന്നാല്‍ അത് അനുവദ നീയമല്ല (തുഹ്ഫ 1/249).
നായയുടെയോ, പന്നിയുടെയോ, ഊറക്കിടാത്ത മറ്റു ശവങ്ങളുടെയോ തോലുകൊണ്ടുള്ള ഖുഫ്ഫ തടവാന്‍ പറ്റില്ല എന്നതില്‍ പണ്ഢിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഇല്ല (ശറഹുല്‍ മുഹദ്ദബ് 1/510). മൂന്ന്: കാലില്‍ നിന്ന് കഴു കല്‍ നിര്‍ബന്ധമുള്ള ഭാഗം മുഴുവന്‍ ഖുഫ്ഫ കൊണ്ട് മറഞ്ഞിരിക്കണം. നാല്: കാലിലേക്ക് വെള്ളമൊഴിച്ചാല്‍ ഉള്ളി ലേക്ക് വെള്ളമിറങ്ങാന്‍ പഴുതില്ലാത്ത രൂപത്തിലുള്ളതായിരിക്കണം. എന്നാല്‍ ഉള്‍ഭാഗം കാണുന്ന ഗ്ളാസ് പോലുള്ള വസ്തുകൊണ്ടുണ്ടാക്കിയ ഖുഫ്ഫ ധരിച്ച് നടക്കാന്‍ സാധ്യമാണെങ്കില്‍ അത് തടവുന്നതിന്ന് വിരോധമില്ല. ഇത് ഔ റത്ത് മറക്കുന്നതിന് വിപരീതമായ മസ്അലയാണ്. കാരണം ഇവിടെ വെള്ളം ഉള്ളിലേക്ക് ചേരുന്നത് തടയുന്നതാവ ണം എന്നേ ഉദ്ദേശ്യമുള്ളു (തുഹ്ഫ 1/248). അഞ്ച്: ഖുഫ്ഫ ധരിച്ച് തന്റെ ആവശ്യനിര്‍വഹണത്തിന് മുഴുവനും നട ക്കാന്‍ സൌകര്യമുള്ളതാവണം (അഥവാ അത് ഊരാതെ തന്നെ എല്ലാറ്റിനും സാധിക്കണം). ഈ പറയപ്പെട്ട നിബന്ധ നകള്‍ മുഴുവനും മേളിക്കുകയാണെങ്കില്‍ കാല്‍ കഴുകുന്നതിന് പകരം ഖുഫ്ഫയുടെ മേല്‍ തടവുന്നത് വിരോധമില്ല.
ഇതില്‍ നിന്ന് ഏതെങ്കിലും ഒരു നിബന്ധന ഇല്ലാതായാല്‍ തടവല്‍ അനുവദനീയമല്ല.
ആധുനിക സോക്സ് തടവുന്നതിന്റെ വിധി
ഇതുവരെ നാം ചര്‍ച ചെയ്തത് പഴയ കാലത്ത് ആളുകള്‍ വ്യാപകമായി ധരിച്ചിരുന്ന ഖുഫ്ഫയെ കുറിച്ചാണ്. ഈ ഖുഫ്ഫ നിര്‍മിക്കുന്നത് തോല്‍, തൂവല്‍, മുടി, പഞ്ഞി പോലോത്ത വസ്തുക്കള്‍ കൊണ്‍ടാണ്. ഇതില്‍ തോല്‍ അല്ലാ ത്ത വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയതിന് ജൌറബ് എന്നാണ് പറയുക. ഇതാണ് നാം സോക്സ് കൊണ്‍ട്് ഉദ്ദേശി ക്കുന്നതും.
എന്നാല്‍ മേല്‍ പറഞ്ഞ നിബന്ധനകള്‍ വെച്ച് നോക്കിയാല്‍ ആധുനിക സോക്സ് ധരിച്ചാല്‍ അതിന് മുകളില്‍ തടവി യാല്‍ മതിയാവുകയില്ല എന്ന് വളരെ വ്യക്തമായി ബോധ്യപ്പെടും. കാരണം ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കുക, അത് മാത്രം ധരിച്ച് പുറമെ ചെരിപ്പ് ധരിക്കാതെ ആവശ്യപൂര്‍ത്തികരണത്തിന് മുഴുവനും നടക്കാന്‍ കഴിയുക തുടങ്ങിയ നിബന്ധനകള്‍ ഒരിക്കലും ഇതില്‍ മേളിക്കുന്നില്ല.
ഇമാമാം നവവി(റ) പറയുന്നു: ഒരാള്‍ ജൌറബ് ധരിച്ചാല്‍ രണ്ട് നിബന്ധനകളോട് കൂടി അതിന്മേല്‍ തടവല്‍ അനുവ ദനീയമാകുന്നതാണ്. ഒന്ന്: ജൌറബ് നല്ല കട്ടിയുള്ളതാവണം. നേര്‍മയുള്ളതാവാന്‍ പാടില്ല. രണ്ട്: ചെരിപ്പില്‍ നട ക്കാന്‍ കഴിയുന്നത് പോലെ അതിന്മേല്‍ സ്വന്തം നടക്കാന്‍ സാധിക്കണം (ശറഹുല്‍ മുഹദ്ദബ്). ഈ രണ്ട് നിബന്ധന യും ആധുനിക സോക്സില്‍ യോജിക്കുന്നില്ല എന്നത് ഉറപ്പാണ്. അതു കൊണ്‍ട്് തന്നെ ഒരിക്കലും ജൌറബിന്റെ മേല്‍ തടവിയാല്‍ അത് ശരിയാവുകയുമില്ല. ഇതേ അഭിപ്രായം തന്നെ (കുര്‍ദി 1/95) ലും ഉദ്ദരിച്ചിട്ടുണ്ട്.
ഹനഫീ മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് ഒരു ഫര്‍സഖില്‍ കൂടുതല്‍ നടക്കാന്‍ സാധിക്കണം. (ഫര്‍സഖ് 3 മൈല്‍). മാലിക് മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ തന്നെ ഖുഫ്ഫ തോലിന്റേതാകണം എന്ന് നിര്‍ബന്ധം ഉണ്ട്. ഹമ്പലി മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് നടക്കാന്‍ കഴിണം. പ്രത്യേക വഴിദൂരം ഒന്നും അവര്‍ നിശ്ചയിച്ചിട്ടില്ല. നാട്ട് നടപ്പാണ് അതില്‍ അവലംബമെന്നവര്‍ പറഞ്ഞു(മദാഹിബുല്‍ അര്‍ബഅ 1/141).
ചുരുക്കത്തില്‍ നാല് മദ്ഹബനുസരിച്ചും ആധുനിക സോക്സ് തടവിയാല്‍ ശരിയാവുകയില്ല്. കാരണം ഒരു മദ്ഹ ബിലും പറഞ്ഞ നിബന്ധനകള്‍ അതില്‍ ഒരുമിച്ച് കൂടിയിട്ടില്ല. എന്നാല്‍ ഇന്ന് പലയാളുകളും ഇങ്ങനെ സോക്സിന്റെ മേല്‍ തടവുന്നുണ്‍ട്്. ഇത് വിവരമില്ലാത്തത് കൊണ്ടാണ്. ആരെങ്കിലും ചെയ്യുന്നത് നോക്കി അവരെ അനുകരിക്കാന്‍ നമുക്ക് നിവൃത്തിയുള്ളതല്ല. ഏതൊരു പ്രവൃത്തിയും നാലാലൊരു മദ്ഹബനുസരിച്ച് സ്വഹീഹാവല്‍ ശര്‍ത്വാണ്. ഈ വിഷയത്തില്‍ ഒരു മദ്ഹബിന്റെയും പിന്‍ബലം ഇല്ലാത്തത് കൊണ്‍ട്് ഒരിക്കലും ശരിയാവുകയില്ല. ഇതിന് പുറമെ ജൌറബിനെ കുറിച്ച് ഖുഫ്ഫ എന്ന പേര് പറയാറില്ല എന്നത് കൊണ്ട് തന്നെ ഏത് ജൌറബിന്റെ മേലിലും തടവല്‍ ശരിയാവുകയില്ല എന്നാണ് പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്.
തടവേണ്‍ട രൂപം
തടവുന്ന സമയത്ത് ഊരുകയോ പാദം വെളിവാവുകയോ ചെയ്യരുത് ഇടതു കൈ വിരലുകള്‍ വിടര്‍ത്തി മടമ്പിന്റെ താഴ്ഭാഗത്തും വലതു കൈ വിരലുകള്‍ കാല്‍ വിരലുകളുടെ മുകള്‍ ഭാഗത്തും വെച്ച് വലതു കൈ കാലിന്റെ വണ്ണ വരെയും ഇടതു കൈ കാല്‍വിരലുകള്‍ വരെയും നീക്കണം. ഇതാണ് പൂര്‍ണ രൂപം. എന്നാല്‍ ഖുഫ്ഫയുടെ മുകള്‍ ഭാഗത്ത് നിന്നും കാലിന്റെ കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തിന് നേരെയുള്ള ഭാഗത്തു നിന്നും അല്‍പം മാത്രം തടവിയാലും മതിയാവുന്നതാണ്.
ഖുഫ്ഫ തടവല്‍ അനുവദനീയമായ കാലയളവില്‍, അവ രണ്‍ടും അഴിച്ചോ ഒന്നഴിച്ചോ അല്ലെങ്കില്‍ കെട്ടഴിഞ്ഞോ മറ്റോ കാലില്‍ നിന്നും അല്‍പം വെളിവായാല്‍ തടവല്‍ അനുവദനീയമല്ല. വെളിവായത് എത്ര കുറച്ചാണെങ്കിലും ശരി. എന്നാല്‍ അത് അഴിച്ചാല്‍ വുളു മുറിഞ്ഞിട്ടില്ലെങ്കില്‍ കാല്‍ കഴുകിയാല്‍ മതി. മുമ്പുള്ളതൊന്നും ആവര്‍ത്തിക്കേണ്ട തില്ല (തുഹ്ഫ 1/256).
കൈവിരല്‍ കൊണ്‍ട് തന്നെ തടവണം എന്നില്ല. മരക്കഷ്ണം, തുണിക്കഷ്ണം തുടങ്ങിയ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ട് തടവിയാലും മതിയാവുന്നതാണ്. തടവല്‍ ആവര്‍ത്തിക്കല്‍ സുന്നത്തില്ല. മൂന്ന് പ്രാവശ്യം തടവല്‍ ഉത്ത മത്തിന് വിരുദ്ധമാണ് (ശറഹു ബാ ഫള്ല്‍ 1/98,99).
ഹമ്പലി മദ്ഹബ് പ്രകാരം ഖുഫ്ഫയുടെ ഉള്ളിലോ അടിഭാഗത്തോ നജസുണ്‍ടാവുകയും ഊരല്‍ കൂടാതെ നജസിനെ നീക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്താല്‍ അതിന്റെ മേല്‍ തടവിയാല്‍ സ്വഹീഹാകുന്നതാണ്. ഹനഫി മദ്ഹബ് പ്രകാരം വിടുതി നല്‍കപ്പെടുന്ന നജസാണെങ്കില്‍ തടവല്‍ സ്വഹീഹാകുന്നതാണ്.

അഖീഖഃ

ഒരു കുഞ്ഞ് ജനിച്ചാല്‍ തലമുടി കളയുന്നതിനോടനുബന്ധിച്ച് സുന്നത്തുള്ള മൃഗബലിയാണ് അഖീഖഃ. കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ സന്തോഷം പ്രകടിപ്പിക്കാനും, കുഞ്ഞിന്റെ രക്തബന്ധവും തറവാടും പ്രസിദ്ധപ്പെടുത്താനും, കുട്ടിയുടെ വളര്‍ച്ച ക്കും, അവന്റെ ഗുണമുള്ള ഭാവിക്ക് വേണ്ടിയും അവനില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കാവുന്ന ഇഹപര വിജയത്തിനും ഉതകുന്ന, രക്ഷിതാവിന്റെ മേല്‍ ശക്തിയായ സുന്നത്തുള്ള മൃഗബലിയാണിത്. കുട്ടി അവന്റെ അഖീഖഃ കൊണ്ട് ബന്ധ് ചെ യ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ പ്രസവം മുതല്‍ ഏഴാം ദിവസം അഖീഖഃ അറുക്കേണ്ടതും തലമുടി കളയേണ്ടതും പേര് നല്‍ കേണ്ടതുമാണ് (നബിവചനം). അറുത്തിട്ടില്ലെങ്കില്‍ കുട്ടിയുടെ വളര്‍ച്ചക്ക് വിഗ്നമുണ്ടായേക്കാമെന്നും തനിക്ക് അര്‍ഹതയു ണ്ടെങ്കില്‍ പോലും ആഖിറത്തില്‍ തന്റെ രക്ഷിതാവിന് ശഫാഅത്ത് ചെയ്യാന്‍ ആ കുട്ടിക്ക് സമ്മതം ലഭിക്കാതിരിക്കുമെന്നും ഈഹദീസിന്റ വ്യാഖ്യാനത്തില്‍ കാണാം (തുഹ്ഫ)
സമയം
കുട്ടിയുടെ ജനനം പൂര്‍ണമാവുന്നതോടെ അഖീഖയുടെ സമയമായി. ഏഴാം ദിവസത്തിന് മുമ്പ് മരിച്ച കുട്ടിക്കും അറവ് സു ന്നത്താണ്. അഖീഖഃ അറുക്കാനുള്ള പണം രക്ഷിതാവിന്റ സ്വത്തില്‍ നിന്നെടുക്കേണ്ടതും കുട്ടിയുടെ സ്വത്തില്‍ നിന്നെടു ത്താല്‍ തിരിച്ചുകൊടുക്കേണ്ടതുമാണ് (ശര്‍വാനി 9/370).
അഖീഖഃ അറുക്കുന്നതിന് രണ്ടു നിബന്ധനകളുണ്ട്. (1) കുഞ്ഞ് ജീവനോടെ പിറക്കുക (2) ജനനം മുതല്‍ പ്രസവ രക്ത ത്തില്‍ നിന്ന് കൂടിയ കാലമായ 60 ദിവസത്തിനുള്ളില്‍ രക്ഷിതാവിന്റെ അടുക്കല്‍ തനിക്കും താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം പാര്‍പ്പിടം എന്നിവ കഴിച്ച് മിച്ചം വരുന്ന തരത്തിലുള്ള സാമ്പത്തിക ശേഷി ഉണ്ടാവുക (തുഹ്ഫ 9/370).
ജീവനില്ലാതെ പിറന്ന കുട്ടിക്ക് അഖീഖഃ അറുക്കേണ്ടതില്ലെന്നും അറുക്കുന്നതിന് മുമ്പ് മരിച്ച കുട്ടിക്കുള്ള അഖീഖഃ സാധു വാകുമെന്നും, ഫിത്വ്റ് സകാത്തിന്റെ നിബന്ധനയൊത്ത സാമ്പത്തിക ശേഷിയില്ലാത്തവന് അഖീഖഃ സുന്നത്താവില്ലെന്നും വരുന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതോടെ രക്ഷിതാവിനോടുള്ള കല്‍പ്പനാസമയം അവസാനിച്ചു. അവിഹിത ബന്ധ ത്തില്‍ ജനിച്ച കുട്ടിയുടെ സംരക്ഷണ ബാധ്യത മാതാവിനായത് കൊണ്ട് അഖീഖയുടെ ഉത്തരവാദിത്തവും അവള്‍ക്കു തന്നെ. രക്ഷിതാവിന് സാമ്പത്തിക ശേഷിയുണ്ടായാലും ഇല്ലെങ്കിലും, തന്റെ മേല്‍ മുമ്പ് അഖീഖഃ നടന്നിട്ടില്ലെങ്കില്‍ പ്രായ പൂര്‍ത്തിയായ ശേഷം കുട്ടിക്ക് സ്വന്തം അഖീഖഃ നടത്തല്‍ സുന്നത്തുണ്ട്. കുട്ടിയുടെ ജനനം മുതല്‍ ഏഴാം ദിവസമാണ് അഖീഖഃ അറുക്കല്‍ സുന്നത്തുള്ളത്. ഏഴിന് അറുക്കാന്‍ കഴിയാതിരുന്നാല്‍ ഏഴിന്റെ ഗുണിതങ്ങളായ ദിവസങ്ങളാണ് നല്ലത് (ശറഹുല്‍ മുഹദ്ദബ്). പകലാണ് ജനിച്ചെതെങ്കില്‍ അന്നു മുതലും, രാത്രിയാണ് ജനിച്ചതെങ്കില്‍ അടുത്ത പകല്‍ മുതലും ദിവസം എണ്ണുന്നതാണ്.
നിബന്ധനകള്‍
ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേണ്ടണ്ടത്. ആട് എന്നതില്‍ നെയ്യാട്, കോലാട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. പക്ഷേ, നെയ്യാടിന് ഒരു വയസ്സും കോലാടിന് രണ്ടണ്ടു വയസ്സും പ്രായമാണ് വേണ്ടണ്ടത്. മാട് എന്നതില്‍ കാള, പശു, പോത്ത്, എരുമ, എന്നിവ ഉള്‍പ്പെടും. ഇതിന് രണ്ടണ്ട് വയസ്സു പൂര്‍ത്തിയാകണം. ഒട്ടകമാണെങ്കില്‍ അഞ്ച് വയസ്സുതന്നെ പൂര്‍ ത്തിയാകേണ്ടണ്ടതുണ്ടണ്ട്.
കുട്ടി ആണായാലും പെണ്ണായാലും അഖീഖഃ അറുക്കേണ്ടതിന്റെ തോത് ഏറ്റവും ചുരുങ്ങിയത് ഒരു ആടും, ഒട്ടകത്തി ന്റെയോ മാടിന്റെയോ ഏഴിലൊന്നുമാണ്. മിതമായ രൂപം ആണ്‍കുട്ടിയാണങ്കില്‍, തുല്ല്യവലിപ്പമുള്ള രണ്ട് ആടുകളും പെണ്‍ കുഞ്ഞിന് ഒരു ആടുമാണ്. ഏഴ് ആടുകള്‍, ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊന്ന്, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമമാണ് ഏറ്റവും ഉത്തമമായത്. ഏഴ് കുട്ടികള്‍ക്ക് വേണ്ടി ഒരു ഒട്ടകത്തെയോ മാടിനെയോ അറുക്കാം. അപ്രകാരം, മാടിലും ഒട്ടകത്തിലും ഏഴ് പേരെ വരെ അഖീഖത്തോ, അഖീഖത്തും ഉള്ഹിയ്യത്തും കൂടിയതോ, വില്‍പ്പനക്കുള്ളതോ വിവിധോദ്ധേശ്യങ്ങളുള്ളവരെ പങ്കാക്കാവുന്നതാണ്. കുട്ടി ആണായാലും പെണ്ണായാലും ഏറ്റവും ഉത്തമം ആണ്‍ മൃഗത്തെ അറുക്കുന്നതാണ്. എന്നാല്‍, കൂടുതലായി ഇണചേര്‍ക്കാന്‍ ഉപയോഗക്കുന്ന ആണ്‍ മൃഗത്തെക്കാള്‍ നല്ലത് പ്രസവിക്കാത്ത പെണ്‍ മൃഗമാണ് (തുഹ്ഫ 9/349). ഗര്‍ഭിണിയായ മ്യഗം സാധുവാകില്ലെന്നാണ് പ്രഭലാഭിപ്രായം (ഫത്ഉല്‍ മുഈന്‍ 217).
ന്യൂനതകള്‍
വ്യക്താമായ മുടന്ത്, മെലിഞ്ഞൊട്ടിയത്, ചെവി, വാല്‍ തുടങ്ങിയ അവയവങ്ങള്‍ നഷ്ടപ്പെട്ടതോ, വ്യക്തമായ രോഗമുള്ളതോ ആയ മൃഗങ്ങളെ അറുക്കാന്‍ പറ്റില്ല. കൊമ്പ് പൊട്ടിയത് മൂലം ശരീരത്തിന് ക്ഷതം സംഭവിക്കാത്തതാണെങ്കില്‍ പ്രശ്നമില്ല. എങ്കിലും കൊമ്പുള്ളതാണുത്തമം. ചൊറിയുളളതും പറ്റില്ല(തുഹ്ഫ). മൃഗത്തിന്റെ നിറത്തില്‍ നിന്ന് ഏറ്റവും ഉത്തമമായത് യഥാക്രമം വെള്ള, മഞ്ഞ, മങ്ങിയ വെള്ള, ചാരനിറം, ചുവപ്പ്, വെളുപ്പും ചുവപ്പും കലര്‍ന്നത്, വെളുപ്പും കറുപ്പും കലര്‍ന്നത്, കറുപ്പ് എന്നിങ്ങനെയാണ്. നിറത്തില്‍ ഉത്തമമായത് മെലിഞ്ഞതാണെങ്കില്‍, തടികൊണ്ട് മെച്ചമുള്ളത് തിരഞ്ഞെടുക്കണം (തുഹ്ഫ 9/350).
നിയ്യത്ത്
അഖീഖഃ അറവിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകില്‍ അറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കില്‍ അഖീഖഃ ക്കുവേണ്ടണ്ടി മൃഗത്തെ നിര്‍ണയിക്കുമ്പോള്‍ നിയ്യത്ത് ചെയ്താലും മതി. തുടക്കത്തില്‍ നിയ്യത്തുണ്ടായിരിക്കണമെന്നതിനാല്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന് ഒരു മൃഗത്തെ അറുക്കുമ്പോള്‍ ഓരോരുത്തരും നിയ്യത്ത് ചെയ്തിരിക്കണം. വില്‍പ്പനക്കോ മറ്റോ വേണ്ടി അറുത്തതില്‍ ഏഴിലൊന്ന് വാങ്ങി അഖീഖഃയാക്കാന്‍ കഴിയില്ല. ഏഴിലധികം പേര്‍ക്ക് ഒരു മാടിലും ഒട്ടകത്തിലും പങ്കാവാന്‍ പറ്റില്ല.
മ്യഗത്തിന് സമാനമായ പണം ദാനം ചെയ്താല്‍ അത് അഖീഖഃയാവുകയില്ല. അഖീഖഃ അറുക്കുന്നതിന്റെ പ്രതിഫലം, മ്യഗത്തിന് സമാനമായ പണം ദാനം ചെയ്യുന്നതിനെക്കാള്‍ മഹത്വമാണ്. മേല്‍ ദാനത്തെക്കാള്‍ നല്ലത് മ്യഗത്തെ അറുക്കലാ ണെന്ന് ഇമാം ശാഫീ(റ) പറഞ്ഞിട്ടുണ്ട്.
വിതരണം
മ്യഗത്തിന്റെ എല്ലും തോലും വില്‍ക്കാനോ അറവുകാരനു കൂലിയായി നല്‍കാനോ പാടില്ല. പാവങ്ങള്‍ക്ക് ദാനം ചെയ്യണം. സുന്നത്തായ അഖീഖയാണെങ്കില്‍ ഇവ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ദരിദ്രര്‍ക്കും പണക്കാര്‍ക്കും സുന്നത്താ യ അഖീഖഃയുടെ മാംസം വിതരണം ചെയ്യാം. അമുസ്ലിംകള്‍ക്ക് നല്‍കാന്‍ പാടില്ല. സുന്നത്തായ അഖീഖയാണെങ്കില്‍ അല്‍പം മാംസമെങ്കിലും ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയാല്‍ തനിക്കോ താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബ ന്ധമായവര്‍ക്കോ അത് ഭക്ഷിക്കാന്‍ പാടില്ല. മുഴുവന്‍ ദരിദ്രര്‍ക്ക് മാത്രം ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. അഖീഖഃ വേവിച്ചും പച്ചയായും വിതരണം നടത്താം. ഉളുഹിയ്യത്ത് പച്ചയായി തന്നെ വിതരണം ചെയ്യണം. കുട്ടിയുള്ള നാട്ടില്‍ വെച്ചും അറവ് നടത്തുന്ന ആളുടെ നാട്ടില്‍ വെച്ചും അറവ് നടത്താം.
അഖീഖഃയുടെ മാംസം അത് ലഭിച്ചവര്‍ക്ക് ഉടമയാവുന്നതും അവരുടെ ഇഷ്ടാനുസരണം അത് സ്വന്തം ആവശ്യത്തിനെടു ക്കുകയോ, മുസ്ലിംകള്‍ക്ക് ദാനമായോ, വിലക്കോ നല്‍കാവുന്നതുമാണ്. ഒന്നിലധികം മൃഗങ്ങളെ അറുക്കുമ്പോള്‍ ഓരോ മൃഗത്തില്‍ നിന്നും അല്‍പം ദാനം ചെയ്തിരിക്കണം. ഒന്നില്‍ നിന്ന് മാത്രം ദാനം ചെയ്താല്‍ മതിയാവില്ല. രക്ഷിതാവെ ന്നാല്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവനെന്നാണ് വിവക്ഷ.
സുന്നത്തുകള്‍
ഏഴാം ദിവസം ആദ്യം പേരിടുക, (പിന്നീട്) സൂര്യോദയ സമയത്ത് അഖീഖഃ അറുക്കുക, ശേഷം മുടി കളയുക. കുട്ടിയുടെ പേര് പറയഞ്ഞ് ഇത് അവന്റെ അഖീഖയാണ്; നീ സ്വീകരിക്കേണമേ എന്ന പ്രാര്‍ഥനയോടെ ബിസ്മി ചൊല്ലി അറുക്കുക, അറവുസമയത്ത് മൃഗത്തെ ഖിബ്ലക്കഭിമുഖമായി കിടത്തുക, അറുക്കുന്നവര്‍ ഖിബ്ലയിലേക്ക് തിരിഞ്ഞു നില്‍ക്കുക, മധുരം ചേര്‍ത്ത് വേവിക്കുക, എല്ല് പൊട്ടിക്കാതെ മാംസം സന്ധികളില്‍ നിന്ന് വേര്‍പ്പെടുത്തിയെടുക്കുക. വലത്തെ കൊ റുക് പ്രസവ സുശ്രൂഷക്ക് നില്‍ക്കുന്ന സ്ത്രീക്ക് വേവിക്കാതെ നല്‍കുക. മറ്റുള്ള മാംസം വേവിച്ച് സാധുക്കള്‍ക്ക് എത്തിച്ച് കൊടുക്കുക തുടങ്ങിയവ സുന്നത്താണ് (തുഹ്ഫ 9/372).

ഉള്വ്ഹിയ്യത്തും മറ്റും അറവുകളും

ഹാജിമാര്‍ക്ക് പെരുന്നാള്‍ ദിവസം ചെയ്യാനുള്ള നാല് പ്രധാനകര്‍മ്മങ്ങളില്‍ ഒന്ന് അറുക്കലാണ ല്ലോ. ഹാജിമാര്‍ക്ക് മൂന്ന് വിധത്തില്‍ അറവുണ്ടാകാം.
ഉള്ഹിയ്യത്ത്: 
പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാര്‍ക്കും അല്ലാത്തവര്‍ക്കും ശക്തിയായ സുന്നത്തുള്ള അറവാണിത്. ഹാജിമാര്‍ക്ക് ഉള്ഹിയ്യത്ത് പ്രത്യേകം നിര്‍ബന്ധമില്ല. ദാനധര്‍മ്മങ്ങള്‍ക്കും സദ്കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യം ലഭിക്കുന്ന സന്ദര്‍ഭവും സ്ഥലവും സമയവുമാണ് ഹജ്ജ് വേള. അതിനാല്‍ സാധിക്കുന്നവര്‍ ഉള്ഹിയ്യത്ത് അറുക്കേണ്ടതാണ്. ആട്, മാട്, ഒട്ടകം എന്നിവയിലൊന്നാണ് അറുക്കേണ്ടത്. ഒട്ടകമോ, മാടോ ആണെങ്കില്‍ ഏഴുപേര്‍ക്കുകൂടി ഒന്ന് മതിയാകും. ആടില്‍ ഒരാളില്‍ കൂടുതലാകാന്‍ വകുപ്പില്ല.
ബലിമൃഗത്തിന്റെ നിബന്ധനകള്‍
നെയ്യാടിന് ഒരു വയസ്സും കോലാടിനും മാടിനും രണ്ടുവയസ്സും ഒട്ടകത്തിനു അഞ്ചു വയസ്സും തികഞ്ഞിരിക്കണം. പറയത്തക്ക ന്യൂനതകള്‍ ഇല്ലാത്തതും നിശ്ചിത പ്രായം തികഞ്ഞതും ആക ല്‍ ബലിമൃഗത്തിന്റെ നിബന്ധനകളാണ്.
ബലിയുടെ സമയം
പെരുന്നാള്‍ ദിനം സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട് റക്അത്തിനും രണ്ട് ഖുത്വുബക്കും മതിയാകുന്നത്ര സമയം കഴിഞ്ഞാല്‍ ബലി അറുക്കാന്‍ സമയമായി. ദുല്‍ഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയം വരെ സമയമുണ്ട്. രാത്രി അറുക്കല്‍ ഉപേക്ഷിക്കുന്നത് നല്ലതാണ്.
ഹാജിമാര്‍ പെരുന്നാള്‍ ദിനം ജംറ എറിഞ്ഞയുടനെ, മുടിയെടുക്കുന്നതിന് മുമ്പ് മിനയില്‍ വെച്ച് അറുക്കലാണുത്തമം. മിനയില്‍ അറവിനു സജ്ജമാക്കിയ വിശാലമായ പ്രത്യേക സ്ഥലവും സൌകര്യങ്ങളുമുണ്ട്. മന്‍ഹര്‍ എന്നാണ് അതിനു പറയുക. അതിനു തൊട്ടടുത്തായി ബലിമൃഗങ്ങളെ വിലക്കുവാങ്ങാന്‍ വിപുലമായ ചന്തയുമുണ്ട്.
നേര്‍ച്ചയാക്കിയാല്‍
നേര്‍ച്ചയാക്കിയാല്‍ ഉള്ഹിയ്യത്ത് നിര്‍ബന്ധമായിത്തീരും. നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്റെ മാം സം സ്വയം ഭക്ഷിക്കാനോ തോല് പോലുള്ളവ സ്വന്തം ഉപയോഗിക്കുവാനോ പാടില്ല. മുഴുവനും വിതരണം ചെയ്യേണ്ടതാണ്.
സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് അല്‍പ്പമെങ്കിലും ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണ്. ബാക്കി മുഴുവന്‍ സ്വയം ഭക്ഷിക്കാം. അല്‍പ്പം സ്വയം ഭക്ഷിക്കാനെടുത്ത് ബാക്കി മുഴുവന്‍ പാവങ്ങള്‍ക്ക് ധര്‍മ്മം ചെയ്യലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഉള്ഹിയ്യത്തിന്റെ ഒന്നും വില്‍ക്കാനോ പണിക്കാര്‍ ക്ക് കൂലിയായി കൊടുക്കാനോ പാടില്ല. അയ്യാമുത്തശ്രീഖ് കഴിഞ്ഞാല്‍ ആ വര്‍ഷത്തെ സുന്നത്തായ ഉള്ഹിയ്യത്തിന്റെ സമയം നഷ്ടപ്പെട്ടു. നേര്‍ച്ചയാക്കിയതാണെങ്കില്‍ ഖള്വാഅ് വീട്ടണം.
ദ്
ഹാജിമാരുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ പരാമര്‍ശിച്ച ബലിയാണിത്. നേര്‍ച്ചയാക്കിയതോ അല്ലാതെയോ മക്കയില്‍ അറുത്ത് വിതരണം ചെയ്യാന്‍ ഹാജിമാര്‍ കൊണ്ടുപോകുന്ന ബലിമൃഗത്തിന് പൊതുവെ ഹദ്യ് എന്ന് പറയുന്നു. മക്കാശരീഫിലേക്ക് പോകുന്നവര്‍ കഴിയുമെങ്കില്‍ ആട്, മാട്, ഒട്ടകങ്ങളില്‍ വല്ലതിനെയും ഹദ്യ് ആയി കൂടെ കൊ ണ്ടുപോകല്‍ സുന്നത്താണ്. ഹജ്ജത്തുല്‍ വിദാഇല്‍ മഹാനായ നബി(സ്വ) നൂറ് ഒട്ടകത്തെ ഹദ്യായി കൊണ്ടുപോയിരുന്നു. ഉള്ഹിയ്യത്തിന്റെ മൃഗത്തിന് വിവരിക്കപ്പെട്ട വിധികളെല്ലാം ഹദ് യിനും ബാധകമാണ്. ഹദ്യ് കൊണ്ട് പോയവര്‍ക്കും ഉള്ഹിയ്യത്ത് സുന്നത്തുണ്ട്.
ഫിദ്
ഹജ്ജിലോ ഉംറയിലോ സംഭവിച്ചേക്കാവുന്ന ന്യൂനതകള്‍ പരിഹരിക്കാനായി നല്‍കപ്പെടുന്ന അറവാണ് ഫിദ്യ. അത് അറുക്കേണ്ട സമയം ന്യൂനത സംഭവിച്ചത് മുതല്‍ ആരംഭിക്കും. തമത്തുഅ്, ഖിറാന്‍ എന്നിവക്കുള്ള ഫിദ്യയും മറ്റു നിര്‍ബന്ധമായ അറവുകളും പെരുന്നാള്‍ ദിവസം മിനയില്‍വെച്ച് ഉള്വ്ഹിയ്യത്തിന്റെ സമയത്ത് അറുക്കലാണ് സുന്നത്ത്.
തമത്തുഉകാര്‍ക്ക് ഹജ്ജിന് ഇഹ്റാം ചെയ്തത് മുതലാണ് അറവ് നിര്‍ബന്ധമാകുന്നതെങ്കിലും മക്കയിലെത്തി ഉംറ ചെയ്തു വിരമിച്ച ശേഷം ഹജ്ജിന്റെ ഇഹ്റാമിനു മീഖാത്തിലേക്ക് പോകാനുദ്ദേശിക്കാത്തവര്‍ എപ്പോള്‍ അറുത്തുകൊടുത്താലും മതിയാകുന്നതാണ്. മിക്കപേര്‍ക്കും നിര്‍ബന്ധമാകുന്ന ഈ അറവ് മക്കയില്‍ ഉംറക്കു ശേഷം നിര്‍വഹിച്ചാല്‍ ഇക്കാലത്ത് പലര്‍ക്കും മാംസം ഉപകരിക്കും. മിനയില്‍ മാംസം സ്വീകരിക്കാന്‍ പലപ്പോഴും ആവശ്യക്കാരെ കിട്ടാന്‍ പ്രയാസമാകാറുണ്ട്.
ഫിദ്യയും ഹദ്യും ഹറമിന്റെ പരിധിക്കുള്ളില്‍വെച്ച് അറുക്കലും അവിടെയുള്ള ദരിദ്രര്‍ക്ക് വിതരണം ചെയ്യലും നിര്‍ബന്ധമാണ്. മിന ഹറമില്‍പ്പെട്ട സ്ഥലമാണല്ലോ. ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്യേണ്ടതാണ്. ഫിദ്യക്ക് ചിലപ്പോള്‍ ഹദ്യ് എന്നും പറയാറുണ്ട്.
പുരുഷന്‍ സ്വന്തമായി തന്നെ അറുക്കലാണ് സുന്നത്ത്. അറുക്കുമ്പോള്‍ നിയ്യത്ത് നിര്‍ബന്ധമാണ്. അറുക്കാന്‍ കഴിവുണ്ടെങ്കിലും മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് വിരോധമില്ല. സ്ത്രീകള്‍ പുരുഷനെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. അറുക്കുന്ന സമയത്ത് ഹാജരാകല്‍ സുന്നത്താണ്. അറുക്കുമ്പോഴോ മറ്റുള്ളവരെ ഏല്‍പ്പിക്കുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യണം. അറുക്കുമ്പോള്‍ ബലിമൃഗത്തിന്റെ കഴുത്ത് ഖിബ്ലയിലേക്ക് തിരിക്കലും ദിക്റുകള്‍ ദുആകള്‍ എന്ന ഭാഗത്ത് ചേര്‍ത്ത  ദിക്റ് ചൊല്ലലും  സുന്നത്താണ്.
അറവിന്റെ കാര്യത്തില്‍ അവനവന്റെ കടമ വീടണമെന്ന ബോധം ഏവര്‍ക്കുമുണ്ടായിരിക്കണം. ഇന്ന് വ്യാപകമായ, ബാങ്കുകളെ ഏല്‍പ്പിക്കുന്നതും ചിട്ടിയെടുക്കുന്നതും മതിയാവുകയില്ല. അവയുടെ സൂക്ഷ്മാവസ്ഥ അറിയാത്ത സ്ഥിതിക്ക് സ്വന്തം ബാധ്യതകള്‍ സ്വയം നിര്‍വഹിക്കലാണ് അഭികാമ്യം.


ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി

നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്റ്റ്യൂബ് ശിശുവെങ്കിലും ഇസ്ലാമിക കര്‍മശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കണ്ടെത്താനാവും. ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഉല്‍പാദനം അനുവദനീയമാണോ? എന്നതാണ് ഒന്നാമത്തെ പ്രശ്നം. പുറത്തെടുത്ത ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചും അതില്‍ കുട്ടി ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും അങ്ങനെയുണ്ടാകുന്ന കുട്ടിയുടെ വിധികളെക്കുറിച്ചും ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
ലൈംഗിക ബന്ധത്തിലൂടെയല്ലാതെ തന്നെ ബീജം സ്വീകരിക്കാമെന്ന സങ്കല്‍പത്തെ നേ രത്തെ ഇസ്ലാം അംഗീകരിക്കുകയും തദടിസ്ഥാനത്തില്‍ നിരവധി നിയമങ്ങള്‍ ആവിഷ് കരിക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികേതരമാര്‍ഗേണ ഗര്‍ഭധാരണത്തിനുള്ള സാധ്യത നിഷേധിച്ച പൂര്‍വ്വകാല വൈദ്യ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തെ ഇസ്ലാം തള്ളിക്കളയുകയാണുണ്ടായത്. തുഹ്ഫഃ യുടെ പ്രസ്താവന കാണുക: “പുറത്തെടുത്ത ബീജത്തെ വായു ദുഷിപ്പിച്ചുകളയും. അതു കൊണ്ട് അതില്‍ നിന്ന് കുട്ടി ജനിക്കുക സാധ്യമല്ല എന്ന വൈദ്യശാസ്ത്രജ്ഞന്മാരുടെ പ്രസ്താവന കേവലം നിഗമനം മാത്രമാണ്. അതു (യഥാര്‍ഥത്തില്‍) സാധ്യതക്കു വിരുദ്ധമല്ല”(8: 231).
പുറത്തെടുക്കുന്ന ബീജം ഗര്‍ഭാശയത്തിലേക്കു പ്രവേശിപ്പിക്കുന്നതിനു സംയോഗത്തി ന്റെ സ്ഥാനം തന്നെയാണു മിക്ക വിധികളിലും കര്‍മ്മശാസ്ത്രം നല്‍കിയിട്ടുള്ളത്. എടുക്കുമ്പോഴും കയറ്റുമ്പോഴും പവിത്രമായിരിക്കുക എന്ന ഉപാധിയോടെ.
അപ്പോള്‍ ഭര്‍ത്താവിന്റെ ബീജം അവന്റെ ജീവിത കാലത്തു പുറത്തെടുത്ത് അവന്റെ ഭാര്യയുടെ ഗര്‍ഭാശയത്തില്‍ കുത്തി വെച്ചു ശിശുവിനു ജന്മം നല്‍കിയാല്‍ അതു അവരിരുവരുടെയും നിയമാനുസൃത സന്താനമാകും. അവള്‍ മാതാവാണെന്ന പോലെ അവന്‍ ആ ശിശുവിന്റെ പിതാവുമാകും.
പുരുഷന്റെ ലൈംഗിക കോശമായ ബീജം പുറത്തെടുക്കാമെങ്കില്‍ സ്ത്രീയുടെ ലൈംഗിക കോശമായ അണ്ഡവും പുറത്തെടുക്കാവുന്നതാണ്. ബീജം മാത്രം പുറത്തെടുത്തു ഗര്‍ഭാശയത്തില്‍ പ്രവേശിപ്പിക്കാമെങ്കില്‍ അണ്ഡവും കൂടി പുറത്തെടുത്തു രണ്ടും കൂടി സങ്കലിപ്പിച്ചു ടെസ്റ്റ്റ്റ്യൂബില്‍ രൂപപ്പെടുത്തിയ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കാവു ന്നതാണ്. സാധാരണ രീതിയിലുള്ള ഗര്‍ഭ ധാരണത്തിനു വല്ല തടസ്സവും നേരിടുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ബീജാണ്ഡങ്ങള്‍ പുറത്തെടുത്തു ഭ്രൂണം രൂപപ്പെടുത്തി ഭാര്യയുടെ തന്നെ ഗര്‍ഭ പാത്രത്തില്‍ വച്ചു ശിശുവിനു ജന്മം നല്‍കുന്നുവെങ്കില്‍ അത് അനുവദനീയമാ കുന്നതാണ്. പുരുഷബീജം മാത്രം പുറത്തെടുത്തു നടത്തുന്ന ഇസ്തിദ് ഖാലിന്റെ വിധി തന്നെയാണ് ഈ ടെസ്റ്റ്റ്റ്യൂബ് ശിശുവുല്‍പാദനത്തിനുമുണ്ടാവുക.
എന്നാല്‍ ഇവിടെ ചില സംശയങ്ങള്‍ പൊങ്ങിവന്നേക്കാം.
(1) ക്ളോണിങിനു വേണ്ടി ശാരീരിക കോശം പുറത്തെടുക്കുന്നതു ഹറാമാണെന്ന പോലെ ടെസ്റ്റ്റ്റ്യൂബ് ശിശു നിര്‍മ്മാണത്തിനു ലൈംഗിക കോശമെടുക്കുന്നതും ഹറാമാവില്ലേ? (2) എടുക്കല്‍ ഹറാമാണെങ്കില്‍ എടുക്കുമ്പോഴുള്ള പവിത്രത നഷ്ടപ്പെടില്ലേ? (3) ഗര്‍ഭപാത്രത്തിനു പുറത്തു ബീജസങ്കലനവും ഭ്രൂണസൃഷ്ടിയും നടക്കുന്നതു കൊണ്ട് ഇതു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനമാവില്ലേ?
ചില വസ്തുതകള്‍ മനസ്സിലാക്കിയാല്‍ ഈ സംശയങ്ങള്‍ അന്തര്‍ദ്ധാനം ചെയ്യാം. മനുഷ്യ ശരീരമാകുന്ന കൊട്ടാരത്തിന്റെ ഘടകങ്ങളായ ഇഷ്ടികകളാണ് ശരീര കോശങ്ങള്‍. അനിവാര്യ സാഹചര്യത്തിലല്ലാതെ അവയിലൊന്നും എടുക്കാന്‍ പാടില്ല. (ക്ളോ ണിങ്ങും കര്‍മ്മശാസ്ത്രവും, ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍, മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം എന്നീ ശീര്‍ഷകങ്ങള്‍ കാണുക. ഫിഖ്ഹ് സെക്ഷന്‍).
എന്നാല്‍, ഇതില്‍ നിന്നു വളരെ വ്യത്യസ്തങ്ങളാണു ലൈംഗിക കോശങ്ങളായ അണ്ഡ ബീജങ്ങള്‍. അവ പൂര്‍ണ്ണ ദശ പ്രാപിക്കുമ്പോള്‍ യാന്ത്രികമായിത്തന്നെ അണ്ഡാശയ ത്തില്‍ നിന്നും ബീജാശയത്തില്‍ നിന്നും പുറത്തു പോയിക്കൊണ്ടിരിക്കും. അവയുടെ ലക്ഷ്യം തന്നെ സന്തത്യുല്പാദനമാണ്. അതു സുഗമമാക്കുന്നതിനു വേണ്ടിയാണു ലൈംഗികാസക്തിയും തജ്ജന്യമായ സംയോഗവും വച്ചിട്ടുള്ളത്. ഈ ഇണചേരലും പ്രത്യുല്‍പാദനവും മനുഷ്യന്റെ മഹിമയ്ക്കും കുടുംബ സുരക്ഷയ്ക്കും സാമൂഹ്യ ഭദ്രതയ്ക്കും സഹായകമാകുന്നതിനു വേണ്ടിയാണ് മതം അതിനു ചില ധാര്‍മ്മിക സദാചാര നിയമങ്ങള്‍ വച്ചിട്ടുള്ളത്.
യാന്ത്രികമായി വിസര്‍ജ്ജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബീജാണ്ഡങ്ങള്‍ മനഃപൂര്‍വ്വം പുറത്തെടു ക്കാമോ? അതേ, പുറത്തെടുക്കാം, രണ്ടുപാധികളോടെ. ഒന്ന്, എടുക്കുന്നത് അനുവദനീയമായ ലൈംഗികാസ്വാദനത്തിലൂടെയാവണം. രണ്ട്, പ്രത്യുല്‍പാദന ലക്ഷ്യത്തിനാകണം എടുക്കുന്നത്.
ഒന്നാമത്തെ ഉപാധി ലംഘിക്കുമ്പോള്‍ അതു ഹറാമും രണ്ടാമത്തേതു ലംഘിക്കുമ്പോള്‍ അതു കറാഹത്തുമാകുന്നു. വ്യഭിചാരം, സ്വവര്‍ഗ സംഭോഗം, മൃഗസംഭോഗം, നിതംബസംഭോഗം, മുഷ്ടിമൈഥുനം എന്നിവയെല്ലാം ഒന്നാമിനത്തില്‍ പെടുന്നു; നിഷിദ്ധങ്ങളാകുന്നു. കാരണം, അവിടെയെല്ലാം ആസ്വാദനം നിയമാനുസൃതമല്ലാത്തതു കൊണ്ട് ഒന്നാമത്തെ ഉപാധി ലംഘിക്കപ്പെട്ടിരിക്കുന്നു.  ‘അസ്വ്ല് അഥവാ മൈഥുനാന്ത്യത്തില്‍ ശുക്ളം യോനിക്കു പുറത്തേക്കു വിസര്‍ജ്ജിക്കുക, ഭാര്യയുടെ ഹസ്തം കൊണ്ടു സ്ഖലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആസ്വാദനം കുറ്റകരമല്ലെങ്കിലും അവിടെ സാധാരണ ഗതിയില്‍ പ്രത്യുല്‍പാദന ലക്ഷ്യം നഷ്ടപ്പെടുന്നതു കൊണ്ടു രണ്ടാമത്തെ ഉപാധി നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവ അനഭികാമ്യം (കറാഹത്ത്) ആകുന്നു.
രണ്ടാമത്തെ ഉപാധിയുടെ മാത്രം ലംഘനം ഉണ്ടാകുമ്പോള്‍ ബീജത്തിന്റെ പവിത്രത നഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ അതു ഗര്‍ഭപാത്രത്തിലെത്തി ശിശു ജനിക്കാനിടവന്നാല്‍ അതു നിയമാനുസൃതമായിരിക്കും. ഒരാള്‍ തന്റെ കൈകൊണ്ടോ മറ്റോ മൈഥുനം നടത്തി ബീജം വിസര്‍ജ്ജിക്കുന്നുവെങ്കില്‍ അനുവദനീയമല്ലാത്ത ലൈംഗികാസ്വാദനമായതു കൊണ്ട് അതു ഹറാമാണ്. എന്നാല്‍ അയാള്‍ തന്റെ ഭാര്യയുടെ കൈ കൊണ്ടു മൈഥുനം നടത്തി ബീജം വിസര്‍ജ്ജിക്കുന്നുവെങ്കിലോ? അതു കുറ്റകരമല്ലാത്ത ആസ്വാദനമാണ്. പക്ഷേ, അതു കറാഹത്ത് (അനഭികാമ്യം) ആണ്; കാരണം പ്രത്യുല്‍പാദനത്തിനുപയോഗിക്കേണ്ട ബീജം അയാള്‍ പാഴാക്കിക്കളഞ്ഞു. പക്ഷേ, ആ മൈഥുനമോ തജ്ജന്യമായ ബീജവിസര്‍ജനമോ ഹറാമാകുന്നില്ല.
അപ്പോള്‍ ഒരു കാര്യം സ്പഷ്ടമായി: പുരുഷ ബീജം ചില സാഹചര്യങ്ങളില്‍ പുറത്തെടു ക്കുന്നത് അനുവദനീയമാണ്. അങ്ങനെ പുറത്തെടുത്ത ബീജം മുകളില്‍ പറഞ്ഞ പോലെ ഗര്‍ഭപാത്രത്തിലേക്കു പ്രവേശിപ്പിച്ചു പ്രത്യുല്‍പാദനം നടത്താവുന്നതുമാണ്.
എന്നാല്‍ ഇത്രയും പറഞ്ഞതു പുരുഷബീജം പുറത്തെടുക്കുന്ന കാര്യമാണല്ലോ. സ്ത്രീയുടെ അണ്ഡമോ? അതു പുറത്തെടുക്കാമോ? പുറത്തെടുക്കാമെന്നു ഫിഖ്ഹുഗ്രന്ഥങ്ങള്‍ ഭ്രൂണഹത്യയെക്കുറിച്ചും ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും നടത്തിയ വിശകലനത്തില്‍ നിന്നു മനസ്സിലാക്കാം. ജീവനുണ്ടാകുന്ന പ്രായം (120 ദിവസം) പ്രാപിച്ചതിനു ശേഷം നടത്തുന്ന ഗര്‍ഭച്ഛിദ്രം ഹറാമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അതിനു മുമ്പ്, ഗര്‍ഭപാത്രത്തില്‍ സ്ഥാനം പിടിച്ചതിനു ശേഷം അതു ഹറാമുണ്ടോ ഇല്ലേ എന്ന ഒരു ചര്‍ച്ച തുഹ്ഫഃ (7: 186) യില്‍ കാണാം. ഇവിടെ വല്ല നിമിത്തവുമുണ്ടാക്കി ഗര്‍ഭം ഈയവസരത്തില്‍ പുറം തള്ളുന്നത് ഹറാമാണന്ന പക്ഷക്കാര്‍ തന്നെ, അതു ഗര്‍ഭാശയത്തില്‍ സ്ഥലം പിടിച്ചുറച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഹറാമാകൂ എന്നാണു പറഞ്ഞിട്ടുള്ളത്.
അപ്പോള്‍ ഒരു കാര്യം വ്യക്തമായി. ബീജസങ്കലിതമായ അണ്ഡം അഥവാ സിക്താണ്ഡം (Zygote) ഗര്‍ഭാശയത്തിലെത്തി അവിടെ സ്ഥലം പിടിച്ചതിനു ശേഷം പുറത്തെടുക്കാന്‍ പാടുണ്ടെന്നും പാടില്ലെന്നും രണ്ടഭിപ്രായമുണ്ട്. പാടില്ലെന്നതാണു പ്രബലം. അപ്പോള്‍ സങ്കലനം നടന്നിട്ടില്ലാത്ത കേവലം അണ്ഡം പുറത്തെടുക്കല്‍ അനുവദനീയമാണെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ലെന്നു വ്യക്തമായി. ബീജവും അണ്ഡവും മൈഥുനം കൂടാതെ ശാസ്ത്രീയ രീതിയില്‍ പുറത്തെടുക്കുന്നുവെങ്കിലോ? തെറ്റായ ലൈംഗിക ആസ്വാദനമില്ലാത്തതു കൊണ്ടു ഹറാമാകാനിടയില്ല; അതു പ്രത്യുല്‍പാദന ലക്ഷ്യത്തിനായതു കൊണ്ടു കറാഹത്തു വരാനുമിടയില്ല.
ചുരുക്കത്തില്‍ ബീജമോ അണ്ഡമോ പുറത്തെടുക്കുന്നതു ഹറാമല്ല. അതു കൊണ്ടുതന്നെ അങ്ങനെയെടുത്താല്‍ അതിന്റെ പവിത്രത നഷ്ടപ്പെടില്ല. മൈഥുനമാര്‍ഗേണയല്ലാതെ യാണെങ്കിലും പുറത്തെടുക്കാമെന്നു തുഹ്ഫഃ യുടെ പദപ്രയോഗത്തില്‍ നിന്നു മനസ്സിലാക്കാം.
ബീജാണ്ഡങ്ങള്‍ പുറത്തെടുത്തു സങ്കലനം നടത്തി ഭ്രൂണം ട്യൂബില്‍ വളര്‍ത്തി ഗര്‍ഭാശയത്തില്‍ വെക്കുമ്പോള്‍ അതു പ്രകൃതി വിരുദ്ധമാവില്ലേയെന്നതാണ് അടുത്ത സംശയം. പ്രകൃതി വിരുദ്ധമല്ലെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. പ്രത്യുല്‍പാദനത്തിന് അല്ലാഹു മനുഷ്യനു നിശ്ചയിച്ചു തന്ന മാര്‍ഗം ലൈംഗിക കോശങ്ങളുടെ സംയോജനമാണ്. ക്ളോണിങ്ങില്‍ ഇതിനു വിരുദ്ധമായി അണ്ഡത്തിലെ ന്യൂക്ളിയസ് പറിച്ചെടുത്തെറിഞ്ഞുകളയുകയും തല്‍സ്ഥാനത്തു ബീജത്തെ അവഗണിച്ചു തള്ളി ശരീരകോശത്തിലെ ന്യൂക്ളിയസ് വെക്കുകയുമാണു ചെയ്യുന്നത്. അതുകൊണ്ട് അതു പൂര്‍ണ്ണമായും പ്രകൃതി വിരുദ്ധമാണ്. ടെസ്റ്റ്റ്റ്യൂബ് ശിശുവിലാകട്ടെ, അകത്തു നടക്കേണ്ട ബീജസങ്കലനം പുറത്തു നടത്തിയെന്ന ഒരസാധാരണത്വം മാത്രമേ ഉണ്ടായിട്ടുള്ളൂ; ഉല്‍പാദന ഘടകങ്ങളെല്ലാം സ്വാഭാവികവും പ്രകൃതി സഹജവുമാണ്.
ആകയാല്‍, ഗര്‍ഭ ധാരണത്തിനു തടസ്സം നേരിടുമ്പോള്‍, ഒരു പ്രതിവിധിയെന്ന നിലയ്ക്കു ഭാര്യാഭര്‍ത്താക്കന്മാരുടെ ബീജാണ്ഡങ്ങളെടുത്തു ടെസ്റ്റ്റ്റ്യൂബില്‍ ഭ്രൂണ സൃഷ്ടി നടത്തി ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവിനു ജന്മം നല്‍കുന്നതിനു തെറ്റില്ലെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാക്കാം. അങ്ങനെ ജനിക്കുന്ന കുഴല്‍ ശിശുവിനു മാനുഷിക നിയമങ്ങള്‍ ബാധകമാണോ എന്നതാണു രണ്ടാമത്തെ പ്രശ്നം. ഇസ്ലാമിക കര്‍മ്മ ശാസ്ത്രം അവനെ മനുഷ്യനായിത്തന്നെ പരിഗണിക്കുന്നു. അഥവാ സാധാരണ മനുഷ്യനു ബാധകമായ എല്ലാ വിധിവിലക്കുകളും അവനും ബാധകമാണ്. വല്ല അപൂര്‍വ്വ കെയ്സിലും വൈകൃതം സംഭവിച്ചു മനുഷ്യേതര രൂപത്തില്‍ പിറന്നാലും മനുഷ്യ ബീജാണ്ഡങ്ങളില്‍ നിന്നു പിറവികൊണ്ട ഈ കുഴല്‍ മനുഷ്യനു, ബുദ്ധിയും വിവേകവുമുണ്ടെങ്കില്‍ മാനുഷിക നിയമങ്ങള്‍ ബാധകമായി രിക്കും.
ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ മാതാപിതാക്കള്‍ ആര് എന്നതാണു മൂന്നാമത്തെ പ്രശ്നം. ലൈംഗിക കോശം എടുക്കുന്നതും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതും നിയമാനുസൃതമാണെങ്കില്‍ ബീജോടമ പിതാവും അണ്ഡോടമ മാതാവും ആകും. ഭാര്യാഭര്‍ത്താക്കന്മാരില്‍ നിന്നു കുറ്റകരമല്ലാത്ത വിധം എടുത്തു സങ്കലനം നടത്തി ഭ്രൂണം ഭാര്യയുടെ ഗര്‍ ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുമ്പോഴാണ് ഇവ്വിധം നിയമാനുസൃതമാകുന്നത്. തുഹ്ഫഃ യുടെ, ഇസ്തിദ്ഖാലു സംബന്ധമായ വിശദീകരണത്തില്‍ നിന്ന് (7:302303, 8: 231) ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. ഒരു വാടക ഗര്‍ഭ പാത്രത്തില്‍ അഥവാ ഒരു അന്യസ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍ പ്രസ്തുത ഭ്രൂണം നിക്ഷേപിക്കുന്നുവെങ്കില്‍ അവിടെ പ്രവേശം നിയമ വിരുദ്ധമായതു കൊണ്ട് അതിനു പവിത്രത ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ ഈ ശിശുവിനു മാതാവും പിതാവും ഉണ്ടായിരിക്കില്ല. ഇനി ഒരന്യ പുരുഷന്റെ ബീജം സ്വന്തം അണ്ഡത്തോടു ചേര്‍ത്തു രൂപം നല്‍കിയ ഭ്രൂണം ആ അണ്ഡോടമയായ സ്ത്രീ തന്നെ വഹിക്കുന്നുവെങ്കില്‍ ബീജത്തിനു പവിത്രതയില്ലാത്തതു കൊണ്ട് ആ ശിശുവിനു പിതാവുണ്ടായിരിക്കില്ല. അണ്ഡോടമ തന്നെ പ്രസവിച്ചതു കൊണ്ട് അവള്‍ അതിന്റെ മാതാവാകും. അന്യസ്ത്രീ പുരുഷന്മാരുടെ ബീജാണ്ഡങ്ങളില്‍ നിന്നു രൂപപ്പെടുത്തിയ ഒരു ഭ്രൂണം ഒരു സ്ത്രീ തന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു പ്രസവിക്കുന്നു വെങ്കില്‍ ആ ശിശുവിനു മാതാവും പിതാവും ഉണ്ടാവുകയില്ല (തുഹ്ഫ:  7:302303, 7:431, 8:231).

രക്തദാനത്തിന്റെ വിധി

ഒരാളുടെ ശരീരത്തിലെ രക്തം ആവശ്യത്തിനു പുറത്തെടുക്കാവുന്നതാണ്. അതുകൊണ്ട് അയാള്‍ക്ക് ആരോഗ്യഹാനി സംഭവിക്കരുതെന്ന ഉപാധിയോടെ. പുറത്തെടുക്കുന്ന രക്തം ശറഇന്റെ വീക്ഷണത്തില്‍ നജസായതു കൊണ്ടും ഉടമസ്ഥതയില്ലാത്തതുകൊണ്ടും വില്‍ക്കാന്‍ പാടില്ല. എന്നാല്‍ അതു ദാനം ചെയ്യാവുന്നതാണ്. ദാനം ചെയ്യു കയെ ന്നതു കൊണ്ട് ഇവിടെ വിവക്ഷ സാധാരണ പോലെ സൌജന്യമായി ഉടമസ്ഥത കൈമാറുകയെന്നല്ല. കൈവശാവകാശ  സൌജന്യം വിട്ടുകൊടുക്കുകയെന്നാണ്. കാരണം നജസായ സാധനങ്ങളില്‍ കൈവശാവകാശം മാത്രമാണുള്ളത്. ഉടമസ്ഥതയില്ല.
മലിനമായ എണ്ണ, നായ തുടങ്ങിയ നജസുകൊണ്ട് ഒരാള്‍ സ്വദഖയോ ഹിബത്തോ വസ്വിയത്തോ ആയി ദാനം ചെയ്താല്‍ അതു സ്വഹീഹാകും; കൈവശക്കൈമാറ്റം എന്ന അര്‍ഥത്തില്‍. ഉടമസ്ഥതക്കൈമാറ്റം എന്ന അര്‍ഥത്തിലല്ല (തര്‍ശീഹ് 219).
മുഗ്നിയുടെ പ്രസ്താവന കൂടി കാണുക: ‘നജസായ എണ്ണ വിളക്കു കത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടി, കൈവശം വിട്ടുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വദഖ ചെയ്താല്‍ അതു ജാഇസാകും. ഹിബത്ത്, വസ്വിയത്ത് മുതലായവയും ഇക്കാര്യത്തില്‍ സ്വദഖയ്ക്കു തുല്യമാണ്. എണ്ണ പോലെ തന്നെയാണ്, കൈവശക്കൈമാറ്റത്തില്‍ വളം, നായ മുതലായ നജസുകളും (മുഗ്നി 2:11). ഇക്കാര്യം മുഗ്നി 2:400-ല്‍ കുറച്ചുകൂടി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
(പാരത്രിക പ്രതിഫലം കാംക്ഷിച്ചോ ദരിദ്രനെ സഹായിക്കുന്നതിനോ നല്‍കുന്ന ദാനത്തിനു സ്വദഖയെന്നും ബഹുമാന സൂചകമായി നല്‍കുന്നതിനു ഹദ്യയെന്നും മരണാനന്തരം വിട്ടുകൊടുക്കുന്ന ദാനത്തിനു വസ്വിയത്ത് എന്നും കേവല ദാനത്തിനു ഹിബത്ത് എന്നും പറയുന്നു).
പ്രതിഫലം വാങ്ങാം
വില്‍പന വസ്തുവിന് ഇസ്ലാം നിശ്ചയിച്ച ഉപാധികള്‍ പൂര്‍ണ്ണമാകാത്തതുകൊണ്ടാണു രക്തം വില്‍പന നടത്താവതല്ല എന്നു പറഞ്ഞത്. പ്രത്യുത, പ്രതിഫലം വാങ്ങല്‍ നിഷിദ്ധമായതുകൊണ്ടല്ല. രക്തം പ്രതിഫലേച്ഛ കൂടാതെ സൌജന്യദാനം ചെയ്യുന്നതാണ് ഏറ്റവും ഉത്തമമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. എങ്കിലും പ്രതിഫലം വാങ്ങല്‍ അനുവദനീയമാണ്.
ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന തൊഴിലാളി, സാമ്പത്തിക ശേഷിയുള്ള ഒരു രോഗിക്കു രക്തം നല്‍കിയാല്‍ നഷ്ടപ്പെടുന്ന രക്തം പെട്ടെന്നു പരിഹരിക്കാവുന്ന വിധം, പോഷകാഹാരങ്ങള്‍ കഴിക്കുന്നതിനോ ഒന്നോ രണ്ടോ ദിവസം ജോലിക്കു പോ കാതെ വിശ്രമിക്കുന്നതിനോ ആവശ്യമായ പ്രതിഫലം വാങ്ങുന്നതില്‍ യാതൊരനൌചിത്യവുമില്ല. ഫിഖ്ഹ് പണ്ഢിതന്മാരുടെ പ്രസ്താവനകളില്‍ നിന്ന് ഇതു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ‘(രക്തം മുതലായ) നജസുകള്‍ നാണയങ്ങള്‍ പ്രതിഫലം വാങ്ങി കൈവശക്കൈമാറ്റം നടത്തല്‍ അനുവദനീയമാണ്’ (ശര്‍വാനി 4:235).

Frm moosa sonkal