മുഹമ്മദ് നബി(സല്ലള്ളാഹു അലൈഹി വ സല്ലം) യുടെ വാക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹായും അയ്യാമു തശ് രീഖും, വെള്ളിയാഴ്ച എന്നീ മൂന്നു തരം ആഘോഷ ദിവസങ്ങള്‍ മാത്രമാണ് ഇസ്‌ലാമില്‍ ഉള്ളത്. എന്നാല്‍ ഒരു മുസ്ലിമിന് ഈ മൂന്നു തരം ദിവസങ്ങള്‍ മാത്രമെ ആഘോഷിക്കാന്‍ പാടുള്ളൂ എന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല. വിവാഹ ദിവസം, പുതിയ വീട്ടില്‍ കേറി താമസിക്കുന്ന ദിവസം, പുതിയ ബിസിനസ് തുടങ്ങുന്ന ദിവസം എന്നിങ്ങനെ പ്രത്യേക സന്തോഷമുള്ള ഏതു ദിവസവും ഒരു മുസ്ലിമിന് ആഘോഷിക്കാം. എങ്കിലും മേല്‍ പറഞ്ഞ ഇസ്‌ലാമിലുള്ള മൂന്നു തരം ആഘോഷ ദിവസങ്ങളില്‍ പെടാത്ത ദിവസങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഒരു മുസ്‌ലിം താഴെ പറയുന്ന ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.
1: അത് മറ്റു മതക്കാരുടെ ആഘോഷമാകരുത്. കാരണം മറ്റു മതക്കാരുടെ വിശ്വാസ- ആചാര- അനുഷ്ഠാനങ്ങളോടുള്ള ഒരു മുസ്ലിമിന്‍റെ നിലപാട് നിങ്ങള്‍ക്ക് *നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം' എന്നതാണ്(ഖുര്‍ആന്‍:109:6)*
*മുഹമ്മദ് നബി( സല്ലള്ളാഹു അലൈഹി വ സല്ലം) പറഞ്ഞു: "ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവന്‍ തന്നെയാണ്"(അബൂദാവൂദ്, ത്വബ്‌റാനി)*
*മുഹമ്മദ് നബി(സല്ലള്ളാഹു അലൈഹി വ സല്ലം): പറഞ്ഞു: "നാമല്ലാത്തവരെ അനുകരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. നിങ്ങള്‍ യഹൂദരെയും ക്രിസ്ത്യാനികളെയും അനുകരിച്ച് പ്രവര്‍ത്തിക്കരുത്"(തിര്‍മിദി, ത്വബ്‌റാനി)*
*മുഹമ്മദ് നബി(സല്ലള്ളാഹു അലൈഹി വ സല്ലം)യുടെ ശിഷ്യന്‍ അബ്ദുല്ലാഹിബ്നു അമ്ര്ബ്നുല്‍ ആസ്വ്(റ) പറഞ്ഞു: "അമുസ്ലീങ്ങളുള്ള ഒരു പ്രദേശത്ത് താമസിക്കുന്ന ഒരു മുസ്‌ലിം അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെട്ടാല്‍ അവരോടൊപ്പമായിരിക്കും അവന്‍ പരലോകത്ത് ഒരുമിച്ചു കൂട്ടപ്പെടുക*
*നബി ശിഷ്യന്‍ ഉമര്‍(റദി അള്ളാഹു അൻഹു) പറഞ്ഞു: "നിങ്ങള്‍ അമുസ്ലീങ്ങളുടെ ആഘോഷ ദിവസം അവരെ അവരുടെ പാട്ടിനു വിടുക" (ബൈഹഖി) *
2: പ്രസ്തുത ആഘോഷം ബഹുദൈവ വിശ്വാസത്തിന്‍റെയോ അന്ധ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ ഉള്ളത് ആയിരിക്കരുത്.കാരണം ബഹുദൈവ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും പിന്‍പറ്റല്‍ അള്ളാഹു മുസ്ലീങ്ങള്‍ക്ക് നിരോധിച്ചിരിക്കുന്നു. അള്ളാഹു ഖുര്‍ആനില്‍ പറഞ്ഞു:
*അവരില്‍(സത്യനിഷേധികളില്‍) അധികം പേരും അന്ധവിശ്വാസത്തെ പിന്‍പറ്റുക മാത്രമാണ് ചെയ്യുന്നത്. സത്യത്തിന്‍റെ സ്ഥാനത്ത് അന്ധവിശ്വാസം ഒരു ഉപകാരവും ചെയ്യില്ല. തീര്‍ച്ചയായും അള്ളാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നു"(10:36) *
മേല്‍ പറഞ്ഞ രണ്ടു വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചില ആഘോഷങ്ങളെ നമുക്ക് പരിശോധിക്കാം. ഇന്ത്യാ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷം ഏതെങ്കിലും മതക്കാരുടെ ആഘോഷമല്ല. അത് ഏതെങ്കിലും അന്ധവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ളതുമല്ല. അതുകൊണ്ട് ഇസ്‌ലാം വിലക്കിയ കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ഒരു മുസ്ലിമിന് അത് ആഘോഷിക്കാം. ക്രിസ്തുമതക്കാരുടെ ആഘോഷം എന്ന നിലക്ക് ക്രിസ്മസ് മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. ക്രിസ്തുവിന്‍റെ കാലത്ത് ക്രിസ്മസില്ല. ക്രിസ്തുവിനു ശേഷം രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ് ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയത്. അതായത് ക്രിസ്മസ് ക്രിസ്തു തന്നെ പഠിപ്പിക്കാത്ത ആഘോഷമാണ്. ക്രിസ്തുമതം എന്ന മതം തന്നെ ക്രിസ്തു ഉണ്ടാക്കിയിട്ടില്ല. അത് പൌലോസിന്‍റെ സൃഷ്ടിയാണെന്ന് ചരിത്രകാരന്മാര്‍ അംഗീകരിച്ച കാര്യമാണ്. ഖുര്‍ആന്‍ പറയുന്നത് ക്രിസ്തു മുസ്ലിമായിരുന്നു എന്നാണ്. ഡിസംബര്‍ 25 നാണ് ക്രിസ്തു ജനിച്ചത് എന്നതിനും ചരിത്ര പിന്‍ബലമില്ല. അതൊരു അന്ധവിശ്വാസമാണ്. മാത്രമല്ല ദൈവത്തിനൊരു കുഞ്ഞ് ജനിച്ചു എന്ന സന്തോഷത്തിലാണല്ലോ ക്രിസ്മസ് കൊണ്ടാടപ്പെടുന്നത്. ഖുര്‍ആന്‍ പറയുന്നത്
*ആകാശവും ഭൂമിയും പൊട്ടിക്കീറാന്‍ കാരണമാകുന്ന ഗുരുതരമായ ഒരു വ്യാജ വാദമാണ് ക്രിസ്തു ദൈവത്തിന്‍റെ പുത്രനാണ് എന്ന വാദം(19: 90,91)*
ഇക്കാരണങ്ങളാല്‍ ക്രിസ്മസ് ഒരു മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല.
ക്രിസ്മസ് ട്രീ സ്റ്റാർ ഉണ്ടാക്കല്‍ മല്‍സരം, ക്രിസ്മസിന്‍റെയും ഭാഗമായി നടക്കുന്ന ഗാനമേള പോലുള്ളവയില്‍ ഒരു മുസ്ലിമിന് പങ്കെടുക്കാന്‍ പാടുണ്ടോ...?
ഇവയിലൊക്കെ പങ്കെടുക്കല്‍ തന്നെയല്ലെ സഹോദരാ ആഘോഷിക്കല്‍...സ്റ്റാർ ഇടുന്നതും, ക്രിസ്ത്മസ് ട്രീ ഉണ്ടാക്കുന്നതും ,പുതിയ വസ്ത്രങ്ങള്‍ ധരിക്കലും ഭക്ഷണമുണ്ടാക്കലുമോ...? മേല്‍ വിവരിച്ചവയില്‍ പങ്കെടുക്കല്‍ തന്നെയാണ് ആഘോഷിക്കല്‍. അതാണ് മുസ്ലിമിന് പാടില്ലെന്നു പറഞ്ഞത്.
ക്രിസ്മസ് ട്രീ ,സ്റ്റാർഒരുക്കുന്നത് സാന്താക്ലോസിന് വേണ്ടിയും. ഇത്തരം അന്ധവിശ്വാസങ്ങളുമായി മുസ്ലിമിന് സഹകരിക്കാന്‍ പാടില്ല.
അള്ളാഹു ഖുര്‍ആനില്‍ പറഞ്ഞു: *നിങ്ങള്‍ പാപത്തിലും അതിക്രമത്തിലും സഹകരിക്കരുത്.(5:2)*
ഇസ്‌ലാമിക വിധിവിലക്കുകള്‍ പ്രമാണങ്ങളില്‍ നിന്നു പഠിക്കാത്ത മുസ്‌ലിം ബുദ്ധിജീവി നാട്യക്കാര്‍ എന്തു പറയുന്നു എന്നല്ല ഒരു മുസ്‌ലിം നോക്കേണ്ടത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്തു പറയുന്നു എന്നാണ് നോക്കേണ്ടത്. ഇസ്‌ലാമില്‍ മത സൗഹാര്‍ദ്ദമെന്ന പരിപാടി തീരെയില്ല. മനുഷ്യ സൗഹാര്‍ദ്ദമാണെങ്കില്‍ ഇസ്ലാമിലുള്ള അത്ര മറ്റൊരു മതത്തിലോ ദര്‍ശനത്തിലോ ഇല്ലതാനും. ഒരു മുസ്‌ലിം മത സൗഹാര്‍ദ്ദമല്ല മുറുകെ പിടിക്കേണ്ടത് മനുഷ്യ സൗഹാര്‍ദ്ദമാണ്.
*ക്രിസ്മസിനും കൃസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക്
സമ്മാനങ്ങള്‍ വാങ്ങി കൊടുക്കാമോ...?*
അങ്ങനെ ചെയ്യല്‍ അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള അവരുടെ ആഘോഷങ്ങളെ അംഗീകരിക്കലും സഹായിക്കലും ചെയ്യലാണല്ലോ.
*അല്ലാഹു പറഞ്ഞു: "നിങ്ങള്‍ പാപത്തിലും അതിക്രമത്തിലും സഹായിക്കരുത്".(5:2)*
അവരുടെ ആഘോഷ ദിവസങ്ങളല്ലാത്ത ദിവസങ്ങളില്‍ അവര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാം. മുഹമ്മദ് നബി(സല്ലള്ളാഹു അലൈഹി വ സല്ലം) അങ്ങനെ ചെയ്തിട്ടുണ്ട്.
അയല്‍വാസികള്‍ ക്ഷണിച്ചാല്‍
ക്രിസ്മസ് സദ്യയിലും ഒരു മുസ്ലിമിന് പങ്കെടുക്കാമോ...?
അയല്‍വാസിയായ ക്രിസ്ത്യാനിയും അവരുടെ ആഘോഷത്തിന്‍റെ ഭാഗമായി ഒരു മുസ്ലിമിന്‍റെ വീട്ടിലേക്കു കൊണ്ട് വരുന്ന ഭക്ഷണം കഴിക്കല്‍ മുസ്ലിമിന് അനുവദനീയമാണ്.
*റസൂല്‍ അബൂദര്ര്‍(റദി അള്ളാഹു അൻഹു)വിനോട് പറഞ്ഞു: "നീ നിന്‍റെ വീട്ടില്‍ ഒരു വിശേഷ ഭക്ഷണം ഉണ്ടാക്കിയാല്‍ അതില്‍ അല്‍പം വെള്ളം ചേര്‍ത്തെങ്കിലും അയല്‍വാസിക്ക് കൊടുക്കണം". (മുസ്‌ലിം,തിര്‍മിദി,നസാഇ)*
മുഹമ്മദ് നബി(സ) ആടിനെ അറുത്താല്‍ അയല്‍വാസിയായ ജൂതന് കൊടുത്തിരുന്നു. അതൊക്കെ അങ്ങോട്ട് പറ്റുമെങ്കില്‍ ഇങ്ങോട്ടും പറ്റും. ഇസ്‌ലാം നീതിയെയും മനുഷ്യ സ്നേഹത്തെയും ഇഷ്ടപ്പെടുന്നു. പക്ഷെ അയല്‍വാസി കൊണ്ടുവരുന്നത് അള്ളാഹു അല്ലാത്ത ആരാധ്യരുടെ പേരില്‍ അര്‍പ്പിക്കപ്പെട്ട ഭക്ഷണമാണെങ്കില്‍ മുസ്ലിമിന് കഴിക്കാന്‍ പാടില്ല എന്ന് കുര്‍ആനില്‍ നിന്ന് മനസിലാക്കാം
*ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.(5:3)
ക്രിസ്ത്യാനിയും ഹിന്ദുവും അങ്ങനെയുള്ളതൊന്നും മുസ്ലിമിന്‍റെ വീട്ടിലേക്കു കൊണ്ടു വരികയുമില്ല.
ഒരു മുസ്‌ലിം സ്ത്രീ ഒരിക്കല്‍ മുഹമ്മദ് നബി(സല്ലള്ളാഹു അലൈഹി വ സല്ലം)യുടെ ഭാര്യ ആഇശ(റദി അള്ളാഹു അൻഹ)യോട് ചോദിച്ചു: "ഞങ്ങള്‍ക്ക് അഗ്നിയാരാധകരായ ചില ആയമാരുണ്ട്. അവര്‍ അവരുടെ ആഘോഷ ദിവസം ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരാറുണ്ട്. അത് നമുക്ക് ഉപയോഗിക്കാമോ...? ആഇശ(റദി അള്ളാഹു അൻഹ ) പറഞ്ഞു: "അവരുടെ ആഘോഷ ദിവസത്തിനായി അവര്‍ അറുത്തതു നിങ്ങള്‍ ഭക്ഷിക്കരുത്. എന്നാല്‍ അന്നത്തെ അവരുടെ പച്ചക്കറികള്‍ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക." (ഇബ്നുഅബീശൈബ).
അബൂബര്‍സ(റദി അള്ളാഹുവി)ന് കുറച്ച് അഗ്നിയാരാധകരായ കൊല്ലപ്പണിക്കാര്‍ ഉണ്ടായിരുന്നു. അവര്‍ അവരുടെ ആഘോഷ ദിവസങ്ങളില്‍ അബൂബര്‍സ(റദി അള്ളാഹു അൻഹു)വിന്‍റെ കുടുംബത്തിന് സമ്മാനങ്ങള്‍ കൊടുത്തിരുന്നു. അപ്പോള്‍ അബൂബര്‍സ(റദി അള്ളാഹു അൻഹു ) തന്‍റെ വീട്ടുകാരോടു പറയും. "അവരുടെ പഴങ്ങള്‍ പോലുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുക. അല്ലാത്തത് (അറുത്തത്) മടക്കി കൊടുക്കുക". (ഇബ്നു അബീശൈബ)
No comments:
Post a Comment